Tuesday, June 30, 2020

ജി.വൈ.പ്രമോദ്, പാറയിൽ മോഹനൻ, പുഞ്ചക്കരി രതീഷ് പ്രശാന്ത് മുട്ടത്തറ എന്നിവർ മാർച്ചിന് നേതൃത്വം നൽകി

പട്ടികജാതി പട്ടിക വർഗ്ഗ സംവരണ തസ്തികളിലേയ്ക്കുള്ള ഒഴിവുകളിൽ നിയമനം നടത്താതെ  സംസ്ഥാന സർക്കാരും പി.എസ്.സിയും നടത്തുന്ന സംവരണ അട്ടിമറി അവസാനിപ്പിക്കണമെന്ന്  ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീ. 
സംവരണ ഒഴിവുകളിലേയ്ക്ക് ഉടൻ നിയമനം നടത്തുക, സെക്രട്ടറിയേറ്റിലെ എംപ്ലോയ്മെന്റ്  ബി സെൽ നിർത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  പട്ടികജാതി  മോർച്ച നടത്തിയ  സെക്രട്ടറിയേറ്റ്  മാർച്ച് ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്ക്  സർക്കാർ  നിയമന ങ്ങളിൽ അയിത്തം കൽപ്പിച്ചിരിക്കുകയാണ്. പട്ടികജാതി വർഗ്ഗ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെ ടുന്നില്ല. 87 വകുപ്പുകളിലായി  നൂറുകണക്കിന് ഒഴിവുകൾ  നിലവിലുണ്ട്  ഇതൊന്നും  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംവരണ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് തലവന്മാർക്കെ തിരെ  നടപടിയെടുക്കുവാൻ  സർക്കാർ  തയ്യാറാകണം. ഒാരോ വകുപ്പിലും  ഗസ്റ്റഡ്/ നോൺ ഗസറ്റഡ് /ലാസ്റ്റ് ഗ്രെയ്ഡ് വിഭാഗങ്ങളായി  10%  നിയമങ്ങൾ എസ്.സി/ എസ്.റ്റി  വിഭാഗങ്ങ ൾക്ക്  സംവരണം  ചെയ്യപ്പെട്ടവയാണ്. ഓരോ  വർഷവും  മാർച്ച് മാസത്തിൽ  സംവരണ ഒഴിവുകളിലെ  പ്രതിനിധ്യം  മുഖ്യമന്ത്രിയുടെ  അദ്ധ്യക്ഷതയിൽ പരിശോധിക്കേണ്ടതാണ്  കേരളത്തിൽ ഇത് നടക്കുന്നില്ല. ഓരോ വകുപ്പിലേയും നിയമനങ്ങളിലെ പട്ടികജാതി/വർഗ്ഗ പ്രാതിനിധ്യം  കൃത്യമായി പരിശോധിച്ച്  കുറവുണ്ടെങ്കിൽ  പി.എസ്.സിയ്ക്കു റിപ്പോർട്ട് ചെയ്ത് നിയമ നടപടിക്ക്  നേതൃത്വം  കൊടുക്കേണ്ട  സെക്രട്ടറിയേറ്റിലെ എംപ്ലോയ്മെന്റ് സെൽ ബി സംസ്ഥാന നിർത്തലാക്കാൻ പോകുകയാണ്. ഇതോടെ സംവരണ നിയമങ്ങളിലെ പരിശോധന ഇല്ലാതാകും. ഇതിലൂടെ സമ്പൂർണ്ണ സംവരണ നിയമ അട്ടിമറിയാണ് സർക്കാർ  നടത്തുന്നത്. എംപ്ലോയിമെന്റ് ബി സെൽ നില നിർത്താൻ സർക്കാർ തയ്യാറാകണം.
 രണ്ട് വർഷം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട 1967 സംവരണ ഒഴിവുകളിൽ പി.എസ്.സി  ഇതുവരെയും നിയമനനടപടികൾ  ആരംഭിച്ചിട്ടില്ല. ഇത്  ഉദ്യോഗാർത്ഥികളോടുള്ള  കൊടും  ക്രൂരതയാണ്. ഇൗ ഒഴിവുകളിലും  പിൻവാതിൽ നിയമനം നടത്താനാണ്  സർക്കാർ ശ്രമിക്കുന്നത്. വിവിധ വകുപ്പുകളിൽ  റിപ്പോർട്ട് ചെയ്യപ്പെട്ട 1967  സംവരണ ഒഴിവുകളിൽ  ഉടൻ നിയമനം നടത്തൻ സർക്കർ തയ്യാറാകണം.പ്രതിഷേധമാർച്ചിൽ മോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, വൈ.പ്രസിഡന്റ് അഡ്വ.സന്ദീപ്കുമാർ, എന്നിവർ  സംസാരിച്ചു. ജില്ലാ പ്രസിഡന്റ്  വിളപ്പിൽ സന്തോഷ്, ജില്ലാ ഭാരവാഹികളായ വക്കം സുനിൽ, ജി.വൈ.പ്രമോദ്, പാറയിൽ മോഹനൻ, പുഞ്ചക്കരി രതീഷ് പ്രശാന്ത് മുട്ടത്തറ എന്നിവർ മാർച്ചിന് നേതൃത്വം നൽകി

