Thursday, January 30, 2020

രക്തസാക്ഷി ദിനത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രമർപ്പിച്ചു.


ഗാന്ധിജി വർഗീയ തീവ്രവാദിയുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചത് 72 വർഷങ്ങൾക്ക് മുമ്പാണ്. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയിൽ നിന്നും അതിന്റെ നേർവിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെമാറ്റാൻ സംഘപരിവാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു യഥാർത്ഥ ദേശസ്നേഹികൾക്ക് അതിനെ മറികടക്കാൻ കഴിയണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ  തമസ്കരിക്കുവാനും അതുമായി ബന്ധപ്പെട്ട വസ്തുതകൾ വക്രീകരിക്കുവാനുമുള്ള ശ്രമങ്ങൾ നടക്കുന്നു. അത് അനുവദിച്ചു കൊടുത്തുകൂടാ. 

ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയെ അഹിംസയിലും സാമ്രാജ്യത്വ വിരുദ്ധതയിലും മതേതരത്വത്തിലും അടിയുറപ്പിച്ചു നിർത്തിക്കൊണ്ട് സ്വാതന്ത്ര്യം എന്ന ലക്ഷ്യപ്രാപ്‌തിയിൽ എത്തിച്ചത് ലോക രാഷ്ട്രങ്ങൾ ആശ്ചര്യത്തോടെയാണ് എക്കാലവും ഓർക്കുന്നത്. ലോകമെമ്പാടും നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള ജനാധിപത്യ സമരമുഖങ്ങളിൽ ഗാന്ധിജി ഇന്നും സാന്നിധ്യമാവുന്നത് അദ്ദേഹം ഉയർത്തി പിടിച്ച മൂല്യങ്ങളുടെ ശക്തിയാണ് കാണിക്കുന്നത്. 

നമ്മുടെ രാജ്യം ഇന്നെത്തി നിൽക്കുന്ന ചരിത്രസന്ധിയിൽ ഗാന്ധിജിയെ തമസ്കരിക്കാനുള്ള ശ്രമം മാത്രമല്ല നടക്കുന്നത്, അദ്ദേഹം എതിർത്തിരുന്ന ആശയങ്ങളെ അദ്ദേഹത്തിന്‍റെ പേര് പറഞ്ഞു ന്യായീകരിച്ചെടുക്കാനുള്ള ഉദ്യമങ്ങളാണ് അരങ്ങേറുന്നത്. പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് ചരിത്ര നിഷേധം മാത്രമല്ല ഗാന്ധിജിയോട് കാട്ടുന്ന കുറ്റകൃത്യം കൂടിയാണ്. ഗാന്ധിജിയുടെ രക്തം അലിഞ്ഞു ചേർന്ന ഈ മണ്ണിൽ മതവർഗ്ഗീയവാദികൾക്ക് സ്ഥാനമില്ല. മതേതരത്വത്തിന് എതിരെയുള്ള എല്ലാ നീക്കങ്ങളും ജനങ്ങൾ ചെറുത്ത് തോൽപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. രക്തസാക്ഷി ദിനത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രമർപ്പിച്ചു.

Tuesday, January 28, 2020

അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ


അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ, കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം നടത്താന്‍ സാധിച്ചു. വികസനത്തിന്‍റെ ഫലങ്ങള്‍ എത്തുന്നില്ലെന്ന് മുന്‍കാലങ്ങളില്‍ പരാതിയുയര്‍ന്നിരുന്ന മലബാര്‍ മേഖലയില്‍ വിശിഷ്യാ ഉത്തരമലബാറില്‍ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കിഫ്ബിയുടെ രൂപീകരണം ഇതിന് ഊര്‍ജം പകര്‍ന്നു. 

കിഫ്ബിയുടെ കേരള നിര്‍മിതിയെന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ബോധവല്‍ക്കരണ പരിപാടി കാസര്‍കോട് ഉദ്ഘാടനം ചെയ്തു. 

