Sunday, December 12, 2021

മുഖ്യമന്ത്രി തെറ്റ് തിരുത്താൻ തയ്യാറാകണം: വി.മുരളീധരൻ


നിയമനങ്ങളിൽ   സ്വജനപക്ഷപാതം നടത്തിയ മുഖ്യമന്ത്രിയുടേത് സത്യപ്രതിഞ്ജാലംഘനമാണെന്നും അദ്ദേഹം തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും കേന്ദ്ര പാർലമെന്ററി-വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.  കണ്ണൂർ,കാലടി സർവ്വകലാശാലകളിലെ വൈസ്ചാൻസിലർമാരെ നിയമിക്കുന്നതിലുള്ള നടപടിക്രമങ്ങൾ പാലിക്കാത്തതും, സ്വജനപക്ഷപാതവും, രാഷ്ട്രീയ താത്പര്യ പ്രകാരമുള്ള നിയമനങ്ങളുമാണ് ​ഗവർണർ എതിർത്തത്.

Tuesday, November 23, 2021

കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

 കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ 

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ ഭീഷണിയാണെന്നും ഡൽഹി പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന സംയുക്തവാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാനങ്ങളുടെ രണ്ട് പ്രവർത്തകരെയാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇസ്ലാമിക തീവ്രവാദികളായ പിഎഫ്ഐ വധിച്ചത്. ചാവക്കാട് ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകം തീവ്രവാദ ശൈലിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പട്ടാപ്പകൽ ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് സഞ്ജിത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവം നടന്നത് ദേശീയപാതയിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെയായിട്ടും വാഹനങ്ങൾ പരിശോധിക്കാനോ ​ഗതാ​ഗതം ബ്ലോക്ക് ചെയ്യാനോ പൊലീസ് തയ്യാറായില്ല. സിവിൽ പൊലീസുകാരൻ ദൃക്സാക്ഷിയായ കൊലപാതകമായിരുന്നിട്ടും പൊലീസ് 7 ദിവസം കഴിഞ്ഞാണ് പ്രതികളുടെ വാഹനത്തിന്റെ ഫോട്ടോ പോലും പുറത്തുവിട്ടത്. സിപിഎം- പോപ്പുലാർ ഫ്രണ്ട് കൂട്ടുക്കെട്ടാണ് പൊലീസിന്റെ നിഷ്ക്രിയത്വത്തിന് കാരണം. പാലക്കാട് ജില്ലയിൽ ഉൾപ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇവർ ഒരുമിച്ചാണ് ഭരിക്കുന്നത്. സർക്കാരും പൊലീസും പോപ്പുലാർ ഫ്രണ്ട് ഭീകരവാദികളെ പിന്തുണയ്ക്കുകയാണ്. കേരളത്തിലെ കാര്യങ്ങളെല്ലാം ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുമ്പിൽ അവതരിപ്പിച്ചു. ബിജെപിക്ക് മാത്രം അല്ല എല്ലാ വിഭാ​ഗം ജനങ്ങൾക്കും കേരളത്തിലെ മതതീവ്രവാദം ആപത്താണ്. പാലാ ബിഷപ്പ് ഹൗസ് അക്രമിക്കാനുള്ള മതതീവ്രവാദികളുടെ നീക്കം ഇതാണ് തെളിയിക്കുന്നത്. അതിനെ പ്രതിരോധിക്കാൻ ബിജെപി പ്രവർത്തകർ മാത്രമാണ് മുന്നിട്ടിറങ്ങിയത്.

സംസ്ഥാനം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭം: കെ.സുരേന്ദ്രൻ


തൃശ്ശൂർ: കേന്ദ്രസർക്കാരിനെ മാതൃകയാക്കി സമാനമായ രീതിയിൽ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാനാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. കേന്ദ്രത്തെ മാതൃകയാക്കി എൻഡിഎ ഭരിക്കുന്ന 10 സംസ്ഥാനങ്ങൾ നികുതി കുറച്ചു. എന്നാൽ ഒരു നയാപൈസ പോലും കുറയ്ക്കില്ലെന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് ധിക്കാരവും ജനാധിപത്യവിരുദ്ധവുമാണെന്ന് തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ധന നികുതിയുടെ കാര്യത്തിലെ പിണറായി സർക്കാരിന്റെ ബാലിശമായ നിലപാട് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും ഹൃദയം കരിങ്കല്ലിന് സമാനമാണ്. തൊഴിലാളിവർ​ഗ പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. ഇന്ധന വില വർദ്ധനവിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത പിണറായി വിജയന്റെ ആത്മാർത്ഥതയില്ലായ്മയാണിത്. ജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് വ്യക്തമായി. കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാനവും സമാന പാത പിന്തുടരുമെന്ന് ഉറപ്പ് പറഞ്ഞ സർക്കാർ അതിൽ നിന്നും പിന്നോട്ട് പോവുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുന്ന സർക്കാർ ധൂർത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. കൊവിഡ് പ്രതിസന്ധി എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ട്. എന്നിട്ടും ആ സംസ്ഥാനങ്ങളെല്ലാം നികുതി കുറയ്ക്കുകയാണ്. കേന്ദ്രനികുതി കുറച്ചാൽ സംസ്ഥാനത്തിന്റെ നികുതി കുറയുമെന്നാണ് സർക്കാർ പറയുന്നത്. ഇതുവരെ നികുതി വരുമാനമെല്ലാം കേന്ദ്രത്തിനാണ് പോവുന്നതെന്ന് പറഞ്ഞ സംസ്ഥാനത്തിന്റെ കാപട്യം പുറത്തായിരിക്കുകയാണ്. കേരളത്തിന്റെ ധനാ​ഗമന മാർ​ഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ധന നികുതിയാണ്. പാവങ്ങളെ കൊള്ള ചെയ്ത് ജീവിക്കുന്ന സർക്കാരാണിതെന്ന് സുരേന്ദ്രൻ പറഞ്ഞു.

വരാൻ പോകുന്നത് വികസനത്തിന്റെ K റെയിലല്ല, വിഭജനത്തിന്റെ വന്മതിൽ .K റെയിൽ നടപ്പായാൽ കേരളം രണ്ടാകും


 64000 കോടിയിൽ K റെയിൽ തീരുമെന്നത് അവാസ്തവം. പണി കഴിപ്പിക്കാൻ 1100000000000 രൂപയെങ്കിലും വേണം

വരാൻ പോകുന്നത് വികസനത്തിന്റെ K റെയിലല്ല, വിഭജനത്തിന്റെ വന്മതിൽ .K റെയിൽ നടപ്പായാൽ കേരളം രണ്ടാകും

E ശ്രീധരൻ

1.പദ്ധതിക്ക് 64000 കോടി രൂപയാണ് ചിലവ് കണക്കാക്കിയിട്ടുള്ളതെങ്കിലും  പണി പൂർത്തിയാകുമ്പോൾ 1.1 ലക്ഷം കോടി എങ്കിലും ആകും.

2.പാതയുടെ ഇരുവശവും ചൈന വൻ മതിൽ പോലെ നിർമ്മാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും

Tuesday, November 2, 2021

കെ-റെയിൽ വിരുദ്ധ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകും: കെ.സുരേന്ദ്രൻ


തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാരന്റെ പ്രശ്നങ്ങൾ എല്ലാം അവഗണിക്കുന്ന സർക്കാർ കെ-റെയിൽ വിഷയത്തിൽ വേഗത്തിൽ ഇടപെടുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം. ജനതാത്പര്യമല്ല മറിച്ച് വ്യക്തമായ അഴിമതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എല്ലാവർക്കും അറിയാമെന്നും സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി ലക്ഷ്യം വെച്ചാണ് സർക്കാർ കെ-റെയിലിനെ പിന്തുണയ്ക്കുന്നത്. കെ-റെയിൽ- സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണം. കേരളത്തിൽ പ്രായോഗികമല്ലാത്ത നമുക്ക് അനുയോജ്യമല്ലാത്ത പദ്ധതിയാണ് കെ-റെയിൽ.  ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്? ഏത് വിദഗ്ധ ഏജൻസിയുടെ ഉപദേശമാണ് സർക്കാർ സ്വീകരിച്ചത്?  ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും വായ്പ്പ എടുക്കുന്ന സർക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നത്? ഇന്ത്യാ രാജ്യത്തെ ഈട് വെച്ച കടം എടുക്കാൻ പിണറായി സർക്കാരിനെ ബിജെപി അനുവദിക്കില്ല. 