​​വെൽഫെയർ പാർടിയെ മുൻനിർത്തി ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയസഖ്യമുണ്ടാക്കാനുള്ള മുസ്ലിംലീഗ് തീരുമാനം യുഡിഎഫ് അംഗീകാരത്തോടെയാണെന്നാണ് ലീഗ് സെക്രട്ടറി പറയുന്നത്.


​​വെൽഫെയർ പാർടിയെ മുൻനിർത്തി ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയസഖ്യമുണ്ടാക്കാനുള്ള മുസ്ലിംലീഗ് തീരുമാനം യുഡിഎഫ് അംഗീകാരത്തോടെയാണെന്നാണ് ലീഗ് സെക്രട്ടറി പറയുന്നത്. മുസ്ലിം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തെക്കുറിച്ച് മതനിരപേക്ഷ പാർടി എന്നവകാശപ്പെടുന്ന കോൺഗ്രസ് മൗനം ദീക്ഷിക്കുന്നു. എല്ലാവരും അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് രൂപംകൊള്ളുന്നതെന്ന് വ്യക്തം. ഏതായാലും മുസ്ലിംലീഗിനുള്ളിൽ അമർഷം പുകയുന്നുണ്ട്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരസ്യമായി എതിർത്ത്‌ പ്രസ്താവന ഇറക്കി. ലീഗ് അണികളിൽ ഗണ്യമായ വിഭാഗങ്ങളായ സുന്നി- മുജാഹിദ് പ്രസ്ഥാനങ്ങളും ലീഗിന്റെ നിലപാടിൽ അമർഷമുള്ളവരാണ്. 

നട്‌വത്തുൽ മുജാഹിദിന്റെ ഔദ്യോഗിക വാരിക "ശബാബ്' 2020 ജൂൺ 26 ലക്കം രൂക്ഷവിമർശനവുമായി മുസ്ലിംലീഗിനെ ചോദ്യം ചെയ്യുന്നു. അവർ ഉന്നയിച്ചത് മൂന്ന് ചോദ്യമാണ്. ‘ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷത്തോടൊപ്പം ഇനി നീക്കുപോക്കു നടക്കില്ല എന്നുറപ്പായ പശ്ചാത്തലത്തിൽ "ശൂറ'കൂടി എടുത്ത തീരുമാനമായിരിക്കുമല്ലോ ലീഗുമായി കൈകോർക്കുക എന്നത്. ലീഗ് ഇതിന് പച്ചക്കൊടി കാണിക്കുമ്പോൾ മൂന്ന് ചോദ്യത്തിനെങ്കിലും ലീഗ് നേതൃത്വം മറുപടി പറയാൻ ബാധ്യസ്ഥമാണ്.'

