Sunday, February 28, 2021

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തുടർഭരണചരിത്രം സൃഷ്ടിക്കുകതന്നെ ചെയ്യും.


​​നിയമസഭാ തെരഞ്ഞെടുപ്പിൽ നുണകളുടെ പെരുമഴ പെയ്യിച്ചാലും എൽഡിഎഫിന്റെ തുടർഭരണത്തെ തടയാൻ യുഡിഎഫിനാകില്ല. എൽഡിഎഫിനും സർക്കാരിനുമെതിരെ വലതുപക്ഷമാധ്യമങ്ങൾ പടച്ചുവിടുന്ന നുണക്കഥകൾക്കൊന്നും‌ യുഡിഎഫിന്റെ തകർച്ച തടയാനാകില്ല. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ്‌ കൂടുതൽ ശിഥിലമാകും. മതതീവ്രവാദ ശക്തികൾക്കും ഇവിടെ സ്ഥാനമുണ്ടാകില്ല.

വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച പിണറായി സർക്കാരിന്റെ തുടർഭരണം കേരളത്തിന്റെ മതേതര മനസ്സ്‌ കൊതിക്കുന്നതാണ്‌.  ഭരണത്തുടർച്ച സാധ്യമാക്കി രാജ്യത്തെ മതനിരപേക്ഷ ശക്തികൾക്ക്‌ കേരളം ആത്മവിശ്വാസം പകരും. രാഹുൽ ചാടിയ കടലിന്റെ അടിയിൽനിന്നാണ്‌ യുഡിഎഫ്‌ തകർത്ത കേരളത്തെ എൽഡിഎഫ്‌ സർക്കാർ ഉയർത്തിക്കൊണ്ടുവന്നത്‌. കോവിഡ്‌ കാലത്ത്‌ ഓരോവീട്ടിലും അന്നവും ആശ്വാസവും എത്തിച്ച സർക്കാരാണിത്‌. പെരുംനുണകൊണ്ട്‌ ജനമനസ്സിനെ ചഞ്ചലപ്പെടുത്താൻ കഴിയില്ലെന്ന്‌ തദ്ദേശതെരഞ്ഞെടുപ്പിൽ വ്യക്തമായി‌രിക്കുന്നു.

ഇടതുപക്ഷ വിരുദ്ധർ വലതുപക്ഷ ആശയം സൃഷ്ടിക്കാൻ കൂടുതൽ ആക്രമിച്ചത്‌‌ പൊതുവിദ്യാഭ്യാസ മേഖലയെയാണ്‌. കേരളത്തിൽ മതനിരപേക്ഷ മൂല്യം പകർന്ന്‌ നാടിന്റെ പുരോഗമന മനസ്സ്‌ രൂപപ്പെടുത്തിയത്‌ പൊതുവിദ്യാഭ്യാസ മേഖലയാണ്‌. യുഡിഎഫ്‌ പൊതുവിദ്യാഭ്യാസ മേഖലയെ അഴിമതിയുടെ കേന്ദ്രമാക്കി. പണമുണ്ടാക്കാനുള്ള മേഖലയായി വിദ്യാഭ്യാസത്തെ മന്ത്രിമാർപോലും ഉപയോഗിച്ചു. എൽഡിഎഫ്‌ സർക്കാർ അഴിമതി പിടിച്ചുകെട്ടി. അഴിമതിരഹിതമായ അഞ്ചു വർഷം കേരളം പൂർത്തിയാക്കുകയാണ്‌. യുഡിഎഫ്‌ ഭരണത്തിൽ തകർന്നടിഞ്ഞ പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കി. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തുടർഭരണചരിത്രം സൃഷ്ടിക്കുകതന്നെ ചെയ്യും.

ഇതിനെതിരെയെല്ലാം പ്രതിരോധം തീർക്കുന്ന കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണം അനിവാര്യമാണെന്ന്‌ രാജ്യം കരുതുന്നത്‌ അതുകൊണ്ടാണ്.

​​വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ പ്രതീക്ഷയോടെ  നോക്കുന്നത്‌ കൊച്ചുകേരളത്തെയാണ്. രാജ്യത്ത്‌ ശക്തിപ്പെടുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ ദിശയെ നിർണയിക്കാൻ കരുത്തുള്ള  ഇടതുപക്ഷത്തിന്റെ തുടർച്ച അനിവാര്യമായ മുന്നുപാധിയായി ജനാധിപത്യ സമൂഹം കരുതുന്നു. ആവശ്യമല്ല, അത്യാവശ്യമല്ല അനിവാര്യമാണത്‌.