Saturday, October 16, 2021

കേരളത്തിലുടനീളം ​ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


 കേരളത്തിലുടനീളം  ​ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും  വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ   രാവിലെ  10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ  പാലക്കാട്  മലപ്പുറം, കോഴിക്കോട് എന്നീ  ജില്ലകളിൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികത്തകർച്ച കാരണം വരുമാനം ഇല്ലാതാകുകയോ നാമമാത്രമാകുകയോ ചെയ്ത പാവപ്പെട്ടർക്കും സാധാരണക്കാർക്കും നേരെ നരേന്ദ്ര മോദി സർക്കാർ നിർദയം നടത്തുന്ന കടന്നാക്രമണമാണ്- സ. എ വിജയരാഘവൻ


 കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികത്തകർച്ച കാരണം വരുമാനം ഇല്ലാതാകുകയോ നാമമാത്രമാകുകയോ ചെയ്ത പാവപ്പെട്ടർക്കും സാധാരണക്കാർക്കും നേരെ നരേന്ദ്ര മോദി സർക്കാർ നിർദയം നടത്തുന്ന കടന്നാക്രമണമാണ് പെട്രോളിന്റെയും ഡീസലിന്റെയും നിത്യേന ഉയരുന്ന വില. പെട്രോളിന് വെള്ളിയാഴ്ച 

വേനല്‍കാലത്ത്‌ കേരളത്തെ പൂര്‍ണ്ണമായി ഇരുട്ടിലാഴ്‌ത്തുക എന്ന ഉദ്ദേശം വച്ചുകൊണ്ടാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ ഇപ്പോള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിച്ച്‌ കേന്ദ്രത്തിന്‌ നല്‍കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. - സ. എ കെ ബാലൻ


 വേനല്‍കാലത്ത്‌ കേരളത്തെ പൂര്‍ണ്ണമായി ഇരുട്ടിലാഴ്‌ത്തുക എന്ന ഉദ്ദേശം വച്ചുകൊണ്ടാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ ഇപ്പോള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിച്ച്‌ കേന്ദ്രത്തിന്‌ നല്‍കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. ഇന്ത്യാ രാജ്യത്ത്‌ വൈദ്യുത പ്രതിസന്ധി ഇല്ല എന്ന്‌ വീമ്പിളക്കിയ കേന്ദ്ര ഗവണ്‍മെന്റ്‌ ഈ തീരുമാനം എടുത്തത്‌ വഴി സത്യം പുറത്തുവന്നു.

എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ സിപിഐ എം വിരുദ്ധ മുന്നണിയായ യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഞങ്ങൾ പറഞ്ഞിരുന്നു. - സ. എ വിജയരാഘവൻ


 എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ സിപിഐ എം വിരുദ്ധ മുന്നണിയായ യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഞങ്ങൾ പറഞ്ഞിരുന്നു. മാത്രമല്ല, യുഡിഎഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ തകർച്ചയ്ക്കും അതു വഴിവയ്ക്കുമെന്നും ചൂണ്ടിക്കാണിച്ചു. ഇടതുപക്ഷത്തിന്റെ ആഗ്രഹപ്രകടനമായാണ് യുഡിഎഫ് നേതാക്കൾ ഈ അഭിപ്രായത്തെ കണ്ടത്. എന്നാൽ, കാര്യങ്ങൾ ആ വഴിയിലേക്കാണ് അതിവേഗം നീങ്ങുന്നതെന്ന് അടുത്ത ദിവസങ്ങളിൽ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി സൂചിപ്പിക്കുന്നു.

ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രമുഖനായ എ കെ ജി പാവങ്ങളുടെ പടത്തലവൻ എന്നാണ് അറിയപ്പെടുന്നത്.

​​ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രമുഖനായ എ കെ ജി പാവങ്ങളുടെ പടത്തലവൻ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള തിരുവനന്തപുരത്തെ എ കെ ജി സെന്റർ പുതിയ കേരളത്തെ രൂപപ്പെടുത്തുന്നതിൽ വിപ്ലവകരമായ പങ്കുവഹിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ആശാകേന്ദ്രമായ എ കെ ജി സെന്റർ മതനിരപേക്ഷതയുടെയും വിശ്വമാനവികതയുടെയും സംരക്ഷണകേന്ദ്രവുമാണ്. എ കെ ജിയോടും എ കെ ജി സെന്ററിനോടും ജനങ്ങൾക്ക് വൈകാരികമായ അടുപ്പമാണുള്ളത്. കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും കെ മുരളീധരനും എ കെ ജി സെന്ററിനെക്കുറിച്ച് നടത്തിയ ഹീനമായ പരാമർശം ജനാധിപത്യബോധമുള്ള ഏവരെയും വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണ്.

അസമിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സിപിഐ എം സംഘം സന്ദർശിച്ചു.


​​അസമിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സിപിഐ എം സംഘം സന്ദർശിച്ചു. ഇന്ന് പാർടി പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. സുപ്രകാശ് തലൂക്ദാറും എംഎൽഎ സ. മനോരഞ്ജൻ തലൂക്ദാറും സംഘത്തിൽ ഉണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സിപിഐ എം സാമ്പത്തികസഹായം നൽകി.

നാൽപത് വർഷത്തിലധികമായി ഇവിടെ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളെയാണ് പോലീസ് ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാൻ ശ്രമിച്ചത്. ഇപ്പോൾ ഇവർക്ക് വീടോ വെള്ളമോ വൈദ്യുതിയോ പോലുമില്ലാത്ത സാഹചര്യമാണുള്ളത്. കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഉറപ്പ് വരുത്താതെ ഇവരെ കുടിയൊഴിപ്പിക്കാൻ പാടില്ലെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സന്ദർശനത്തിൽ നിന്ന് മനസിലായ കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ നിവേദനം നാളെ അസം മുഖ്യമന്ത്രിക്ക് സിപിഐ എം സംഘം കൈമാറും.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്.



അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Saturday, September 11, 2021

മുസ്ലീങ്ങളടക്കം എല്ലാ മതസ്ഥരും ജിഹാദികൾക്കെതിരെ രംഗത്തെത്തണമെന്നും മന്ത്രി


 കേരളത്തിലെ ക്രൈസ്തവ സമുദായത്തിൻ്റെ ആശങ്ക തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പാല  ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ  ഒറ്റപ്പെടുത്തി ആക്രമിക്കുന്നവർ ഇസ്ളാമിക് സ്റ്റേറ്റ് വക്താക്കളാണോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.  ബിഷപ്പിനെതിരെ   യു. ഡി. എഫ്, സി.പി.എം നേതാക്കൾ നടത്തികൊണ്ടിരിക്കുന്ന പരാമർശങ്ങൾ  അപ്രിയ സത്യങ്ങൾ പറയുന്നവർക്കെതിരായ  ആക്രമണമാണ്. ബിഷപ്പിനെ ആക്രമിച്ചത് കൊണ്ട് സത്യങ്ങൾ ഇല്ലാതാവില്ല . മുഖ്യമന്ത്രിയും , പ്രതിപക്ഷ നേതാവും ബിഷപ്പിൻ്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെ ഇവർ ഐ. എസ് വക്താക്കളാണോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും  മന്ത്രി പറഞ്ഞു . നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലൂടെ മുസ്ളീം സമുദായത്തെ ഒന്നടങ്കം അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. എന്നാൽ ജിഹാദി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചെറു വിഭാഗത്തെ  മാത്രമാണ്  ബിഷപ്പ് പരാമർശിച്ചത്. അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ആശങ്കയുള്ളവരിൽ ഹിന്ദു സമുദായവുമുണ്ട്. 

Friday, September 3, 2021

കേരളത്തിനു നല്ലൊരു ജിയോഗ്രഫി പാഠപുസ്തകമില്ലായിരുന്നു. ആ കുറവു നികത്തപ്പെട്ടിരിക്കുന്നു. ശ്രീകുമാർ ചതോപധ്യായയുടെ “Geography of Kerala” ആ കുറവു നികത്തിയിരിക്കുന്നു.


 കേരളത്തിനു നല്ലൊരു ജിയോഗ്രഫി പാഠപുസ്തകമില്ലായിരുന്നു. ആ കുറവു നികത്തപ്പെട്ടിരിക്കുന്നു. ശ്രീകുമാർ ചതോപധ്യായയുടെ “Geography of Kerala” ആ കുറവു നികത്തിയിരിക്കുന്നു. 1988-ൽ ‘കേരളം - മണ്ണും മനുഷ്യനും’ എഴുതുന്നതിനുവേണ്ടി ഒരു ജിയോഗ്രഫി പാഠപുസ്തകം അന്വേഷിച്ചിട്ടു കിട്ടിയില്ലായെന്നത് ഓർക്കുന്നു.