(1)2009-2010 കാലത്തും അതിനുമുമ്പും ശേഷവും ലീഗ്-ജമാഅത്തെ കൊമ്പുകോർക്കലിൽ ജമാഅത്തെ ഇസ്ലാമിക്കുനേരെ ആരോപിച്ച ഗുരുതരമായ ആരോപണങ്ങൾ മുസ്ലിംലീഗ് നേതൃത്വം പിൻവലിച്ചോ?

(2)ജമാഅത്തെ ഇസ്ലാമി അതിന്റെ അടിസ്ഥാന ആദർശമായ മതരാഷ്ട്രവാദം (ഒ അബ്ദുറഹിമാന്റെ ഭാഷയിൽ തിയോ ഡെമോക്രസി) പ്രയോഗതലത്തിലെന്നപോലെ ആദർശതലത്തിലും താത്വികരംഗത്തും പൂർണമായും ഉപേക്ഷിച്ചു എന്ന് മുസ്ലിംലീഗ് വിശ്വസിക്കുന്നുണ്ടോ?

(3)ബിജെപിയുമായി കോൺഗ്രസ് തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയാൽ മുസ്ലിംലീഗ് യുഡിഎഫിൽ തുടരുമോ പിരിഞ്ഞുപോരുമോ? എന്തുകൊണ്ട്?
സ്വന്തം അണികളിൽ നിന്നുയരുന്ന ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ലീഗ് നേതൃത്വം വല്ലാതെ വിയർക്കേണ്ടി വരും. ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ മുന്നണിയെ നേരിടാൻ യുഡിഎഫിന്റെ ആത്മവിശ്വാസം ചോർന്നുപോയോ? യുഡിഎഫിന് പരാജയഭീതി ഉണ്ടായതുകൊണ്ടല്ലെ പുതിയ ബന്ധുക്കളെ അന്വേഷിക്കുന്നത്?

Tuesday, June 16, 2020

കോവിഡ് 19 ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുമായി സജീവമായ ഇടപെടലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

കോവിഡ് 19 ചികിത്സയ്ക്ക്  സ്വകാര്യ ആശുപത്രികളുമായി  സജീവമായ ഇടപെടലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

കോവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ തീവ്രപരിചരണ സംവിധാനവും കിടക്കകളും ലഭ്യമാക്കാനും കോവിഡ് സേവനങ്ങള്‍ക്ക് ന്യായവും സുതാര്യവുമായ നിരക്കുകള്‍ ഉറപ്പാക്കാനും, രാജ്യത്തെ സ്വകാര്യ ആശുപത്രികളുമായി സജീവമായ ഇടപെടല്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി.


സംസ്ഥാനത്ത്  53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്‌നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.

അമേരിക്കയിലെ മലയാളി സംഘടനാ പ്രിതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള


അമേരിക്കയിലെ മലയാളി സംഘടനാ പ്രിതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള, നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക വിമാന സര്‍വ്വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും കൂടുതല്‍ സര്‍വ്വീസ് ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്. സാന്‍ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ചിക്കാഗോ എന്നിവിടങ്ങളില്‍ നിന്ന കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസ് വേണമെന്ന് ആവശ്യപ്പെട്ട് വിദേശ മന്ത്രാലയയത്തിന് കത്തുനല്‍കിയിട്ടുണ്ട്. 

ഇതോടൊപ്പം ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്നങ്ങളും നിരന്തരം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുന്നുണ്ട്.