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ, മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ സംരക്ഷിക്കാനുള്ള വലിയപോരാട്ടത്തിന്‌ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണ്‌. പ്രത്യേക സാഹചര്യത്തിലൂടെയാണ്‌ രാജ്യത്ത്‌ നാം ജീവിക്കുന്നത്‌. കേരളത്തിലാകുമ്പോൾ പെട്ടെന്ന്‌ അതൊന്നും മനസ്സിലാക്കാനായെന്നുവരില്ല. കർഷകസമരത്തോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ സാമൂഹ്യ പ്രതിരോധത്തിന്റെ ഭാഗമായി നിന്നതിനാണ്‌ ഇരുപത്തിരണ്ടുകാരിയെ പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചത്‌. നൂറുകണക്കിനാളുകൾ ജയിലിനകത്താണ്‌.  ഐടി നിയമത്തിന്റെ 66 എ റദ്ദാക്കിയിട്ടും അതിനേക്കാളും പ്രാകൃതമായ പ്രയോഗങ്ങളിലൂടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണ്‌.

ജനാധിപത്യത്തിനകത്ത്‌ ഏകാധിപത്യത്തിനുള്ള പ്രവണതയുടെ സാധ്യത അധികമാണെന്ന്‌ ഭരണഘടനയുടെ കരട്‌ അവതരിപ്പിച്ചുകൊണ്ട്‌ അംബേദ്‌കർ  മുന്നറിയിപ്പ്‌ നൽകിയിരുന്നു. അതീവ ജാഗ്രത പുലർത്തേണ്ടത്‌ സമൂഹമാണെന്നും പറഞ്ഞ അദ്ദേഹം ഭരണഘടനാ ധാർമികതയെക്കുറിച്ചും ഓർമിപ്പിച്ചു. ഭരണഘടനാ ധാർമികത ജനാധിപത്യഭരണഘടനയുടെ സമാധാനപരമായ പ്രവർത്തനത്തിന്‌ ആവശ്യമായ മുന്നുപാധിയാണ്‌. ഇതിന്‌ രണ്ട്‌ ഘടകങ്ങൾ ശ്രദ്ധിക്കണമെന്ന്‌ അംബേദ്‌കർ ചൂണ്ടിക്കാട്ടി. ഒന്ന്‌, ഭരണനിർവഹണമെന്നുള്ളത്‌ ഭരണഘടനയുടെ സത്തയ്‌ക്ക്‌ ചേർന്നതായിരിക്കണം. രണ്ട്‌, ഭരണഘടന ഭേദഗതി ചെയ്യാതെതന്നെ അതിന്റെ പ്രയോഗത്തിലൂടെ അതിനെ അട്ടിമറിക്കപ്പെടാം. അംബേദ്‌കർ നൽകിയ മുന്നറിയിപ്പ്‌ ഇപ്പോൾ നടപ്പാക്കുകയാണ്‌. ഭരണഘടന നൽകിയ മൗലിക സ്വാതന്ത്ര്യത്തിന്റെ അട്ടിമറി, പ്രയോഗത്തിലൂടെ വരുത്തുന്നു.

ഭരണഘടനയിൽ കൃഷി സംസ്ഥാന വിഷയമായിട്ടും കർഷക വിരുദ്ധനയങ്ങൾ കേന്ദ്രം നടപ്പാക്കുന്നു. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാനശിലയായിട്ടും പ്രയോഗത്തിൽ അത്‌ ഏകാധിപത്യത്തിലും കേന്ദ്രീകരണത്തിലേക്കും നയിക്കുകയാണ്‌.  ഇതിനെതിരെയെല്ലാം  പ്രതിരോധം തീർക്കുന്ന കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണം അനിവാര്യമാണെന്ന്‌ രാജ്യം കരുതുന്നത്‌ അതുകൊണ്ടാണ്.

Wednesday, February 24, 2021

യുഡിഎഫ്‌ ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട്‌ ഏജന്റിന്റേതു പോലെയാണെന്നത്‌ ഞെട്ടിക്കുന്നതാണ്.


യുഡിഎഫ്‌ ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട്‌ ഏജന്റിന്റേതു പോലെയാണെന്നത്‌ ഞെട്ടിക്കുന്നതാണ്.

കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബിജെപിയ്‌ക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ല, എന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബിജെപിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ഗാന്ധിക്കുമെന്നത്‌ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുന്നതാണ്‌. ഈ സമീപനമാണ്‌ പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ്‌ എംഎൽഎമാര്‍ക്കും ബിജെപിയാകാന്‍ ഉത്തേജനം നല്‍കുന്നത്‌. യുഡിഎഫിന്റെ ജാഥയില്‍ ബിജെപിയ്‌ക്കെതിരെ ഉരിയാടാതിരുന്നത്‌ യാദൃശ്ചികമല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ഇതോടെ വ്യക്തമായി.