നാളിതുവരെ കണ്ടിട്ടില്ലാത്ത വികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി സമഗ്ര സാമൂഹിക വികസനത്തിനാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പത്ത് പതിനഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവേണ്ടിയിരുന്ന വികസന പദ്ധതികളാണ് ഈ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ സാധ്യമാവുന്നത്. വികസനമെന്നാല്‍ വമ്പന്‍ പദ്ധതികള്‍ മാത്രമല്ല. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ ഗുണപരമായി മാറ്റുന്ന ഘടകങ്ങളെല്ലാം സര്‍ക്കാര്‍ സംരംഭങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ട്രാന്‍സ് ഗ്രിഡ്, സെമി ഹൈ സ്പീഡ് റെയില്‍പാത, തലശേരി-മാഹി വഴി ബേക്കലിലേക്കുള്ള ഉള്‍നാടന്‍ ജലപാത, മലയോര, തീരദേശ പാത, കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ തുടങ്ങിയ വന്‍പദ്ധതികളോടൊപ്പം ഹൈടെക് സ്‌കൂളുകള്‍, ആശുപത്രികള്‍, ഡയാലിസിസ് സെന്ററുകള്‍ തുടങ്ങിയ സാമൂഹിക വികസനത്തിനുതകുന്ന പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. ഇവയെല്ലാം കാസര്‍ഗോഡ് ജില്ലയെ വികസനപരമായി മുന്നോട്ട് കൊണ്ടു പോകുന്ന പദ്ധതികളാണ്. 

സുബ്രഹ്മണ്യ തിരുമുമ്പിന്‍റെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രം, ജില്ലയില്‍ 115 കിലോമീറ്റര്‍ നീളത്തില്‍ കടന്നു പോകുന്ന മലയോര ഹൈവേ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാവും. കുഞ്ചത്തൂരില്‍ ആരംഭിച്ച് ജില്ലയില്‍ 83 കിലോമീറ്ററില്‍ കടന്നു പോവുന്ന തീരദേശ ഹൈവേ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് വളരെയേറെ പ്രാധാന്യമാണ് നല്‍കുന്നത്. ജില്ലയില്‍ 246 സ്‌കൂളുകള്‍ ഹൈടെക്ക് ആയി ഉയര്‍ത്തുകയും 478 ഹൈടെക് ലാബുകള്‍ സജ്ജീകരിച്ചു.  കിഫ്ബിയിലൂടെ സമയബന്ധിതമായ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണനിലവാരത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. ഇതിനുള്ള ഗുണനിലവാര പരിശോധന നടത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.  സമഗ്രവികസനത്തിന് ഒന്നിച്ച് കൈകോര്‍ത്ത് മുന്നേറാം .

Monday, January 27, 2020

എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍പുറപ്പെടുവിക്കുന്ന പ്രസ്‌താവന


എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്‌ത മനുഷ്യ മഹാശൃംഖലയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം അഭിമാനകരമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

മതപരമായി ജനതയെ ഭിന്നിപ്പിക്കുന്ന അനീതിക്കെതിരായി രാജ്യത്താകെ നടക്കുന്ന പോരാട്ടത്തിന്‌ കേരളത്തിന്റെ തെരുവീഥിയില്‍ അണിനിരന്ന ദശലക്ഷങ്ങള്‍ വലിയ കരുത്തും ആവേശവുമാണ്‌ പകര്‍ന്നിരിക്കുന്നത്‌. ഏതെങ്കിലും ഒരുവിഭാഗം മാത്രമല്ല, മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം പൂര്‍ണ്ണ മനസ്സോടെ ശൃംഖലയില്‍ അണിചേരാന്‍ ഒഴുകി എത്തുകയായിരുന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും ശൃംഖല വന്‍മതിലായി രൂപപ്പെടുകയായിരുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ജനസഹ്രസങ്ങളാണ്‌ കണ്ണിചേര്‍ന്നത്‌. രാജ്യത്തിന്‌ വേണ്ടിയുള്ള ഈ ചെറുത്ത്‌ നില്‍പ്പ്‌ സാര്‍വ്വദേശീയ തലത്തില്‍ ശ്രദ്ധിയ്‌ക്കപ്പെട്ടു.