വിസയുടെ കാലാവധി കഴിഞ്ഞ് വിദേശരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ നിയമക്കരുക്കില്‍ പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശമന്ത്രാലയത്തോട്  ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്ത് പഠിക്കാന്‍പോയി പെട്ടുപോയവരെ തിരികെ എത്തിക്കുക എന്നത് അടിയന്തരാവശ്യമാണ്. നോര്‍ക്കവഴി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായും സംസ്ഥാന സര്‍ക്കാര്‍ ബന്ധപെടുന്നുണ്ട്. നോര്‍ക്കയുടെ ഹെല്‍പ്പ് ഡസ്ക് മലയാളികള്‍ കൂടുതലുള്ള എല്ലാരാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസികള്‍ക്ക് ഇതു വലിയ ആശ്വാസമാണ്.

വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ജയില്‍ മോചിതരായവര്‍, വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. വന്ദേഭാരത് മിഷനില്‍ ഇനിയും ഉള്‍പ്പെടാത്ത ധാരാളം മലയാളികള്‍ നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. എല്ലാവരെയും കൊണ്ടുവരാന്‍ സംവിധാനമുണ്ടാക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. തിരിച്ചുവരുന്നവര്‍ക്ക് വൈദ്യപരിശോധനയും ക്വാറന്‍റൈനും ചികിത്സയും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും.

ലേബര്‍ ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികള്‍, ജയില്‍ മോചിതരായി തിരികെ വരുന്നവര്‍ എന്നിവരുടെ വിമാന ടിക്കറ്റിന്‍റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണം.

ഒ.ഐ.സി കാര്‍ഡുള്ളവരെ ഈ ഘട്ടത്തില്‍ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന പ്രശ്നം ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ശ്രദ്ധയില്‍ പെടുത്തി. ഇക്കാര്യത്തില്‍ വിദേശ മന്ത്രാലയം ചില ഇളവുകള്‍ വരുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും കേന്ദ്രസര്‍ക്കാരുമായി തുടര്‍ന്നും ബന്ധപ്പെടും.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ കൃത്യമായ കണക്കില്ലാത്തതുകൊണ്ടാണ് കേന്ദ്രം കൂടുതല്‍ വിമാനം അനുവദിക്കാത്തതെന്ന് പറയുന്നത് ശരിയല്ല. നോര്‍ക്കവഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ മെയ് 5ന് തന്നെ വിദേശ മന്ത്രാലത്തിന് അയച്ചു കൊടുത്തിട്ടുണ്ട്.

ചാര്‍ട്ടേഡ് ഫ്ളൈറ്റിന് സംസ്ഥാനത്തിന്‍റെ അനുമതി വേണമെന്ന പ്രചാരണം ശരിയല്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിമാനം നാട്ടിലെത്തും. വിദേശത്ത് കുടുങ്ങിയവരെ തിരികെകൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആദ്യം ആവശ്യപ്പെട്ടത് കേരളമാണ്. തിരികെ എത്തുന്നവരെ സ്വീകരിക്കാന്‍ കേരളം സജ്ജമാണ്.

കേരളം നമ്പര്‍ വണ്‍ എന്നുകാണിക്കാനായി കൊറോണ കേസുകള്‍ കുറച്ചു കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേസുകള്‍ കുറച്ചു കാണിച്ച് സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിക്കുകയാണ്.

കേരളം നമ്പര്‍ വണ്‍ എന്നുകാണിക്കാനായി കൊറോണ കേസുകള്‍ കുറച്ചു കാണിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേസുകള്‍ കുറച്ചു കാണിച്ച് സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിക്കുകയാണ്.  

കേരളം സാമൂഹിക വ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സാമൂഹിക വ്യാപനത്തിന്റെ കാരണം പ്രവാസികളും പുറത്തു നിന്നു വന്നവരും ആണെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. വീഴ്ച മറയ്ക്കുന്നതിനായി പ്രവാസികളെ കരുവാക്കുകയാണ് സര്‍ക്കാര്‍. സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകള്‍ കുറച്ചു കാണിച്ചത്. പരിശോധനയുടെ കാര്യത്തില്‍ രാജ്യത്ത് 26-ാം സ്ഥാനത്താണ് കേരളമെന്നും അദേഹം വ്യക്തമാക്കി.  

