Sunday, May 30, 2021
ഈ നടപടിയിൽ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എത്രയും വേഗം ദ്വീപ് നേരിട്ട് സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ ശ്രമങ്ങൾ തുടരും. - സ. എളമരം കരീം
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മെയ് 30 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത്
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.
കോവിഡ്-19 നെതിരെ നമ്മുടെ രാജ്യം എത്രമാത്രം ശക്തമായാണ് പൊരുതി ക്കൊണ്ടിരിക്കുന്നത് എന്ന് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണിത്. മാത്രമവുമല്ല, ഈ മഹാമാരിയ്ക്കിടയില്‍ തന്നെ ഭാരതം മറ്റനേകം പ്രകൃതി ദുരന്തങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ ചുഴലിക്കാറ്റ് അംഫാന്‍ വന്നു, നിസര്‍ഗ വന്നു, പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കമുണ്ടായി, ചെറുതും വലുതുമായ ഭൂചലനങ്ങളും ഉണ്ടായി. ഇപ്പോള്‍ തന്നെ 10 ദിവസത്തിനിടയില്‍ വീണ്ടും രണ്ടു വലിയ ചുഴലിക്കാറ്റുകളെ നമ്മള്‍ നേരിട്ടു. പടിഞ്ഞാറെ തീരത്ത് ടൗട്ടെയും കിഴക്കന്‍ തീരത്ത് യാസും. ഈ രണ്ട് ചുഴലിക്കാറ്റുകളും രാജ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഇവയ്‌ക്കെതിരെ അതിശക്തമായി പോരാടി. കുറഞ്ഞ മരണനിരക്ക് ഉറപ്പുവരുത്തി. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നുവെന്നത് നമുക്ക് കാണാനാവും. ഈ കഠിനവും അസാധാരണവുമായ പരിതസ്ഥിതിയില്‍, ചുഴലിക്കാറ്റ് നാശംവിതച്ച സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സാഹസത്തെ, ഈ ദുരന്ത സമയത്ത് അതിനെ വളരെയധികം ധൈര്യത്തോടെ, സംയമനത്തോടെ നേരിട്ടവരെ, ഓരോരുത്തരെയും ഞാന്‍ ആദരപൂര്‍വ്വം, ഹൃദയപൂര്‍വ്വം അഭിനന്ദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് ജനങ്ങളെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനും മുന്നോട്ടുവന്ന എല്ലാ ആളുകളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഞാന്‍ അവര്‍ക്കെല്ലാം ആദരവര്‍പ്പിക്കുന്നു. കേന്ദ്രം, സംസ്ഥാനം, തദ്ദേശഭരണ സമിതികള്‍ തുടങ്ങി എല്ലാവരും ഈ സമയത്ത് ഒറ്റക്കെട്ടായിനിന്ന്, ഈ ആപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഞാന്‍ പങ്കുചേരുന്നു. ഈ വിപത്തില്‍ പലതും നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.
Saturday, May 29, 2021
കോവിന്‍ പ്രവര്‍ത്തനം സംബന്ധിച്ച വ്യാജസന്ദേശങ്ങളെ പൊളിച്ചടുക്കി കോവിഡ്-19 പ്രതിരോധത്തിനായുള്ള സാങ്കേതിക - വിവരവിശകലന ഉന്നതാധികാര സമിതി ചെയര്‍മാന്‍
ഈ വര്‍ഷം ജനുവരി 16 മുതല്‍, ഗവണ്‍മെന്റ് കേന്ദ്രീകൃത സമീപനത്തിന് കീഴില്‍ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പു പരിപാടിക്കായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രയത്‌നങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് പിന്തുണയേകുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭൂഭാഗങ്ങളില്‍ പാര്‍ക്കുന്ന ഏറ്റവുമൊടുവിലത്തെ വ്യക്തിക്കു പോലും വാക്‌സിന്‍ ഡോസുകള്‍ സുഗമമായി ലഭിക്കുന്നതിന്, ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ സര്‍വതലസ്പര്‍ശിയായ ഇടപെടലിനുവേണ്ടിയാണ് കേന്ദ്ര ഗവണ്‍മെന്റ് 'കോവിന്‍' എന്ന വേദി ഒരുക്കിയത്.
കോവിന്‍ ഒരു ഡിജിറ്റല്‍ വേര്‍തിരിവു സൃഷ്ടിക്കുകയും ജനസംഖ്യയിലെ ചില വിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഈ സംവിധാനം ഹാക്ക് ചെയ്യാന്‍ നിയമവിരുദ്ധ സംഘങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുന്നുവെന്ന് അടിസ്ഥാനരഹിതമായ ചില മാധ്യമ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ സങ്കീര്‍ണതയെക്കുറിച്ചുള്ള അടിസ്ഥാന ധാരണയുടെ അഭാവം, സ്ലോട്ടുകള്‍ കണ്ടെത്താന്‍ കഴിയാത്ത പ്രശ്‌നത്തിലേക്കും അത് പ്ലാറ്റ്‌ഫോമിന്റെ കുഴപ്പമാണെന്ന പൗരന്മാരുടെ തെറ്റായ വാദത്തിലേക്കും നയിച്ചു.
ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്, മാത്രമല്ല ഈ വിഷയത്തിലെ പൂര്‍ണവിവരങ്ങള്‍ പിന്താങ്ങുന്നുമില്ല.
സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാചട്ടം ദുര്‍ബലമാക്കി ജനങ്ങളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബിജെപിയുടെ ബന്ധം കൂടി അന്വേഷണ വിധേയമാക്കണം.
സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി.
ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം ഉയര്‍ന്നുവരണം.
സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാചട്ടം ദുര്‍ബലമാക്കി ജനങ്ങളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.
കേന്ദ്രസര്‍ക്കാരിന്റെ അപകടകരവും പിന്തിരിപ്പനുമായ പുതിയ ഐടി ചട്ടം പിന്‍വലിക്കണം. സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാചട്ടം ദുര്‍ബലമാക്കി ജനങ്ങളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.
Saturday, May 22, 2021
പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുയും പ്രൊഫഷണൽ കോഴ്‌സുകളുടെ പ്രവേശന പരീക്ഷകളുടെയും നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി സംസ്ഥാനങ്ങളുമായി നാളെ ഉന്നതതല യോഗം
പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കും പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കുമുള്ള നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും , കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ, വിദ്യാഭ്യാസ സെക്രട്ടറിമാർ, സംസ്ഥാന പരീക്ഷാ ബോർഡുകളുടെ ചെയർപേഴ്‌സൺമാർ, എന്നിവരുമായി കേന്ദ്ര ഗവണ്മെന്റ് നാളെ ഉന്നതതല വെർച്വൽ യോഗം നടത്തും.
പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ 'നിഷാങ്ക്', കേന്ദ്ര വനിതാ-ശിശു മന്ത്രി ശ്രീമതി. സ്മൃതി സുബിൻ ഇറാനിയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറും പങ്കെടുക്കും.
Wednesday, May 19, 2021
സംസ്ഥാനത്ത് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ഉണ്ടായ സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദർശിച്ചു. ചുഴലിക്കാറ്റ് ബാധിച്ച ഗുജറാത്തിലെയും ഡിയുവിലെയും പ്രദേശങ്ങളായ ഉന (ഗിർ - സോമനാഥ്), ജാഫ്രാബാദ് (അമ്രേലി), മഹുവ (ഭാവ് നഗർ) എന്നിവിടങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി.
അതിനുശേഷം ഗുജറാത്തിലും ദിയുവിലും നടക്കുന്ന ദുരിതാശ്വാസ പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനായി അഹമ്മദാബാദിൽ അദ്ദേഹം യോഗം ചേർന്നു.
Monday, May 17, 2021
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ അസാധാരണമായ സാഹചര്യങ്ങൾക്കെതിരായ മാതൃകാപരമായ പോരാട്ടത്തിന് പ്രധാനമന്ത്രി മെഡിക്കൽ സമൂഹത്തിന് നന്ദി അറിയിച്ചു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തുടനീളമുള്ള ഒരു കൂട്ടം ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്തു.
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ അസാധാരണമായ സാഹചര്യങ്ങൾക്കെതിരെ അവർ പ്രകടിപ്പിച്ച മാതൃകാപരമായ പോരാട്ടത്തിന് മുഴുവൻ മെഡിക്കൽ സമൂഹത്തിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു, രാജ്യം മുഴുവൻ അവരോട് കടപ്പെട്ടിരിക്കുന്നു. പരിശോധന, മരുന്നുകളുടെ വിതരണം അല്ലെങ്കിൽ റെക്കോർഡ് സമയത്ത് പുതിയ അടിസ്ഥാനസൗകര്യങ്ങൾ സജ്ജമാക്കുക എന്നിങ്ങനെയുള്ളവയെല്ലാം അതിവേഗത്തിലാണ് നടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓക്സിജൻ ഉൽപാദനത്തിന്റെയും വിതരണത്തിന്റെയും നിരവധി വെല്ലുവിളികൾ മറികടക്കുന്നു. കോവിഡ് ചികിത്സയിൽ എംബിബിഎസ് വിദ്യാർത്ഥികളും ഗ്രാമീണ മേഖലയിലെ ആശാ, അംഗൻവാടി വർക്കർമാരും ഉൾപ്പെടെയുള്ള മാനവ വിഭവശേഷി വർദ്ധിപ്പിക്കുന്നതിന് രാജ്യം സ്വീകരിച്ച നടപടികൾ ആരോഗ്യ സംവിധാനത്തിന് അധിക പിന്തുണ നൽകി.
റെംഡെസിവിർ ഉത്പാദനശേഷി പ്രതിമാസം 38 ലക്ഷത്തിൽ നിന്നും 119 ലക്ഷത്തോളം വൈലുകൾ ആയി ഉയർന്നു
പേറ്റന്റ് ഉടമകളായ അമേരിക്കയിലെ ഗില്യഡ് ലൈഫ് സയൻസസിന്റെ പ്രത്യേക അനുമതിയോടെ രാജ്യത്തെ 7 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഉത്പാദിപ്പിക്കുന്ന പേറ്റന്റ്ഡ് മരുന്നാണ് റെംഡെസിവിർ.
ഇവയുടെ തദ്ദേശീയമായ ഉത്പാദന ശേഷിയെ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഈ 7 കമ്പനികളോടും ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു ഇതോടെ ഇവയുടെ ഉത്പാദനം പ്രതിമാസം 38 ലക്ഷം വൈലുകൾ എന്നതിൽനിന്നും 119 ലക്ഷത്തോളം ആയി ഉയർന്നു. അധികമായി 38 ഉത്പാദന കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകിയതോടെ രാജ്യത്തെ റെംഡെസിവിർ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 22 നിന്നും 60 ആയി ഉയർന്നിട്ടുണ്ട്.