1979-ലാണ് ബംഗാളിയായ ശ്രീകുമാർ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ ഗവേഷകനായി ചേർന്നത്. കേരളത്തിന്റെ റിസോഴ്സ് അറ്റ്ലസ് എന്ന പ്രോജക്ടിലാണു തുടക്കം. അന്നു മുതൽ താലോലിക്കുന്ന ഒരു ആഗ്രഹമാണ് ഇത്തരമൊരു ഗ്രന്ഥം. റിസോഴ്സ് അനാലിസിസ് ഡിവിഷൻ ചീഫ് ഡോ. എൻ.ജി.കെ നായർ ഇതിനു ശ്രീകുമാറിനെ ചുമതലപ്പെടുത്തിയെങ്കിലും കാര്യം നടന്നില്ല. 34 വർഷത്തെ സേവനത്തിനുശേഷം 2013-ൽ റിട്ടയർമെന്റിനുശേഷമാണ് ഈ ദൗത്യം സജീവമായി ഏറ്റെടുത്തത്. അത്രയും നാൾ കേരളത്തിന്റെ ഭൂമിശാസ്ത്രം സംബന്ധിച്ചു പഠിച്ചതു മുഴുവൻ ഈ ഗ്രന്ഥത്തിൽ ഉൾച്ചേർക്കുന്നതിനു കഴിഞ്ഞിട്ടുണ്ട്. 

Monday, August 30, 2021

ജനങ്ങളെ അണിനിരത്തി എൽഡിഎഫ്‌ സർക്കാരിനും സിപിഐ എമ്മിനും ശക്തിപകരാൻ വി വി ദക്ഷിണാമൂർത്തിയുടെ സ്‌മരണ നമുക്ക്‌ പ്രചോദനമേകും.- സ. എ വിജയരാഘവൻ


 ആദർശനിഷ്ഠയോടെയുള്ള ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു 2016 ആഗസ്‌ത്‌ മുപ്പത്തൊന്നിന്‌ വിടപറഞ്ഞ സ. വി വി ദക്ഷിണാമൂർത്തി. കമ്യൂണിസ്റ്റ് പാർടി സംഘാടകൻ, വിദ്യാർഥി, യുവജന, അധ്യാപക, ട്രേഡ്‌ യൂണിയൻ നേതാവ്, പ്രഭാഷകൻ, പരിഭാഷകൻ, പ്രക്ഷോഭകാരി, പാർലമെന്റേറിയൻ, എഴുത്തുകാരൻ എന്നീ നിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും ഒരു പതിറ്റാണ്ടോളം ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ചു.

Wednesday, August 18, 2021

വികസനമുന്നേറ്റങ്ങൾക്ക് കേരളത്തെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പി കൃഷ്ണപിള്ളയുടെ സ്മരണ ശക്തിപകരുന്നതാണ്. - സ. എ വിജയരാഘവൻ


 കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ ഒരേടാണ് സഖാവ് പി കൃഷ്ണപിള്ളയുടെ ജീവിതം. രാജ്യം സ്വതന്ത്രമായി ഒരു വർഷം കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് സംഭവിച്ചു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വഴികാട്ടിയായിരുന്നു സഖാവ്. നാം ഇന്ന്‌ എത്തിനിൽക്കുന്ന പുരോഗതിയുടെ പാതയിലേക്ക് നയിച്ച ആശയങ്ങളുടെ ആദ്യവിത്തുകൾ പാകിയത് പി കൃഷ്ണപിള്ളയാണ്. സഖാവ് സ്വപ്നംകണ്ട, കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ പലവട്ടം അധികാരത്തിൽ വന്നു. ഇപ്പോഴിതാ ചരിത്രം തിരുത്തി എൽഡിഎഫ് സർക്കാർ തുടർഭരണത്തിലേറിയ സാഹചര്യത്തിലാണ് നാം പ്രിയ സഖാവിന്റെ സ്മരണ പുതുക്കുന്നത്. ഏത്‌ വെല്ലുവിളിയും പ്രതിസന്ധിയും നെഞ്ചുറപ്പോടെ നേരിട്ട് കർമപന്ഥാവിലൂടെ മുന്നേറാനുള്ള കരുത്തും ആവേശവുമാണ് അദ്ദേഹത്തിന്റെ ഓർമ നമ്മിൽ നിറയ്ക്കുന്നത്.

Tuesday, August 17, 2021

കേരളത്തിലെ വികസന സ്തംഭനത്തിന് ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്: ജെപി നദ്ദ


കോഴിക്കോട് - കേരളത്തിലെ  വികസന സ്തംഭനത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറ‍ഞ്ഞു.   കഴിഞ്ഞ 40 വ‌ർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് കേരളത്തിന്റെ വികസനത്തിന് വിഘാതം നിൽക്കുന്നത്. ലോകം മുഴുവൻ മലയാളികളെക്കൊണ്ട് വികസനമുണ്ടാകുമ്പോൾ കേരളത്തിൽ മാത്രം വികസനം നടക്കുന്നില്ല. ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   

Monday, August 16, 2021

കേരളത്തിലെ അധികാരവികേന്ദ്രീകരണ ശ്രമങ്ങൾക്ക് ഐക്യകേരള രൂപീകരണത്തേക്കാൾ പ്രായമുണ്ട്. - സ. പിണറായി വിജയൻ


 കേരളത്തിലെ അധികാരവികേന്ദ്രീകരണ ശ്രമങ്ങൾക്ക് ഐക്യകേരള രൂപീകരണത്തേക്കാൾ പ്രായമുണ്ട്. 1957ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭ ഭരണപരിഷ്കാരത്തിന് മുഖ്യമന്ത്രി ഇ എം എസ് അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു. 1958ൽ അവതരിപ്പിച്ച അധികാരവികേന്ദ്രീകരണ നിയമം സമഗ്രവും തനതുമായിരുന്നു. അതു നടപ്പാക്കാൻ കഴിയുംമുമ്പ് വിമോചനസമരത്തിലൂടെ ആ സർക്കാരിനെ അട്ടിമറിച്ചു. 1987ലെ നായനാർ മന്ത്രിസഭ നടപ്പാക്കിയ ജില്ലാ കൗൺസിലുകളാണ് മറ്റൊരു സുപ്രധാന ചുവടുവയ്പ്. 1991-92ലെ വാർഷികപദ്ധതിയിൽ കൗൺസിലുകൾക്ക്‌ പ്രത്യേകവിഹിതം വകയിരുത്തുകയും ചെയ്തു. ഭരണത്തിൽ വന്ന മാറ്റത്തോടെ ജില്ലാ കൗൺസിലുകളെ ഇല്ലായ്മ ചെയ്തു. ആ ഘട്ടത്തിലാണ് അധികാരവികേന്ദ്രീകരണം അനിവാര്യമാക്കിയ ഭരണഘടനയുടെ 73, 74 ഭേദഗതികൾ വരുന്നത്. അതിന്റെ തുടർച്ചയായി നടക്കേണ്ട നിയമനിർമാണത്തിൽ കേരളത്തിൽ വലിയ അമാന്തമുണ്ടായി. കേരളമാണ് ഏറ്റവും അവസാനം നിയമം പാസാക്കിയ സംസ്ഥാനം.

Sunday, August 15, 2021

നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്ന് സിപിഎമ്മിനും ബോധ്യമായി: കെ.സുരേന്ദ്രൻ


തിരുവനന്തപുരം: നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഭാരതത്തിന് പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഴുപത്തിനാലു വർഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോൾ ആഘോഷിക്കുന്നത് സ്വാഗതാർഹമാണ്. ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണ്.

ഇടത് എം.പിമാർ രാജ്യസഭയിൽ ഗുണ്ടായിസം കാട്ടി: വി. മുരളീധരൻ


തിരുവനന്തപുരം: രാജ്യത്തിന് മുന്നില്‍ മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് ഇടത് എം.പിമാരുടെ ഭാഗത്തുനിന്ന് രാജ്യസഭയില്‍  ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ.  ബിനോയ് വിശ്വവും ശിവദാസനും  മേശയുടെ പുറത്ത് നില്‍ക്കുന്ന ചിത്രവും മന്ത്രി പുറത്തുവിട്ടു.

തൊഴിലാളി വര്‍ഗത്തിന്‍റെ നേതാവ് ചമയുന്ന എളമരം കരീം, ജീവിക്കാന്‍ ജോലിയെടുക്കുന്ന  മാര്‍ഷലിന്‍റെ കഴുത്തിന് പിടിച്ച് തള്ളിയെന്ന് മുരളിധരൻ പറഞ്ഞു .