പ്രവാസി മടക്കം:നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് ക്രൂരത:മുല്ലപ്പള്ളി

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേരള സര്‍ക്കാര്‍ ഉത്തരവ് പ്രവാസികളോട് കാട്ടുന്ന ക്രൂരതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പ്രവാസികള്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതും അപ്രയോഗികവുമാണ് 48 മണിക്കൂര്‍ മുമ്പായി പരിശോധന നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ്.പല ഗള്‍ഫുനാടുകളില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അതീവ പ്രയാസമുണ്ട്. വരുമാനവും തൊഴിലും നഷ്ടപ്പെട്ട പ്രവാസികള്‍ തികച്ചും നിസഹായരാണ്. മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇവരെ ദ്രോഹിക്കുകയാണ് .

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും:മുല്ലപ്പള്ളി

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും:മുല്ലപ്പള്ളി

ഇന്ധവില വര്‍ധനയില്‍ പ്രതിഷേധിച്ച്  കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്കെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിന്റെ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്  ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാ  സാധനങ്ങളും നാം സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇങ്ങോട്ട് കൊണ്ടുവരുന്നത്. ഇന്ധനവില വര്‍ധനവിന്റെ ഫലമായി ഇവയുടെ വില കുത്തിച്ചുയരും.ഇത് സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും ജീവിതം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നതില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

വൈദ്യുതി ബില്ലിന്റെ പേരില്‍ കേരള സര്‍ക്കാരും ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരും കേരള ജനതയെ ശ്വാസംമുട്ടിച്ച് കൊല്ലുകയാണ്. കേരള സര്‍ക്കാരിന്റെ അമിത വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ജൂണ്‍ 16ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരമുഖത്താണ്. അന്ന് തന്നെ  ഇന്ധനവില വര്‍ധനവിനെതിരെയുള്ള കേരള ജനതയുടെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനുമുള്ള സമരവേദിയായി അന്നത്തെ സമരത്തെ കോണ്‍ഗ്രസ് മാറ്റും. വരും ദിവസങ്ങളില്‍ ഇന്ധനവില വര്‍ധനവിനെതിരെ  പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ തുടര്‍ച്ചായി എട്ടാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നു.ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് നിന്നപ്പോള്‍ ഇന്ധവില വര്‍ധിക്കാതിരിക്കുന്നതിനുള്ള ഇടപെടലുകളാണ് യു.പി.എ സര്‍ക്കാര്‍ നടത്തിയത്. യുപിഎ സര്‍ക്കാര്‍ 1,25,000 കോടി രൂപയാണ് അന്ന് സബ്‌സിഡി നല്‍കിയത്.വര്‍ധിപ്പിച്ച ഇന്ധന വിലയുടെ നികുതിയിലൂടെ ലഭിക്കുമായിരുന്ന 619.17 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍  വേണ്ടെന്നു വച്ചത്. അതേമാതൃക പിന്തുടരാന്‍ ഇപ്പോഴത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

എട്ടുദിവത്തെ തുടര്‍ച്ചയായ വര്‍ധനവിന്റെ ഫലമായി പെട്രോളിന് 4 രൂപ 53 പൈസയും ഡീസലിന് 4 രൂപ 41 പൈസയുമാണ് കൂട്ടിയത്.നിലവില്‍ നികുതിയിനത്തില്‍  പെട്രോളിന്  49 രൂപ 97 പൈസയും ഡീസലിന്  48രൂപ 73 പൈസയുമാണ് ഈടാക്കുന്നത്.  യഥാര്‍ത്ഥത്തില്‍ പെട്രോളിന്  17 രൂപ 96 പൈസയും ഡീസലിന് 18 രൂപ 49 പൈസയും മാത്രമാണ് അടിസ്ഥാനവില.  ബാക്കിയുള്ളത് നികുതികളും എണ്ണകമ്പനികളുടെ ലാഭവുമാണ്. ജൂണ്‍ 13 ശനിയാഴ്ച പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് വര്‍ധിച്ചത്. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് പെട്രോളിന്റെ വില   76 രൂപ 24 പൈസയും ഡീസലിന്റെ വില  70 രൂപ 40 പൈസയുമായി കുതിച്ചു കയറി.