സംസ്ഥാന സര്‍ക്കാരിനെപ്പറ്റി രാഹുല്‍ഗാന്ധി നടത്തിയ ആക്ഷേപങ്ങള്‍ തരംതാണതായി പോയി. കള്ളക്കടത്ത്‌ കേസ്‌ സംബസിച്ചും, തൊഴില്‍ പ്രശ്‌നം സംബന്ധിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിനെ സംബന്ധിച്ചായിരിക്കും. ഭരണസ്വാധീനം ഉപയോഗിച്ച്‌ അനധികൃതമായി സമ്പാദിച്ചുകൂട്ടിയ സ്വത്തിന്റെ പേരില്‍ നിരന്തരം അന്വേഷണ ഏജന്‍സികളുടെ മുമ്പില്‍ നില്‍ക്കുന്ന വധേരയുടെ ചിത്രവും രാഹുല്‍ ഗാന്ധിയുടെ ഓര്‍മ്മയിലുണ്ടായിരിക്കും.

ഇടതുപക്ഷത്തെ വേട്ടയാടുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്‌ വേഗത പോരെന്ന വിമര്‍ശനമാണ്‌ രാഹുല്‍ഗാന്ധിക്കുള്ളത്‌. സാമ്പത്തിക തട്ടിപ്പ്‌ കേസില്‍ ജാമ്യമെടുത്ത്‌ നില്‍ക്കുന്ന വ്യക്തിയാണ്‌ രാഹുല്‍ ഗാന്ധിയെന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. ഇതേ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തന്നതു സംബന്ധിച്ച്‌ ശക്തമായ വിമര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ നടത്തിയ മലക്കം മറിച്ചില്‍ ബിജെപിയുമായ രഹസ്യധാരണയുടെ ഭാഗമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

രാജ്യത്ത്‌ വിദേശ ട്രോളറുകള്‍ക്ക്‌ കടല്‍ പൂര്‍ണ്ണമായും തീറെഴുതി കൊടുത്തത്‌ 1991 ല്‍ കോണ്‍ഗ്രസ്സാണ്‌. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്ക്‌ വിട്ടുകൊടുത്ത ഉദാരവല്‍ക്കരണ നയവും കോണ്‍ഗ്രസ്സിന്റേതാണ്‌. ലോകസഭ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച നിയമമാണ്‌ ഇപ്പോള്‍ ബി.ജെ.പി നടപ്പിലാക്കിയത്‌. അതിനെതിരെ വയനാട്ടില്‍ ട്രാക്ടര്‍ റാലി നടത്തിയ രാഹുല്‍ഗാന്ധി സ്വയം പരിഹാസ്യമാവുകയാണ്‌ ചെയ്‌തത്‌. ബിജെപിയുടെ നാവായി മാറുന്ന കോണ്‍ഗ്രസ്സിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

Saturday, February 20, 2021

കേരളത്തിൻ്റെ വിഭ്യാഭ്യാസ മേഖല കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നേറുകയാണ്.

കേരളത്തിൻ്റെ വിഭ്യാഭ്യാസ മേഖല കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല കേരളത്തിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുകയാണ്. 

ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ആഗോളനിലവാരം ഉറപ്പാക്കുന്ന തരത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു അത്യാധുനിക സ്ഥാപനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കേരളാ യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി' എന്ന പേരില്‍ കേരളാ ഡിജിറ്റല്‍ സര്‍വകലാശാലക്ക് രൂപം കൊടുത്തിരിക്കുന്നത്.  

ഡിജിറ്റല്‍ രംഗത്തെ വിവിധ മേഖലകളില്‍ ബിരുദാനന്തര പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധയൂന്നുന്ന ഒരു സര്‍വകലാശാല എന്ന നിലയില്‍, ഇതിന്‍റെ കര്‍മ്മപരിപാടികളും പ്രവര്‍ത്തനങ്ങളും പഠന-പരിശീലന രംഗങ്ങളിലെ പുതിയ മുന്നേറ്റങ്ങളിലൂടെ വിജ്ഞാനവ്യവസ്ഥയെ കരുപ്പിടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പുതിയ കാലത്തിനനുസൃതമായി സാങ്കേതിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്നത് പ്രധാനമാണ്. അതിനുതകുന്ന വിധത്തില്‍ ഊര്‍ജസ്വലമായ അക്കാദമിക ഗവേഷണവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി അക്കാദമിക സ്ഥാപനങ്ങള്‍ തമ്മിലും വ്യവസായ രംഗവുമായും ശക്തമായ ബന്ധം സ്ഥാപിക്കാനാണ് ഈ സര്‍വകലാശാലയിലൂടെ സാധിക്കും.

വിവര സാങ്കേതിക രംഗത്തെ മികവിന്‍റെ കേന്ദ്രമായി കേരള സര്‍ക്കാര്‍ രണ്ടു പതിറ്റാണ്ട് മുന്‍പ് സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കേരളയുടെ പദവി ഉയര്‍ത്തിയാണ് നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിച്ചിരിക്കുന്നത്. വിജ്ഞാനവ്യവസ്ഥയുടെ ബഹുതലസ്പര്‍ശിയായ ഒരു പഠനാന്തരീക്ഷം ഒരുക്കുന്നതിന് ഇത് സഹായകമാവും. 