Thursday, August 12, 2021

ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ


 ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സർക്കാരിന്റെ മുഖത്തേറ്റ വലിയ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോടതി വിധി സർക്കാരിന് വലിയ തിരിച്ചടിയാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അധികാര ദുർവിനിയോ​ഗവും അമിതാധികാര പ്രയോ​ഗവുമാണ് പിണറായി വിജയൻ നടത്തിയത്. 

Monday, August 9, 2021

ജനാധിപത്യംതന്നെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കുന്നതിന് പാർലമെന്റിന് പുറത്തും ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. - സ.എ വിജയരാഘവൻ

മോഡിസർക്കാർ ഇത്‌ പതിവാക്കിയിരിക്കയാണ്.

നിയമനിർമാണം അവധാനതയോടെ നടത്തേണ്ടതാണ്. ബില്ലുകളുടെ എല്ലാവശവും വിശദമായി പരിശോധിക്കുന്നതിന് പാർലമെന്റിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് വിടുന്നത്. കേരള നിയമസഭയിലാണെങ്കിൽ ഈ ധർമം നിർവഹിക്കുന്നത് സബ്ജക്ട് കമ്മിറ്റികളാണ്. സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമായി പാർലമെന്റിൽ നടന്നുവന്നിരുന്നു. സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ ശുപാർശ പാർലമെന്റ് പരിശോധിച്ചശേഷമാണ് ബില്ലുകൾ പാസാക്കുന്നത്. ചില ശുപാർശകൾ സ്വീകരിക്കും; ചിലത്‌ തള്ളും. നിയമനിർമാണം അർഥവത്താക്കുന്നതിന് പാർലമെന്റിനെ സഹായിക്കുകയാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യുന്നത്. എന്നാൽ, മോഡി സർക്കാർ സ്റ്റാൻഡിങ് കമ്മിറ്റികളെ അപ്രസക്തമാക്കി. ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് വിടുന്നേയില്ല. കാർഷിക ബില്ലുകളും ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ബില്ലും പൗരത്വനിയമ ഭേദഗതി ബില്ലുമൊന്നും സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിട്ടില്ല. പാർലമെന്റിൽ ഭൂരിപക്ഷം ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്ന ധിക്കാരത്തിലാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. രാജ്യസഭയിലെ ചർച്ചയും വോട്ടെടുപ്പും ഒഴിവാക്കുന്നതിന് പല ബില്ലും മണി ബില്ലായി അവതരിപ്പിക്കുന്നു. ആധാർനിയമം കൊണ്ടുവന്നത് അങ്ങനെയാണ്. ധന ബില്ലിൽ ധനവുമായി ബന്ധമില്ലാത്തവ ഉൾപ്പെടുത്തുന്നു. ഭരണഘടന പ്രകാരം രാജ്യസഭയ്ക്കുള്ള അവകാശമാണ് ഈ രീതിയിൽ ഹനിക്കുന്നത്.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവിക കപ്പലുകളായ ശിവാലിക്കും കഡ്‌മറ്റും ബ്രൂണൈയിൽ


 ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയമനുസരിച്ച്, തെക്കുകിഴക്കൻ ഏഷ്യയിൽ വിന്യസിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവിക കപ്പലുകളായ ശിവാലിക്കും  കഡ്‌മറ്റും 2021 ഓഗസ്റ്റ് 09 ന് ബ്രൂണെയിലെ മുആറയിൽ എത്തി. വിന്യസിക്കുന്നതിന്റെ മുന്നോടിയായി റോയൽ ബ്രൂണൈ നാവികസേനയുമായുള്ള ഉഭയകക്ഷി ആശയവിനിമയും പ്രൊഫഷണൽ ഇടപെടലുകളും നടക്കും.

Tuesday, August 3, 2021

സ്നേഹ ഇപ്പോൾ ഒരു മിനി സെലിബ്രിറ്റി ആണ് . പുതിയ വീടിന്റെ ഷെൽഫിൽ അവൾക്ക് കിട്ടിയ ഉപഹാരങ്ങൾ നിരന്നിരിക്കുന്നുണ്ട്. യോഗത്തിൽ പ്രസംഗിച്ചപ്പോൾ കൊച്ചു പ്രാസംഗിക കൂടി ആയിട്ടുണ്ട് എന്നെനിക്ക് തോന്നി.- ടി.എം. തോമസ് ഐസക്ക്


 സ്നേഹയ്ക്ക് ഒരു  വീടായി.  സ്നേഹയ്ക്ക് ഒരു വീട് നൽകും എന്ന് പറഞ്ഞപ്പോൾ  അതിത്ര എളുപ്പമായിരിക്കും എന്ന് കരുതിയില്ല. ആ കുട്ടിയും അവരുടെ സ്‌കൂളും പൊളിഞ്ഞ വീടുമെല്ലാം അത്രയേറെ നമ്മുടെയെല്ലാം മനസ്സിൽ ഇടം പിടിച്ചിരുന്നു.  ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വർഷം  ആണല്ലോ, അന്നത്തെ  റിസോർഴ്‌സ്  പേഴ്‌സൺമാരുടെ വാട്സാപ്പ്  കൂട്ടായ്മക്ക്  എട്ടുലക്ഷം രൂപ പിരിക്കുന്നതിന്  വലിയ പരിശ്രമം വേണ്ടി വന്നില്ല. ജനകീയാസൂത്രണത്തിന്റെ  മികവുകളിൽ ഒന്ന് നമ്മുടെ പൊതു വിദ്യാലയങ്ങളിൽ വന്ന  മാറ്റംആണ് . അത് കൊണ്ട് കൂടിയാവാം  ഇങ്ങനെ ഒരു ഉപഹാരം നൽകുന്നതിന് അവർ സ്വമേധയാ മുന്നോട്ടു വന്നത്.  

Monday, August 2, 2021

കോവിഡ്‌ പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപലപനീയമാണ്. - സ. എ വിജയരാഘവൻ


 കോവിഡ്‌ പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപലപനീയമാണ്.

കേരളത്തിന്‌ ആവശ്യമായ തോതില്‍ വാക്‌സിന്‍ നല്‍കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വാക്‌സിന്‍ വിതരണത്തില്‍ അങ്ങേയറ്റം ശുഷ്‌ക്കാന്തിയാണ്‌ സംസ്ഥാനം കാണിക്കുന്നത്‌. നല്‍കിയ വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ വിതരണം ചെയ്‌തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‌ ഇക്കാര്യം ബോധ്യമായിട്ടും വാക്‌സിന്‍ അനുവദിക്കുന്നതില്‍ നിഷേധാത്മകമായ നിലപാടാണ്‌ സ്വീകരിക്കുന്നത്‌. ഈ ഒളിച്ചുകളി ഉടനടി അവസാനിപ്പിക്കണം.

Friday, July 23, 2021

കായികതാരങ്ങള്‍ക്ക് കേരളം എല്ലാ പിന്തുണയും നല്‍കും. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനും ടീമിലെ മലയാളിതാരങ്ങള്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.- പിണറായി വിജയൻ


 കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ മറികടന്ന് ജപ്പാനിലെ ടോക്കിയോയില്‍ കായികലോകത്തെ മഹാമേളയായ ഒളിമ്പിക്സിന് തുടക്കമായി. 'മുന്നോട്ട്' എന്ന തീം ആധാരമാക്കി തുടങ്ങിയ ഉദ്ഘാടന ചടങ്ങുകള്‍ ഏതു പ്രതിസന്ധിയും അതിജീവിച്ച് മനുഷ്യസമൂഹം മുന്നോട്ടു തന്നെ പോകുമെന്ന പ്രഖ്യാപനമായി മാറി. 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒളിമ്പിക്‌സ് മത്സരവേദികളില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെങ്കിലും, നീണ്ട നാളുകള്‍ക്ക് ശേഷം കളിക്കളങ്ങള്‍ ഉണരുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഏതൊരു അത്‌ലറ്റിന്റെയും ഏറ്റവും വലിയ സ്വപ്‌നമാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത്. ഓഗസ്റ്റ് എട്ടിന് ഒളിംപിക്‌സിന്റെ സമാപനം കുറിക്കുമ്പോള്‍ ലോകം പുതിയ ദൂരവും പുതിയ വേഗവും പുതിയ ഉയരവും കുറിച്ചിരിക്കും. അതിനപ്പുറം, ഒളിമ്പിക്‌സ് മാനവരാശിയുടെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്തായ പ്രതീകമാണ്. 