2014 ല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 109 ഡോളറായപ്പോള്‍പ്പോലും 77 രൂപയായിരുന്നു പെട്രോള്‍ വില.2014ല്‍  പെട്രോളിന് എക്‌സൈസ് നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നത് ഇപ്പോള്‍  യഥാക്രമം 32.98 രൂപയും 31.83 രൂപയുമായി കുതിച്ചു കയറി. സംസ്ഥാന നികുതി യഥാക്രമം 16.99 രൂപയും 16.90 രൂപയുമായി അഞ്ചിരട്ടിയോളമായി.
 
ക്രൂഡോയിലിന്റെ വില ഈ വര്‍ഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ഗുണഫലം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭിച്ചില്ല.കഴിഞ്ഞ ഏപ്രിലില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 19.9 ഡോളറായി. അപ്പോഴാണ് കേന്ദ്രം  റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചത്. ക്രൂഡോയില്‍ വില ചെറിയതോതില്‍ വര്‍ധിച്ചാല്‍ ദൈനംദിന വിലനിര്‍ണ്ണയത്തിന്റെ പേരില്‍ ഇന്ധനവില കൂട്ടുകയും ചെയ്യുന്ന കാട്ടുനീതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിലവിലെ ഈ വര്‍ധനവ് തുടരുകയാണെങ്കില്‍ ഇന്ധനവില 100 രൂപ കടക്കുമെന്നതാണ് വസ്തുതയെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മാത്രം ഇന്ധനവിലയിലൂടെ മാത്രം കേന്ദ്രസര്‍ക്കാര്‍ 2.5 ലക്ഷം കോടി ശേഖരിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചു. രാജ്യം മഹാമാരിയെ നേരിടുകയും ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്തമില്ലാത്ത നടപടി. എണ്ണ കുത്തക കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കും കൊള്ളലാഭം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു. സാധാരണക്കാരെ കണ്ടില്ലെന്ന് നടിക്കുന്നു.ഇരു സര്‍ക്കാരും കോവിഡ് മഹാമാരിയേക്കാള്‍ രാജ്യത്ത് ഭീകരമായ ദുരന്തമാണ് വരുത്തിവയ്ക്കുന്നതെന്നും  മുല്ലപ്പള്ളി പറഞ്ഞു.

വിയറ്റ്നാം വിമോചന നായകന്‍ സഖാവ് ഹോചിമിൻ്റെ 130ആം ജന്മവാർഷിക ദിനമാണിന്ന്.


കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ഫ്രാൻസിനെതിരെയും ജപ്പാനെതിരെയും പിന്നെ അമേരിക്കക്കെതിരെയും പോരാടി വിയറ്റ്നാമിനെ സ്വതന്ത്ര രാജ്യമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആളാണ് ഹോചിമിൻ.  സഖാവിൻ്റെ മാര്‍ഗദര്‍ശിത്വത്തില്‍ 1930ലാണ് വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. പരസ്പരം തര്‍ക്കങ്ങളിലായിരുന്ന വിവിധ കമ്യൂണിസ്റ്റ് സംഘങ്ങളെ ഹോചിമിന്‍ ഒരു കൊടിക്കീഴില്‍ ഏകോപിപ്പിക്കുകയായിരുന്നു. 15 വര്‍ഷംകൊണ്ട് വടക്കന്‍ വിയറ്റ്നാമിനെ കൊളോണിയല്‍ ഭരണത്തില്‍നിന്ന് മോചിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.