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വികസനവും പ്രയോഗവത്കരണവും സാമൂഹ്യപുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് ഈ സര്‍വകലാശാലയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ആഗോളനിലവാരം ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെ, തുടക്കത്തില്‍ 5 വിഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

ഡിജിറ്റല്‍ രംഗത്തെ ശാസ്ത്ര-സാങ്കേതിക-മാനവിക വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യാനാവുന്ന വിധത്തില്‍ സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആന്‍ഡ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് ലിബറല്‍ ആര്‍ട്സ് എന്നിങ്ങനെയാണ് 5 വിഭാഗങ്ങള്‍.  

നാടിന്‍റെ പൊതുതാല്‍പര്യങ്ങള്‍ക്ക് അനുഗുണമാകുന്ന തരത്തില്‍ അപ്ലൈഡ് റിസര്‍ച്ച് പിന്തുടരുന്നതിനു പുറമെ, നാലാം വ്യാവസായിക വിപ്ലവമുന്നേറ്റത്തിന് അനുസൃതമായി കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്സ്, അപ്ളൈഡ് ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ സംബന്ധിയായ മാനവിക വിഷയങ്ങള്‍ എന്നിവ ആസ്പദമാക്കി ബിരുദാനന്തരബിരുദ പഠന സൗകര്യങ്ങളൊരുക്കും.  

മുന്‍നിര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ആദിമ പഠിതാക്കളെയും പുനര്‍ പഠിതാക്കളെയും ഉദ്ദേശിച്ചുള്ള നിരവധി പരിപാടികള്‍ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ സര്‍വകലാശാലയുടെ മറ്റൊരു പ്രധാന പ്രവര്‍ത്തനമേഖല രൂപകല്‍പന, ബോധനവിദ്യ, മൂല്യനിര്‍ണയം തുടങ്ങിയ രംഗങ്ങളിലെ സാങ്കേതികവിദ്യയുടെ പ്രയോഗവല്‍കരണമാണ്. ഇതിനായി അന്തര്‍ദേശീയ പ്രശസ്തമായ പഠന-ഗവേഷണ-വ്യവസായ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേര്‍ണിങ്, സൈബര്‍ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ബയോ കമ്പ്യൂട്ടിങ്, ജിയോസ്പേഷ്യല്‍ അനലിറ്റിക്സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പഠനകേന്ദ്രങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്.    

ഡിജിറ്റല്‍ സാങ്കേതികരംഗത്തെ അത്യാധുനിക മേഖലകളില്‍ പ്രാഗല്‍ഭ്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിലൂടെ കേരളത്തിന്‍റെ വിജ്ഞാനവ്യവസ്ഥയില്‍ പരമപ്രധാനമായ പങ്കുവഹിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലക്ക് കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. പരമ്പരാഗത ബിരുദാനന്തര-ഡോക്ടറല്‍ വിദ്യാഭ്യാസ പരിപാടികള്‍ക്ക് പുറമെ, നിലവിലുള്ള മാനവവിഭവശേഷിയുടെ ശാക്തീകരണത്തിനായുള്ള ഹ്രസ്വകാല നൈപുണ്യവികസന പരിപാടികള്‍ക്കും ദീര്‍ഘകാല ഡിപ്ലോമാ പരിപാടികള്‍ക്കും ഈ സര്‍വകലാശാല ഊന്നല്‍ നല്‍കും.

ഇന്ന് പ്രാധാന്യമേറിവരുന്ന ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, സൈബര്‍ സെക്യൂരിറ്റി, ഇ-ഗവെര്‍ണന്‍സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകള്‍ ഇവയില്‍ ചിലത് മാത്രമാണ്. 

2021ലെ ബജറ്റില്‍ കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷന് ചുക്കാന്‍ പിടിക്കുന്നതിനുള്ള ചുമതലയും ഈ സര്‍വകലാശാലക്കാണ്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കാന്‍ ഈ ദൗത്യത്തിലൂടെ കഴിയണം.

തിരുവനന്തപുരത്ത് മംഗലപുരത്തുള്ള ടെക്നോസിറ്റിയിലെ 10 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ ആസ്ഥാനം സ്ഥാപിതമായിരിക്കുന്നത്. ഒന്നാം ഘട്ടമായി അക്കാദമിക് ബ്ലോക്കിന്‍റെയും ഹോസ്റ്റല്‍ ബ്ലോക്കിന്‍റെയും പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ലക്ഷ്യമിടുന്ന മൊത്തം സംവിധാനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 1200 പേര്‍ക്ക് ക്യാമ്പസ്സില്‍ താമസിച്ചു പഠിക്കാനാവും. 
സര്‍വകലാശാലയുടെ മറ്റു പരിപാടികളുമായി ബന്ധപ്പെട്ട പഠിതാക്കള്‍ക്ക് പുറമെയാണിത്.