Wednesday, July 21, 2021

കരുവന്നൂർ ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുക


 കരുവന്നൂർ ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യുക

തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണം. തട്ടിപ്പിന്റെ ജില്ല-സംസ്ഥാന ബന്ധത്തെ കുറിച്ച് സമ​ഗ്രമായ അന്വേഷണം നടത്തണം. പ്രതികൾ ഭരണകക്ഷിയിലെ നേതാക്കളായതിനാൽ കേസന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കാൻ സർക്കാർ തയ്യാറാവണം.

എല്ലാവർക്കും സമയബന്ധിതമായി വാക്‌സിൻ നൽകിയാൽ മാത്രമേ കോവിഡിന്റെ മൂന്നാംവരവിനെ പ്രതിരോധിക്കാൻ കഴിയൂ. - സ. എളമരം കരീം

എല്ലാവർക്കും സമയബന്ധിതമായി വാക്‌സിൻ നൽകിയാൽ മാത്രമേ കോവിഡിന്റെ മൂന്നാംവരവിനെ പ്രതിരോധിക്കാൻ കഴിയൂ. എന്നാൽ വാക്‌സിൻവിതരണത്തിൽ സ്വകാര്യമേഖലയ്‌ക്ക്‌ കൊള്ളലാഭം കൊയ്യാനുള്ള  അവസരം ഉണ്ടാക്കുകയാണ്‌ മോഡി സർക്കാർ. കേന്ദ്രത്തിന്റെ തെറ്റായ വാക്‌സിൻ നയം തിരുത്താൻ  പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും സുപ്രീംകോടതി ഇടപെടലും വേണ്ടിവന്നു. ഇപ്പോഴും 25 ശതമാനം വാക്‌സിൻ സ്വകാര്യആശുപത്രികൾ വഴിയാണ്‌ നൽകുന്നത്‌. അമിതവിലയാണ്‌ ഇവർ ഈടാക്കുന്നത്‌. സാധാരണക്കാർക്കും പാവങ്ങൾക്കും താങ്ങാനാവില്ല. 

Saturday, July 17, 2021

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ് വിഷയത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സ. എ വിജയരാഘവന്‍ പറഞ്ഞു.

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ് വിഷയത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സ. എ വിജയരാഘവന്‍ പറഞ്ഞു. ലീഗ് വിഷയത്തെ മറ്റൊരു തരത്തില്‍ തിരിച്ചുവിടാന്‍ ശ്രമിക്കുന്നോയെന്ന് സംശയിക്കുന്ന പ്രതികരണമാണ് വന്നത്. ലീഗിനാണ് യുഡിഎഫില്‍ വ്യത്യസ്ഥ നിലപാടുള്ളത്. എല്‍ഡിഎഫില്‍ പ്രശ്‌നമുണ്ടാകണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹമുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കണമെന്ന ആഗ്രഹമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. അത് സമൂഹം നിരാകരിക്കും-- ആലപ്പുഴയില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

Friday, July 16, 2021

ഉത്തർപ്രദേശിന്റെ കോവിഡ് മാനേജ്മെന്റ് തന്ത്രങ്ങൾ കേമമാണെന്ന മോദിയുടെ പുകഴ്ത്തൽ, ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണ്.- ടി.എം. തോമസ് ഐസക്ക്


 ഉത്തർപ്രദേശിന്റെ കോവിഡ് മാനേജ്മെന്റ് തന്ത്രങ്ങൾ കേമമാണെന്ന മോദിയുടെ പുകഴ്ത്തൽ, ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണ്. ലക്ഷ്യം തെരഞ്ഞെടുപ്പു ജയവും, അതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കലുമാണ്. എങ്കിൽപ്പോലും ഒരു പ്രധാനമന്ത്രി ഇത്രയ്ക്കു ക്രൂരനാകാൻ പാടില്ല. പെരുകിക്കയറുന്ന മരണസംഖ്യയ്ക്കു മുന്നിൽ കണ്ണീരു വറ്റി നിൽക്കുന്ന യുപി ജനത, പ്രധാനമന്ത്രിയുടെ തമാശകളാസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല എന്ന് ബിജെപിയും മനസിലാക്കണം.

Monday, July 12, 2021

വാക്സിൻ വിതരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ



വാക്സിൻ വിതരണം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

കൊല്ലം: നരേന്ദ്രമോദി സർക്കാർ വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകിയിട്ടും സംസ്ഥാന സർക്കാർ  വാക്സിൻ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡിവൈഎഫ്കാർക്ക് വാക്സിൻ കിട്ടിയിട്ടും മുതിർന്ന പൗരൻമാർക്ക് കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. യുപിയിൽ യോഗി ആദിത്യനാഥിൻ്റെ സർക്കാർ വീടുകളിലെത്തി വാക്സിൻ നൽകുന്നു. ഈ വർഷം അവസാനത്തോടെ സമ്പൂർണമായ വാക്സിനേഷൻ നടത്താൻ യുപിക്ക് സാധിക്കും. കേരളത്തിൽ വാക്സിനേഷൻ്റെ കാര്യത്തിൽ സർവ്വത്ര സ്വജനപക്ഷപാദിത്വമാണെന്നും കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം ജില്ലയിലെ ശക്തനായ തൊഴിലാളി നേതാവ് സ. കാട്ടാക്കട ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. - സ. എ വിജയരാഘവൻ

​​

തിരുവനന്തപുരം ജില്ലയിലെ ശക്തനായ തൊഴിലാളി നേതാവ് സ. കാട്ടാക്കട ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സുദീർഘമായ സമരസംഘടനാ പ്രവർത്തനത്തിന്റെ വലിയ അനുഭവങ്ങൾ ഉള്ള സഖാവിന്റെ വിയോഗം ജില്ലയിലെ തൊഴിലാളി പ്രസ്ഥാനത്തിനും പൊതുവേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ്.

Thursday, July 8, 2021

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു.


 ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള പോളിടെക്‌നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ 63 അധ്യാപക തസ്തികകള്‍ നിബന്ധനകളോടെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

Tuesday, July 6, 2021

നിയമസഭയിലെ കയ്യാങ്കളി: സുപ്രീംകോടതിയുടെ നിലപാട് പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ



നിയമസഭയിലെ കയ്യാങ്കളി: സുപ്രീംകോടതിയുടെ നിലപാട് പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ

കാസർഗോഡ്: നിയമസഭാ കയ്യാങ്കളി വിഷയത്തിൽ പിണറായി സർക്കാരിന് മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതിയിൽ നിന്നും ലഭിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. മന്ത്രിമാരും എംഎൽഎമാരുമടക്കം ചെയ്തത് തെറ്റായ സന്ദേശമാണെന്നാണ് കോടതി പറഞ്ഞത്. ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ വിശ്വരൂപം അന്ന് കേരളം കണ്ടു. ലോകം മുഴുവൻ മലയാളികളെ ഓർത്തു തലകുനിച്ച ദിനമായിരുന്നു അതെന്നും കാസർഗോഡ് നടന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. പൊതുമുതൽ നശിപ്പിച്ച കേസ് ഒഴിവാക്കാൻ സുപ്രീംകോടതിയിൽ പോയി പിണറായി നാണംകെട്ടു.

Monday, July 5, 2021

ലജ്ജാകരമായ രാഷ്ട്രീയ പ്രവർത്തനമാണിത്. പൊതു സമൂഹത്തോട് കൂറില്ലാത്ത സമീപനമാണിത്. - ശോഭ സുരേന്ദ്രൻ


 ഇന്ത്യയെ ഇസ്ലാമീകരിക്കാൻ സൗദി അറേബ്യയയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജമാത്തെ ഇസ്ലാമി പണം വാങ്ങുന്നു എന്ന ഇന്ത്യ വിഷൻ മുൻ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന മാധ്യമ പ്രവർത്തകൻ എം പി ബഷീറിന്റെ ഗുരുതരമായ ആരോപണത്തിൽ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. കേരളത്തിൽ ഇസ്ലാമിക്  ഡ്രസ്സ്‌ കോഡ് നടപ്പാക്കുന്നതിൽ ജമാത്തെ ഇസ്ലാമി നടത്തുന്ന പങ്കിന് പ്രത്യേക ഗ്രാന്റ് കൂടി വേണം എന്ന് പറയുന്ന കത്ത് തന്റെ പക്കലുണ്ട് എന്നും എം പി ബഷീറിന്റെ ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. കേരളത്തിലെ മാധ്യമരംഗത്ത് ജമാത്തെ ഇസ്ലാമിയുടെ ഇടപെടൽ എത്രയോ കാലം മുൻപ് തന്നെ വേരുറച്ചതാണെന്നും തങ്ങളുടെ മാധ്യമ സ്ഥാപനത്തിലെ, പ്രത്യേകിച്ച് സ്ത്രീകളായ മുസ്ലിം  ജീവനക്കാർ എന്ത് ധരിക്കണമെന്ന് എഡിറ്റർ ഇൻ ചീഫിനെ വിളിച്ച് നിർദ്ദേശിക്കാൻ മാത്രം സ്വാധീനം ഇവർക്കെങ്ങനെ കൈവന്നു എന്നതും അന്വേഷിക്കേണ്ട കാര്യമാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,96,826 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,279 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,547 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.


 സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,35,56,158 സാമ്പിളുകളാണ് പരിശോധിച്ചത്.

Sunday, July 4, 2021

ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകര്‍ന്ന് അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്രതിരിച്ചു.



ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകര്‍ന്ന് അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്രതിരിച്ചു. തുറമുഖത്ത് നടന്ന ചടങ്ങില്‍ അഴീക്കലില്‍ നിന്നുള്ള തീരദേശ ചരക്കുകപ്പല്‍ സര്‍വീസിന്റെ ഉദ്ഘാടനവും ഫ്‌ളാഗ്ഓഫും ഓണ്‍ലൈനായി നിര്‍വഹിച്ചു.

 മലേഷ്യയിലേക്കുള്ള വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സിന്റെ എട്ടെണ്ണം ഉള്‍പ്പെടെ ഒന്‍പത് കണ്ടെയിനറുകളുമായി കൊച്ചിയിലേക്ക് പോകുന്ന റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവന്‍ കപ്പലാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

മാതാപിതാക്കൾ ഉപേക്ഷിച്ച ആലപ്പുഴയിലെ സ്കൂൾ വിദ്യാർത്ഥിക്ക് മന്ത്രി ആയിരിക്കെ തോമസ് ഐസക്ക്‌ വീട് വാഗ്ദാനം ചെയ്‌തിരുന്നു എന്നും നാലു വർഷത്തിന് ശേഷവും

മാതാപിതാക്കൾ ഉപേക്ഷിച്ച ആലപ്പുഴയിലെ സ്കൂൾ വിദ്യാർത്ഥിക്ക് മന്ത്രി ആയിരിക്കെ തോമസ് ഐസക്ക്‌ വീട് വാഗ്ദാനം ചെയ്‌തിരുന്നു എന്നും നാലു വർഷത്തിന് ശേഷവും വാഗ്ദാനം പാലിച്ചില്ലെന്നുമുള്ള മനോരമ റിപ്പോർട്ട് കുറച്ചുനാളുകൾക്കു മുൻപാണ് എന്റെ ശ്രദ്ധയിൽപെട്ടത്. വിദ്യാർത്ഥിയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് മഹേഷ് എന്ന ഈ കുട്ടിയുടെ പ്രതിഭയെ അടുത്തറിഞ്ഞത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിൽ കഴിയുന്ന മഹേഷ്‌, ഹാമർ ത്രോയിൽ നാഷ്ണൽ ഗെയിംസ് ജേതാവാണ്. ജീവിക്കാനായി ലോട്ടറി വിൽപ്പന മുതലങ്ങോട്ട് ഈ കൗമാരക്കാരൻ ചെയ്യാത്ത തൊഴിലുകൾ കുറവാണ്‌.

Saturday, July 3, 2021

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടുത്തയാഴ്ച്ച ഗ്വാട്ടിമാല, ജമൈക്ക , ബഹാമസ് എന്നി രാജ്യങ്ങൾ സന്ദർശിക്കും.


 വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അടുത്തയാഴ്ച്ച  (2021 ജൂലൈ 5 ബി മുതൽ 10 ) ഗ്വാട്ടിമാല, ജമൈക്ക , ബഹാമസ്  എന്നി രാജ്യങ്ങളിൽ ഔദ്യോഗിക  സന്ദർശനം  നടത്തും. വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ  ഈ ;രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത് . സന്ദർശനത്തിനിടെ ഈ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുമായും   മറ്റ് ഉന്നത നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും 

കേരളത്തിൽ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുവെന്നത്‌ നല്ല സൂചനയാണ്‌. - സ. ബൃന്ദ കാരാട്ട്


 ലിംഗസമത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും പാഠ്യപദ്ധതിയുടെ ഭാഗമാണം. ലിംഗസമത്വം വീടുകളിൽനിന്ന്‌ തുടങ്ങണം. സ്‌ത്രീകളും പുരുഷന്മാരും തുല്യഅവകാശങ്ങളുള്ളവരാണെന്ന്‌ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. സ്‌ത്രീവിരുദ്ധതയിൽ അടിയുറച്ച പുരുഷാധികാര ചിന്തകൾക്കാണ്‌ സമൂഹത്തിൽ ഇന്നും മേൽക്കൈ. അത്തരം യാഥാസ്ഥിതിക ചിന്താഗതിക്കാർ സ്‌ത്രീകളെ പലതലങ്ങളിൽ ചൂഷണത്തിന്‌ വിധേയയാക്കുകയാണ്‌. അസമത്വത്തിന്റെ ഭാഗമാണ്‌ സ്‌ത്രീധനംപോലുള്ള തെറ്റായ പ്രവണതകൾ. ഇവയ്‌ക്കെതിരായ ബോധവൽക്കരണം നല്ല ചുവടുവയ്‌പാണ്‌.

Friday, July 2, 2021

ധീരരക്തസാക്ഷി സ. അഭിമന്യുവിന്റെ ഉജ്ജ്വല സ്മരയ്ക്കുമുന്നിൽ ഒരായിരം രക്‌തപുഷ്പങ്ങൾ. - സ. എ വിജയരാഘവൻ

കേരളത്തെയാകെ നടുക്കിയ ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു സ. അഭിമന്യുവിന്റേത്. ന്യൂനപക്ഷ ഭീകരവാദ സംഘടനയായ ക്യാംപസ്‌ ഫണ്ട്‌  അക്രമികൾ സഖാവിനെ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പൂർത്തിയാവുകയാണ്. എസ്എഫ്ഐ ഇടുക്കി ജില്ലാക്കമ്മിറ്റി അംഗമായിരുന്ന സഖാവ് വട്ടവടയിൽ നിന്നുള്ള ആദ്യ ബിരുദ വിദ്യാർഥിയായിരുന്നു. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹവുമായി വന്ന് വിദ്യാർഥികളുടെയാകെ പ്രിയങ്കരനായി വളർന്നുവന്ന അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കയറ്റിയപ്പോൾ നഷ്ടം സംഭവിച്ചത് തോട്ടം തൊഴിലാളികളായ മനോഹരനും ഭൂപതിക്കും മാത്രമായിരുന്നില്ല.   ഇന്ന് കേരളമാകെ അവന്റെ ശൂന്യതയോർത്ത് ദുഃഖിക്കുകയാണ്.

സ്വന്തം മുഖംമിനുക്കലിനേക്കാൾ ജനങ്ങളുടെ ജീവിതത്തിനും ജീവനും വിലകല്പിക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവേണ്ടതുണ്ട്.- കെ സുധാകരൻ


 കോവിഡ് മരണങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യം സാമൂഹിക നീതിയെ മുൻനിർത്തി ഞാൻ ഉയർത്തികൊണ്ട് വരികയും പ്രതിപക്ഷം അക്കാര്യം നിയമസഭയിൽ ഉയർത്തുകയും ചെയ്തപ്പോൾ തികഞ്ഞ പുച്ഛത്തോടെയും ധാർഷ്ട്യത്തോടെയുമാണ് സർക്കാർ നേരിട്ടത്. കോവിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും തുടർന്ന് മരണത്തിന് കീഴടങ്ങേണ്ടി വരുകയും ചെയ്ത സ്വന്തം സഹോദരൻ്റെ അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഞാൻ ഈ വിഷയം പൊതു സമൂഹത്തിന് മുന്നിൽ  അവതരിപ്പിച്ചത്.

കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.


 സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: 

കൊവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിൽ ഒന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കൊവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്ന് ആരോ​ഗ്യമന്ത്രി പോലും സമ്മതിച്ചിരിക്കുകയാണ്. പരാതികൾ പരിശോധിക്കുമെന്ന് ആരോ​ഗ്യമന്ത്രി പറയുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ല. മരിച്ചത് കൊവിഡായാണെന്ന് തെളിയിക്കാൻ ബന്ധുക്കൾ എന്ത് ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കണം. 