കേരളത്തെ വിജ്ഞാന അധിഷ്ഠിതമായ ഒരു സമൂഹമായി മാറ്റിത്തീര്‍ക്കാനുള്ള ഒരു മാര്‍ഗരേഖ ഇക്കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ചിരുന്നു. കേരളത്തിന്‍റെ ബൃഹത്തായ മാനവശേഷിയെ കാലോചിതമായി പരിഷ്കരിച്ച് വിജ്ഞാന മേഖലയില്‍ എങ്ങനെ കേരളത്തിന് നേതൃത്വത്തിലെത്താം എന്നത് ഇന്നത്തെ കാലഘട്ടത്തില്‍ നാം പരമപ്രാധാന്യം കൊടുക്കേണ്ട ചിന്തയാണ്.

അതിനായുള്ള ഉദ്യമത്തില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളത്. ഈ ഡിജിറ്റല്‍ സര്‍വകലാശാലയിലുടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും അതുതന്നെയാണ്.

അതുകൊണ്ട് തന്നെ ഈ സര്‍ക്കാര്‍ വഴിവിട്ട എല്ലാ നീക്കങ്ങളും നടത്തുമെന്നതില്‍ സംശയമില്ല.


സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രധാന പ്രതി എന്നു പറയപ്പെടുന്ന സ്വപ്‌ന സുരേഷ് ഒരാഴ്ചയിലധികമായി ഒളിവില്‍ പാര്‍ക്കുന്നത് ആരുടെ പിന്‍ബലത്തിലും  സംരക്ഷണയിലുമാണെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിദശീകരിക്കണം.

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഞാനടക്കമുള്ള ആളുകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാനുള്ള സാഹചര്യം പൂര്‍ണ്ണമായി  നിഷേധിച്ച സര്‍ക്കാരാണിത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കാക്കി ഉടുപ്പിട്ട മുഴുവന്‍ പോലീസുകാരേയും ഉദ്യോഗസ്ഥരേയും രാപ്പകല്‍ വ്യത്യാസമില്ലാതെ നിരത്തിലിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. നഗരം താഴിട്ട് പൂട്ടിയ ഈ സാഹചര്യത്തില്‍ ഒരു കുറ്റവാളിക്ക് ഒളിവില്‍ പാര്‍ക്കണമെങ്കില്‍ ഉന്നത തലത്തിലുള്ള ബന്ധങ്ങളും സംരക്ഷണവും അനിവാര്യമാണ്. മുഖ്യമന്ത്രി ഈ കാര്യത്തില്‍ അടിയന്തിരമായി വിശദീകരണം നല്‍കണം. ഒരു നിമിഷം ഇനിയും വൈകിയാല്‍ കേസിന്റെ ഗതിമാറും.

ഒളിവിലിരുന്ന് സ്വപ്‌ന സുരേഷ് ടി വി ചാനലുകള്‍ക്ക് ശബ്ദസന്ദേശം വരെ നല്‍കിയെങ്കില്‍ അത് ഗുരുതരമായ ഒരു വീഴ്ചതന്നെയാണ്. എല്ലാ മന്ത്രിമാരയും അറിയാമെന്നും അവരുമായി ബന്ധമുണ്ടെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. മാത്രവുമല്ല ഉന്നതന്‍മാരെയെല്ലാം മുന്‍കൂട്ടി വെള്ള പൂശാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഐടി സെക്രട്ടറിയേയും സ്പീക്കറേയും അതീവ കരുതലോടെ സംരക്ഷിക്കാനുള്ള ശ്രമവും നടത്തുന്നു. രാജ്യാന്തര  മാനങ്ങളുള്ള ഈ കേസില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് എല്ലാവരെയും വെല്ലുവിളിച്ച് ന്യായീകരണവുമായി  രംഗത്തുവന്നത്. അതിപ്രഗത്ഭരായ കുറ്റാന്വേഷണ ഉദ്യോഗസ്ഥരുള്ള നാടാണ് കേരളം. എല്ലാ പഴുതുകളും അടച്ച് ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയും.  

വിദഗ്ദ്ധ നിയമോപദേശം ലഭിക്കാനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കാനും അവസരമാണ് ഈ സര്‍ക്കാര്‍ സ്വപ്നക്ക്  ഉണ്ടാക്കിക്കൊടുത്തത്. ഒരു കുറ്റവാളിക്ക് എല്ലാ തെളിവുകളും അനായാസേന നശിപ്പിക്കാനുള്ള സമയം സര്‍ക്കാര്‍ ഉറപ്പുവരുത്തി. കുറ്റവാളി ഒരു പരുക്കുമില്ലാതെ രക്ഷപെടാനുള്ള അവസരമാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. ഇത് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മുഖ്യമന്ത്രി, സ്പീക്കര്‍, നിരവധി മന്ത്രിമാര്‍, ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളത്. ഇതില്‍ നിന്നു ഒരു പോറലുമേല്‍ക്കാതെ ഇവരെല്ലാം പുറത്തുവരേണ്ടത് ഈ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഈ സര്‍ക്കാര്‍ വഴിവിട്ട എല്ലാ നീക്കങ്ങളും നടത്തുമെന്നതില്‍ സംശയമില്ല.

Friday, February 19, 2021

​​പുഗലൂർ-മാടക്കത്തറ 320 കിലോവോൾട് HVDC (High Voltage Direct Current) ലൈനും മാടക്കത്തറ HVDC സബ്‌സ്റ്റേഷനും ജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടു.

​​പുഗലൂർ-മാടക്കത്തറ 320 കിലോവോൾട് HVDC (High Voltage Direct Current) ലൈനും മാടക്കത്തറ HVDC സബ്‌സ്റ്റേഷനും ജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടു. അയ്യായിരം കോടി രൂപയുടെ ഈ പവർലൈൻ പദ്ധതിക്ക് 2000 മെഗാവാട്ട് വരെ വൈദ്യുതി കേരളത്തിലെത്തിക്കാൻ ശേഷിയുള്ളതാണ്. ലളിതമായി പറഞ്ഞാൽ 2000 മെഗാവാട്ട് വൈദ്യുതിനിലയം സ്ഥാപിച്ചതിനു തുല്യമായ അധികവൈദ്യുതലഭ്യത സംസ്ഥാനത്തിനു കൈവരിക്കാൻ സാധിച്ചു. നമ്മുടെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള വ്യാവസായികവിപ്ലവത്തിന് അടിത്തറ പാകുന്നതാണ് ഈ അധിക ഊർജലഭ്യത.

 138 കിലോമീറ്റര്‍ ഓവര്‍ഹെഡ് ലൈനും വടക്കാഞ്ചേരി മുതല്‍ മാടക്കത്തറ വരെ ഇരുപത്തിയേഴു കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളുമാണുള്ളത്. സ്ഥലമുടമകളുടെ എതിര്‍പ്പില്‍ ലൈന്‍ നിര്‍മാണം തടസപ്പെടുന്നതൊഴിവാക്കാന്‍ ഭൂമിക്ക് പ്രത്യേക‍ പാക്കേജിലൂടെ നഷ്ടപരിഹാരം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കിയത്. മാടക്കത്തറയിൽ HVDC സബ്‌സ്റ്റേഷൻ നിർമാണത്തിനായി മണ്ണുത്തി കാർഷികസർവകലാശാലയുടെ കീഴിലുള്ള നാല്പത്തിയഞ്ച് ഏക്കർ ഭൂമി ഇതിനായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞതും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സഹായിച്ചു.

തൃശൂർ ജില്ലയിലെ മാടക്കത്തറയിലെത്തുന്ന വൈദ്യുതി സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലേക്കു വിതരണം ചെയ്യുന്നതിനുള്ള പവർഹൈവേകൾ സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. കേരളത്തിന്റെ വടക്കൻ മേഖലയിലേക്ക് വൈദ്യുതിവിതരണം നടത്താൻ മാടക്കത്തറ-അരീക്കോട് 400 കെവി ലൈൻ കഴിഞ്ഞയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. തെക്കൻ മേഖലയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ കീഴിൽ പൂർത്തിയാക്കപ്പെട്ട ഇടമൺ-കൊച്ചി ലൈൻ വഴിയാണ് വിതരണം നടക്കുക.

2018 മെയ് മാസത്തില്‍ ആരംഭിച്ച പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കെ.എസ്.ഇ.ബി പ്രത്യേക കര്‍മസേനയെ നിയോഗിച്ചിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായ ഗതാഗതനിയന്ത്രണസാഹചര്യം പ്രയോജനപ്പെടുത്തി കുതിരാന്‍ തുരങ്കത്തിലുള്‍പ്പെടെ ദേശീയപാതയുടെ പാര്‍ശ്വങ്ങളില്‍ കേബിളുകള്‍ സ്ഥാപിക്കാനായതും നേട്ടമാക്കി.

വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സര്‍ഗ്ഗാത്മകതയ്ക്കും വിജ്ഞാനത്തിനും പരിധിയില്ല : പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശ്വഭാരതി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിനെ വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാള്‍ ഗവര്‍ണറും വിശ്വഭാരതി റെക്ടറുമായ ശ്രീ ജഗ്ദീപ്ധന്‍ഖര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, യൂണിയന്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Wednesday, February 17, 2021

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു.


 ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നു. ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റം മുന്നില്‍കണ്ട് സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ആര്‍ദ്രം. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുക, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അതിനുള്ളത്. 