കേന്ദ്രസർക്കാരിന്റെ ധനസഹായ പട്ടികയിൽ നിന്നും കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവർ പുറത്താകുന്ന സാഹചര്യമാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്. നമ്പർ വൺ കേരളം എന്ന പ്രൊപ​ഗൻഡ സൃഷ്ടിക്കാൻ വേണ്ടിയാണ് പിണറായി സർക്കാർ കൊവിഡ് മരണങ്ങൾ ഔദ്യോ​ഗിക കണക്കിൽ നിന്നും ഒഴിവാക്കിയത്. 

ഈ കേസിൽ വിചാരണയാണ് അടിയന്തരമായി ആരംഭിക്കേണ്ടത്. മറിച്ചു കേസ് പിൻവലിക്കണം എന്ന ആവശ്യവുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ നിയമപരമായി പ്രതിരോധിക്കാൻ ഞാൻ എന്നും മുന്നിലുണ്ടാകും.

ലോകത്തിനു മുന്നിൽ കേരളത്തിന് തീരാക്കളങ്കമുണ്ടാക്കിയ നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനു തടയിടുന്നതിനായി സുപ്രീംകോടതിയിൽ തടസവാദ ഹർജി ഫയൽ ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും കേരള ഹൈക്കോടതിയിലും നടത്തിയ നിയമപോരാട്ടത്തിന്റെ തുടർച്ചയായിട്ടാണ് സുപ്രീംകോടതിയിലും അപേക്ഷ നൽകിയിരിക്കുന്നത്.

ധനകാര്യ മന്ത്രി കെ.എം മാണി സാർ അവതരിപ്പിച്ച 2015 ലെ ബജറ്റ് തടസപ്പെടുത്താനായി അന്നത്തെ പ്രതിപക്ഷ എം.എൽ.എ മാർ അഴിഞ്ഞാടിയത് കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. നിലവിലെ മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ എം.എൽ.എ ഉൾപ്പെടെ അന്നത്തെ ആറു എം.എൽ.എമാർക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിനു കുറ്റപത്രം സമർപ്പിച്ചത്.

Saturday, June 26, 2021

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

Wednesday, June 23, 2021

മനുഷ്യസ്നേഹവും സമത്വവും സന്തോഷവും നിറഞ്ഞ ലോകത്തിലേക്കുള്ള മാർഗത്തിൽ നമുക്കതു കരുത്തു പകരട്ടെ. എല്ലാവർക്കും ഹൃദയപൂർവം വായനാ ദിന ആശംസകൾ നേരുന്നു.

 

 പുസ്തക വായനയുടെ മാഹാത്മ്യം പങ്കു വയ്ക്കാനുള്ള ഒരു ദിവസമല്ല ഇത്. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിപ്ലവത്തിന് ഊർജ്ജവും ദിശാബോധവും പകർന്ന ധൈഷണികാന്വേഷണങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണീ ദിനം. ജാതി വിവേചനത്തിൻ്റേയും ജന്മിത്വത്തിൻ്റേയും ദരിദ്രവും ഇരുൾ നിറഞ്ഞതുമായ നാളുകളിൽ നിന്നും ഇന്നു നമ്മൾ കാണുന്ന മാനവികതയുടെ കൊടുക്കൂറ പാറുന്ന കേരള മാതൃകയിലേക്കുള്ള യാത്രയിൽ മലയാളിക്ക് കരുത്തു പകരാൻ വായനാശീലത്തിനു സാധിച്ചിട്ടുണ്ട്. വായനയെ നീതിരഹിതമായ ഒരു വ്യവസ്ഥിതിയിൽ നിന്നുമുള്ള വിമോചനത്തിൻ്റെ ആയുധമാക്കിയ ജനതയാണ് നാം. അതിനെ കൂടുതൽ മൂർച്ചപ്പെടുത്തിക്കൊണ്ട് ഇന്നത്തെ കാലത്തിൻ്റെ വെല്ലുവിളികളെ മനസ്സിലാക്കാനും മറികടക്കാനും നമുക്ക് സാധിക്കണം. അതിനാവശ്യമായ പരിശ്രമങ്ങൾ ആലോചനാവിഷയമാകേണ്ട ഒരു ദിവസം കൂടിയാകണം വായനാ ദിനം. 

നെഹ്റുവാണ് രാജ്യത്തെ തകർക്കുന്നതെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് ശ്യാമപ്രസാദ് മുഖർജി: കെ.സുരേന്ദ്രൻ


കാസർ​ഗോഡ്: നെഹ്റുവാണ് രാജ്യത്തെ തകർക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞ നേതാവ് ഡോ.ശ്യാമപ്രസാദ് മുഖർജിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വിദേശനയം, ദേശീയസുരക്ഷ, കാർഷിക-വ്യവസായ രം​ഗങ്ങളോടുള്ള സമീപനം തുടങ്ങി എല്ലാ മേഖലയിലും നെഹ്റു പിന്തുടർന്ന ദേശതാത്പര്യങ്ങൾക്കെതിരായ നിലപാടിനെ മുഖർജി ചോദ്യം ചെയ്തു. 

Tuesday, June 8, 2021

സ്വര്‍ണക്കടത്ത് കേസിനെതിരെയുള്ള പിണറായിയുടെ പ്രതികാരനടപടി; പി.കെ. കൃഷ്ണദാസ്


കോഴിക്കോട്: ബിജെപിയെ തകര്‍ക്കാനും അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താനും പിണറായി സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ബിജെപിക്കെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് കൊടകര പണം കവര്‍ച്ചകേസ് ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുന്നത്. സ്വര്‍ണക്കടത്ത് ഹാവാല കേസുകളില്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെഓഫീസില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. മറ്റുള്ളവരിലേക്ക് അന്വേഷണം എത്തുമെന്ന സംശയമാണ് ബിജെപിക്കെതിരെ ഇത്തരമൊരു പ്രതികാര നടപടിക്ക് കാരണം. 

Monday, June 7, 2021

സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി.

സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. 

Sunday, June 6, 2021

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നയിക്കുന്ന യുഡിഎഫിനുണ്ടായ ദയനീയ പരാജയം പ്രതിപക്ഷമുന്നണിയിലും ഘടകകക്ഷികളിലും വലിയ അന്തഃഛിദ്രത്തിന്‌ വഴിവച്ചിരിക്കുന്നു. - സ. എ വിജയരാഘവൻ

 


കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നയിക്കുന്ന യുഡിഎഫിനുണ്ടായ ദയനീയ പരാജയം പ്രതിപക്ഷമുന്നണിയിലും ഘടകകക്ഷികളിലും വലിയ അന്തഃഛിദ്രത്തിന്‌ വഴിവച്ചിരിക്കുന്നു. ഇതു പ്രതീക്ഷിച്ചതാണ്‌. കോൺഗ്രസിന്റെ തോൽവിയെക്കുറിച്ച്‌ അശോക്‌ ചവാൻ കമ്മിറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്‌. കമ്മിറ്റിയുടെ നിഗമനങ്ങൾ എന്ന നിലയിൽ ചില കാര്യങ്ങൾ പുറത്തുവരുന്നുണ്ട്‌. എന്നാൽ, ഔദ്യോഗികമായി കമ്മിറ്റിയുടെ റിപ്പോർട്ട്‌ പുറത്തുവന്നിട്ടില്ല.

വാർത്തകളിൽനിന്ന്‌ മനസ്സിലാകുന്നത്‌, അശോക്‌ ചവാൻ കമ്മിറ്റിയുടെ പരിശോധനയുടെ ഊന്നൽ കോൺഗ്രസിലെ നേതൃത്വമാറ്റം കേന്ദ്രീകരിച്ചാണ്‌. അതിന്റെ ഭാഗമാകണം, പ്രതിപക്ഷ നേതാവായിരുന്ന രമേശ്‌ ചെന്നിത്തലയെ മാറ്റി മറ്റൊരാളെ എഐസിസി നിയോഗിച്ചത്‌. ഇനി കെപിസിസി പ്രസിഡന്റിനെ മാറ്റാൻ പോകുന്നു. നിലവിലുള്ള പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പാർടിയോഗങ്ങളിലും മുന്നണി യോഗങ്ങളിലും പങ്കെടുക്കുന്നില്ല. താൻ കെയർടേക്കർ (കാവൽ) പ്രസിഡന്റാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. അതെന്തു സംവിധാനമാണ്‌? നൂറുവയസ്സ്‌ പിന്നിട്ട കോൺഗ്രസിന്‌ അപരിചിതമാണ്‌ കെയർ ടേക്കർ പ്രസിഡന്റ്‌ എന്ന ഏർപ്പാട്‌.