ഒരു മാസത്തിന് മുന്‍പ് ഞാന്‍ ഉദ്ഘാടനം ചെയ്ത ടൂറിസം വകുപ്പ് നിര്‍മിച്ച വടകരയിലെ വാഗ്ഭടാനന്ദ പാര്‍ക്ക് പലര്‍ക്കും ഓര്‍മ കാണും. - കടകംപള്ളി സുരേന്ദ്രന്


 ഒരു മാസത്തിന് മുന്‍പ് ഞാന്‍ ഉദ്ഘാടനം ചെയ്ത ടൂറിസം വകുപ്പ് നിര്‍മിച്ച വടകരയിലെ വാഗ്ഭടാനന്ദ പാര്‍ക്ക് പലര്‍ക്കും ഓര്‍മ കാണും. യൂറോപ്യന്‍ തെരുവുകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ അതീവ ആകര്‍ഷകമായി നിര്‍മിച്ച പാര്‍ക്ക് ദേശീയശ്രദ്ധ വരെ നേടുകയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു.

Tuesday, February 16, 2021

ജനക്ഷേമം ഉറപ്പു വരുത്താനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം ഉണ്ടായാൽ മാത്രമേ സാധിക്കൂ.

​​ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണത്തുടർച്ചയ്ക്കു മാത്രമേ കേരളമണ്ണിൽ നിന്നും സംഘപരിവാർ ഭീഷണിയെ എന്നെന്നേക്കുമായി നിർമാർജനം ചെയ്യുവാൻ കഴിയുകയുള്ളൂ. കേരളത്തിൽ, കഴിഞ്ഞ പതിനഞ്ചു വർഷക്കാലയളവിലെ തെരെഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ, ഇടതുപക്ഷം ഭരണത്തിലുണ്ടായിരുന്ന കാലത്തെല്ലാം സംഘപരിവാറിന്റെ രാഷ്ട്രീയശക്തി ക്ഷയിക്കുന്നതായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്.

ഇതോടൊപ്പം ചേർത്തു വായിക്കേണ്ടത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ അനുഭവമാണ്. സംഘപരിവാറിനെ അധികാരത്തിൽ നിന്നകറ്റാനാണെന്ന അവകാശവാദമുന്നയിച്ചു കൊണ്ടു വോട്ടു തേടി വിജയിച്ചയിടങ്ങളിൽ കോൺഗ്രസ്സിനെന്തു സംഭവിച്ചു എന്നതും വിശദപരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.

നമ്മുടെ തൊട്ടപ്പുറത്തു കിടക്കുന്ന പുതുച്ചേരിയിൽ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കോൺഗ്രസ്സ് മന്ത്രിസഭ ന്യൂനപക്ഷമായത് ഇന്നാണ്. രണ്ടു മന്ത്രിമാരുൾപ്പടെ നാല് പേരാണ് കോൺഗ്രസ്സിൽ നിന്നും രാജി വെച്ച് ബിജെപിയിൽ ചേർന്നത്. കർണാടകയിലും അധികാരത്തിലിരുന്നിട്ടു പോലും ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്ക് തടയാൻ കോൺഗ്രസ്സിനു സാധിച്ചില്ല. ഗോവയിലാകട്ടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചിട്ടു പോലും കോൺഗ്രസ്സിൽ നിന്നു ഒരു വിഭാഗത്തിനു പാർടി വിട്ടു ബിജെപിക്കു പിന്തുണ നൽകാൻ ഒരു മനസ്താപവുമുണ്ടായിരുന്നില്ല.

പ്രതിപക്ഷനേതാവിന് ചുമതലയുണ്ടായിരുന്ന മണിപ്പൂരുൾപ്പടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് സംഭവിച്ചതും മറ്റൊന്നല്ല. കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്ന മണിപ്പൂരിൽ തെരെഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ 28 സീറ്റുമായി കോൺഗ്രസ്സായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ, ഒരു കൂട്ടം കോൺഗ്രസ്സ് എംഎൽഏമാരുടെ പിന്തുണയാൽ ബിജെപി അവിടെ അധികാരം പിടിച്ചു. അരുണാചൽ പ്രദേശിലാകട്ടെ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയുൾപ്പടെ 44ൽ 43 പേരും ബിജെപിയിലേക്ക് കൂറുമാറ്റി.

മദ്ധ്യപ്രദേശിൽ കോൺഗ്രസ്സ് പാരമ്പര്യമുള്ള യുവനേതാവു തന്നെയാണ് വിജയിച്ച കോൺഗ്രസ്സ് എംഎൽഎമാരെയും കൊണ്ടു ബിജെപിയിലേക്ക് പോകാൻ നേതൃത്വം നൽകിയത്. ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. സംഘപരിവാറിനെതിരെയും മറ്റു വർഗീയശക്തികളെയും നമ്മുടെ നാട്ടിൽ നിന്നും ഇല്ലായ്മ ചെയ്യാനും, കേരളത്തിനെ വികസനവഴിയിൽ മുന്നോട്ടു നയിക്കാനും, ജനക്ഷേമം ഉറപ്പു വരുത്താനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം ഉണ്ടായാൽ മാത്രമേ സാധിക്കൂ.

Saturday, February 6, 2021

മസാല ബോണ്ടിനെ കുറിച്ച് സിഎജി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് തട്ടിക്കൂടി ഉണ്ടാക്കിയതാണ്. - സ. തോമസ് ഐസക്ക്


​​മസാല ബോണ്ടിനെ കുറിച്ച് സിഎജി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് തട്ടിക്കൂടി ഉണ്ടാക്കിയതാണ്. ഫെമ നിയമപ്രകാരം നടപടി സ്വീകരിക്കാനുള്ള അവകാശം റിസര്‍വ്വ് ബാങ്കിനാണ്. മസാല ബോണ്ട് സംബന്ധിച്ച്  റിസര്‍വ് ബാങ്ക്  ഗൈഡ്‌ലൈന്‍സ് ഉണ്ട്. അതുപ്രകാരം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കിഫ്ബിക്ക് തന്നിട്ടുണ്ട്.

കിഫ്ബി സംസ്ഥാന സര്‍ക്കാരല്ല, ബോഡി കോര്‍പറേറ്റാണ്. അങ്ങനെയാണ് കേരള നിയമസഭ നിയമം പാസാക്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ വായ്പയെടുത്തു. എന്നിട്ടിപ്പോൾ സി എ ജി വിഡ്ഢിത്തം വിളമ്പുകയാണ്. ഏഴാം  ഷെഡ്യൂളിന്റെ ലംഘനമാണെന്നാണ് പറയുന്നത്. സുപ്രീംകോടതിയല്ലല്ലോ സിഎജി. ഇവിടെ വച്ച് അവസാനിപ്പിച്ചാല്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ ഒരുപടി കൂടി കടന്ന് കിഫ്ബി വഴി വായ്പയെടുക്കുന്നത് തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും കാരണം സംസ്ഥാനം വായ്പയെടുക്കുന്നതിന് തുല്യമാണെന്നുമാണ് പറയുന്നത്. വായ്പ പണം തിരിച്ചടക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നാണ് പറയുന്നതിന്റെ ചുരുക്കം.

കൊച്ചി മെട്രോ , സിയാല്‍, പൊതുമേഖല സ്ഥാപനങ്ങള്‍, എന്നിവയെല്ലാം വായ്പ എടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുക്കുന്നതിന് തുല്യമാണ്. വായ്പ അടച്ചില്ലെങ്കില്‍ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സിഎജി പറയുന്നു.  ഏത് പൊതുമേഖല സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന്  ഏത്‌ വായ്പ എടുത്താലും അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ അത് സംസ്ഥാന സര്‍ക്കാര്‍ എടുത്ത വായ്പയായി മാറുന്നില്ല. അതിനാലാണ് ഗ്യാരണ്ടി നല്‍കുന്നതിന് പ്രത്യേക നിയമം ഉണ്ടാക്കിയിട്ടുള്ളത്.

 ഇന്ത്യയിലെ ഏതാണ്ടെല്ലാ  സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനികളുണ്ട്. ഇവിടെയെല്ലാം സിഎജി ഓഡിറ്റ് നടക്കുന്നുണ്ട്. കിഫ്ബിയില്‍ 1999 മുതല്‍ എട്ട് തവണ ഓഡിറ്റ് നടന്നിട്ടുണ്ട്. പ്രത്യക്ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പോര് നടത്തുകയാണിവിടെ ഉണ്ടായിട്ടുള്ളത്. അതും നടപടി ക്രമം തെറ്റിച്ചുകൊണ്ടാണ്‌.  നിയമസഭയില്‍ പ്രിവിലേജ് കമ്മറ്റി റിപ്പോര്‍ട്ട് വരുന്നുണ്ടല്ലോ, അപ്പോള്‍ ബാക്കി  നോക്കാം.


Thursday, February 4, 2021

ശബരിമല പ്രശ്‌നത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നത് ബിജെപിയാണ്. സമരം നയിച്ചതും പീഡനങ്ങളേറ്റുവാങ്ങിയതും ബിജെപി പ്രവര്‍ത്തകരാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് ഭക്തരെ പറ്റിച്ച് വോട്ടു തട്ടാനുള്ള ശ്രമം മാത്രമാണ്.


 എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് അപമാനമുണ്ടാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന രണ്ട് മുന്നണികളേയും കേരള ജനത കയ്യൊഴിയും.  സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

   അഴിമതിക്കും അധികാരത്തിനും വേണ്ടിയുള്ള ഒത്തുകളിയാണ് ഇരുകൂട്ടരും നടത്തുന്നത്. പിണറായിക്ക് താത്പര്യം സ്വര്‍ണത്തോടാണെങ്കില്‍ മുന്‍ മുഖ്യമന്ത്രിക്ക് താത്പര്യം സോളാറിനോടായിരുന്നുവെന്നും നദ്ദ പരിഹസിച്ചു.