ബിജെപിയെ അവഹേളിക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നു: പ്രതികാര രാഷ്ട്രീയത്തെ ബിജെപി ഒറ്റക്കെട്ടായി നേരിടും.


 ബിജെപിയെ അവഹേളിക്കാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നു: പ്രതികാര രാഷ്ട്രീയത്തെ ബിജെപി ഒറ്റക്കെട്ടായി നേരിടും.

കൊച്ചി: ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് തൃശൂർ കൊടകരയിലുണ്ടായ ഒരു കവർച്ചയുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാപാർട്ടിയെയും അതിൻറെ നേതാക്കളെയും പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമം സിപിഎം നയിക്കുന്ന സർക്കാർ നടത്തുകയാണ്. സംസ്ഥാന അധ്യക്ഷൻറെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത അജൻഡയായ മോദി വിരുദ്ധരാഷ്ട്രീയം കൂടിയാണ് സംസ്ഥാന പാർട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി.


സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,07,598 സാമ്പിളുകളാണ് പരിശോധിച്ചത്.

Saturday, June 5, 2021

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 870 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,04,04,806 സാമ്പിളുകളാണ് പരിശോധിച്ചത്.

Friday, June 4, 2021

വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിക്കുള്ള സഹായപ്രവാഹങ്ങൾ തുടരുകയാണ്.

 വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിക്കുള്ള സഹായപ്രവാഹങ്ങൾ തുടരുകയാണ്. കുഞ്ഞുമക്കൾ മുതൽ വൃദ്ധജനങ്ങൾ വരെ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നാടിന്റെ അതിജീവനത്തിനായി കൈമാറുന്നു. സമീപദിവസങ്ങളിൽ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്കെത്തിയ സഹായങ്ങൾ ലിസ്റ്റാക്കി ചുവടെ ചേർക്കുകയാണ്. അതിജീവനത്തിന് കരുത്താകുന്ന ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.

സൗദി അറേബിയയിലെ ഷരഫിയ സഖാക്കൾ വാട്ട്സ് അപ് കൂട്ടായ്മ 76,000 രൂപ

Thursday, June 3, 2021

മോഡി സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെ രാജ്യദ്രോഹികളും വിദേശ ഏജന്റുമാരുമായി മുദ്രകുത്തുന്നു. എല്ലാ അർഥത്തിലും മോഡി ഭരണം രാജ്യത്തെ ജനങ്ങളിൽ കടുത്ത ഭയം സൃഷ്ടിച്ചിരിക്കുകയാണ്‌ - സ. സീതാറാം യെച്ചൂരി

​​

നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയിട്ട്‌ ഏഴ്‌ വർഷം പിന്നിടുകയാണ്‌. ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി ഹിന്ദുത്വ അജൻഡ നടപ്പാക്കാനാണ്‌ ഈ മഹാമാരിക്കാലത്തും മോഡി സർക്കാർ ഊന്നൽ നൽകുന്നത്‌. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഫാസിസ്‌റ്റ്‌ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആർഎസ്‌എസിന്റെ പ്രഖ്യാപിത അജൻഡയാണ്‌ നടപ്പാക്കുന്നത്‌. 2014ൽ ഒന്നാം മോഡി സർക്കാർ അധികാരത്തിലേറിയതുമുതൽ ഇതിനുള്ള നടപടി ആരംഭിച്ചിരുന്നു. തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റതോടെയാണ്‌ കൂടുതൽ ആവേശത്തോടെ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്‌. 1925ൽ ആർഎസ്‌എസ്‌ സ്ഥാപിച്ചതുമുതൽ ഹിന്ദുരാഷ്ട്രം എന്നത്‌ അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്‌. അസഹിഷ്‌ണുതയാണ്‌ ഇതിന്റെ മുഖമുദ്ര. ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ്‌ ആർഎസ്‌എസിന്റെ ഈ നിലപാട്‌. മതനിരപേക്ഷതയും ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ്‌ 2019നുശേഷം കേന്ദ്രസർക്കാർ ത്വരിതപ്പെടുത്തിയിരിക്കുന്നത്‌. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നു.

കരുതല്‍-മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമുള്ള ജനകീയ ശുചീകരണ ക്യാമ്പയിന് ജൂണ്‍ 4ന് പത്തനംതിട്ട ജില്ലയിലും തുടക്കമാകും.

 

കരുതല്‍-ജനകീയ മഴക്കാലപൂര്‍വ്വ ശുചീകരണം ജൂണ്‍ 4  മുതല്‍

 കരുതല്‍-മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണമുള്ള ജനകീയ ശുചീകരണ ക്യാമ്പയിന്  ജൂണ്‍ 4ന് പത്തനംതിട്ട ജില്ലയിലും തുടക്കമാകും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയും ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെയുമാണ് ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് ജില്ലയിലെ എല്ലാ തൊഴിലിടങ്ങളിലും ശനിയാഴ്ച്ച പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും പരിസരങ്ങളിലുമാണ് ശുചീകരണം നടത്തുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

   

Sunday, May 30, 2021

ഈ നടപടിയിൽ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എത്രയും വേഗം ദ്വീപ് നേരിട്ട് സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ ശ്രമങ്ങൾ തുടരും. - സ. എളമരം കരീം

​​
ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട്  മനസിലാക്കാനും കേരളത്തിൽ നിന്നുള്ള സിപിഐ എം എംപിമാരുടെ പ്രതിനിധി സംഘം ലക്ഷദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. സ. എളമരം കരീം, സഖാവ് വി ശിവദാസൻ, സഖാവ് എ എം ആരിഫ് എന്നിവർ ഉൾപ്പെടെയുള്ള സംഘത്തിന് ദ്വീപ് സന്ദർശിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷയും സമർപ്പിച്ചിരുന്നു. 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മെയ് 30 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത്


എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.

കോവിഡ്-19 നെതിരെ നമ്മുടെ രാജ്യം എത്രമാത്രം ശക്തമായാണ് പൊരുതി ക്കൊണ്ടിരിക്കുന്നത് എന്ന് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണിത്. മാത്രമവുമല്ല, ഈ മഹാമാരിയ്ക്കിടയില്‍ തന്നെ ഭാരതം മറ്റനേകം പ്രകൃതി ദുരന്തങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ ചുഴലിക്കാറ്റ് അംഫാന്‍ വന്നു, നിസര്‍ഗ വന്നു, പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കമുണ്ടായി, ചെറുതും വലുതുമായ ഭൂചലനങ്ങളും ഉണ്ടായി. ഇപ്പോള്‍ തന്നെ 10 ദിവസത്തിനിടയില്‍  വീണ്ടും രണ്ടു വലിയ ചുഴലിക്കാറ്റുകളെ നമ്മള്‍ നേരിട്ടു. പടിഞ്ഞാറെ തീരത്ത് ടൗട്ടെയും കിഴക്കന്‍ തീരത്ത് യാസും. ഈ രണ്ട് ചുഴലിക്കാറ്റുകളും രാജ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. പല  സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഇവയ്‌ക്കെതിരെ അതിശക്തമായി പോരാടി. കുറഞ്ഞ മരണനിരക്ക് ഉറപ്പുവരുത്തി. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നുവെന്നത് നമുക്ക് കാണാനാവും. ഈ കഠിനവും അസാധാരണവുമായ പരിതസ്ഥിതിയില്‍, ചുഴലിക്കാറ്റ് നാശംവിതച്ച സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സാഹസത്തെ, ഈ ദുരന്ത സമയത്ത് അതിനെ വളരെയധികം ധൈര്യത്തോടെ, സംയമനത്തോടെ നേരിട്ടവരെ, ഓരോരുത്തരെയും ഞാന്‍ ആദരപൂര്‍വ്വം, ഹൃദയപൂര്‍വ്വം അഭിനന്ദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് ജനങ്ങളെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനും മുന്നോട്ടുവന്ന എല്ലാ ആളുകളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഞാന്‍ അവര്‍ക്കെല്ലാം ആദരവര്‍പ്പിക്കുന്നു. കേന്ദ്രം, സംസ്ഥാനം, തദ്ദേശഭരണ സമിതികള്‍ തുടങ്ങി എല്ലാവരും ഈ സമയത്ത് ഒറ്റക്കെട്ടായിനിന്ന്, ഈ ആപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഞാന്‍ പങ്കുചേരുന്നു. ഈ വിപത്തില്‍ പലതും നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.