പൗരത്വ വിഷയത്തില്‍ കേരളം ഏറ്റെടുത്ത മുന്‍കൈയുടെ ഏറ്റവും മികവാര്‍ന്ന ഒരു ഏടായി മനുഷ്യമഹാശൃംഖലയെ മാറ്റാന്‍ സഹായിച്ച എല്ലാവര്‍ക്കും, ശൃംഖലയില്‍ അണിചേര്‍ന്ന ജനലക്ഷങ്ങള്‍ക്കും എല്‍.ഡി.എഫിന്‌ വേണ്ടി അഭിവാദ്യം ചെയ്യുന്നു. പൗരത്വ നിയമഭേദഗതി പിന്‍വലിക്കുംവരെ ഈ പോരാട്ടം തുടരാന്‍ എല്‍.ഡി.എഫ്‌ ജാഗ്രതയോടെ നിലയുറപ്പിക്കും.

രാഷ്ട്രീയ ഭേദമന്യേ അണിനിരന്ന ജനങ്ങള്‍ നല്‍കുന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ യു.ഡി.എഫ്‌ നേതൃത്വം ഇനിയെങ്കിലും തയ്യാറാകണം. യു.ഡി.എഫ്‌ നേതാക്കളുടെ ആഹ്വാനം തള്ളി അവരുടെ അണികളുടെ വന്‍ പങ്കാളിത്തം മനുഷ്യമഹാശൃംഖലയില്‍ ദൃശ്യമായി. ഈ പങ്കാളിത്തം നല്‍കുന്ന തിരിച്ചറിവ്‌ കോണ്‍ഗ്രസ്‌- മുസ്ലീംലീഗ്‌ നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന്‌ ഉറപ്പാണ്‌. മനുഷ്യമഹാശൃംഖല വന്‍വിജയമാക്കാന്‍ പ്രയത്‌നിച്ച എല്ലാ പ്രവര്‍ത്തകരയും എല്‍.ഡി.എഫ്‌ അഭിവാദ്യം ചെയ്യുന്നു.

Saturday, January 25, 2020

സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വ്യത്യസ്തമായ മാർഗങ്ങൾ തേടുകയാണ് യുവജനങ്ങൾ. വീടുകളിൽ കയറിയിറങ്ങി പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായിരുന്നു പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് വന്നത്. പൊട്ടിയ പാത്രങ്ങൾ, പഴയ ഇരുമ്പ്, പ്ലാസ്റ്റിക്, പത്രമാസികകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തിയാണ് ഇവിടത്തെ യുവത മാതൃകയായത്. ഒന്നും പാഴല്ല, ഒന്നും ചെറുതുമല്ല, പ്രളയാനന്തര കേരളത്തിനായി പാലക്കാടൻ യുവതയുടെ കൈത്താങ്ങ് എന്ന സന്ദേശവുമായാണ് ഇവർ ജില്ലയിലെ 15 ബ്ലോക്കുകളിൽ നിന്ന് 7,51,490 രൂപ സമാഹരിച്ചത്. പ്രളയ സമയത്ത് വയനാട്, മലപ്പുറം ജില്ലകളിലേക്ക് അവശ്യസാധനങ്ങൾ കയറ്റി അയച്ചതിനുശേഷമാണ് ഈ ക്യാമ്പയിൻ ഡി.വൈ. എഫ് ഐ. ജില്ലാ കമ്മിറ്റി ഏറ്റെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. യുവജനങ്ങളാണ് നമ്മുടെ നാടിന്റെ പ്രതീക്ഷ. അവരിൽ നിന്നും ഇനിയും ഇത്തരം നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.


സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വ്യത്യസ്തമായ മാർഗങ്ങൾ തേടുകയാണ് യുവജനങ്ങൾ. വീടുകളിൽ കയറിയിറങ്ങി പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി കിട്ടിയ തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായിരുന്നു പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് വന്നത്.  

പൊട്ടിയ പാത്രങ്ങൾ, പഴയ ഇരുമ്പ്, പ്ലാസ്റ്റിക്, പത്രമാസികകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തിയാണ് ഇവിടത്തെ യുവത മാതൃകയായത്. 

ഒന്നും പാഴല്ല, ഒന്നും ചെറുതുമല്ല, പ്രളയാനന്തര കേരളത്തിനായി പാലക്കാടൻ യുവതയുടെ കൈത്താങ്ങ് എന്ന സന്ദേശവുമായാണ് ഇവർ ജില്ലയിലെ 15 ബ്ലോക്കുകളിൽ നിന്ന്  7,51,490 രൂപ സമാഹരിച്ചത്. പ്രളയ സമയത്ത് വയനാട്, മലപ്പുറം ജില്ലകളിലേക്ക് അവശ്യസാധനങ്ങൾ കയറ്റി അയച്ചതിനുശേഷമാണ് ഈ ക്യാമ്പയിൻ ഡി.വൈ. എഫ് ഐ. ജില്ലാ കമ്മിറ്റി  ഏറ്റെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. യുവജനങ്ങളാണ് നമ്മുടെ നാടിന്റെ പ്രതീക്ഷ. അവരിൽ നിന്നും ഇനിയും ഇത്തരം നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

ഭരണഘടന നിലവില്‍ വന്ന ഈ ദിനം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സംരക്ഷിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം.

"ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരര്‍ക്കെല്ലാം:

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും, 
ചിന്തയ്ക്കും, ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി ആരാധനാ എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, 
പദവിയിലും, അവസരത്തിലും സമത്വവും,
സംപ്രാപ്തമാക്കുവാനും,

അവര്‍ക്കെല്ലാമിടയില്‍,
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും,

സഗൗരവം തീരുമാനിച്ചിരിക്കുകയാല്‍,

നമ്മുടെ ഭരണഘടനാസഭയിൽ ഈ 1949 നവംബര്‍ ഇരുപത്താറാം ദിവസം ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കു തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”

നമ്മുടെ ഭരണഘടനയുടെ ആമുഖം ഇങ്ങനെ പറയുന്നു. ഭരണഘടന നിലവില്‍ വന്ന ഈ ദിനം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സംരക്ഷിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം.

Friday, January 24, 2020

തിരുവനന്തപുരം മുതൽ കാസർകോട് വരെ 70 ലക്ഷമാളുകൾ അണിനിരന്നുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന മനുഷ്യമഹാശൃംഖല


പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നും ഭരണഘടനയെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ഇടതുപക്ഷമുന്നണി ജനുവരി 26ന് സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയുടെ ഒന്നാമത്തെ കണ്ണിയായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സ. എസ് രാമചന്ദ്രൻ പിള്ള കാസർകോഡ് ആദ്യകണ്ണിയാവുമ്പോൾ സ എം എ ബേബി തിരുവനന്തപുരം കളിയിക്കാവിളയിൽ അവസാനകണ്ണിയാവും. സ. പിണറായി വിജയൻ തിരുവനന്തപുരത്ത് തന്നെ ശൃംഖലയുടെ ഭാഗമാവും. കെ എൻ ബാലഗോപാൽ കൊല്ലത്തും വൈക്കം വിശ്വൻ ആലപ്പുഴയിലും പി രാജീവ് ഏറണാകുളത്തും കെ രാധാകൃഷ്ണനും ബേബി ജോണും തൃശ്ശൂരിലും പങ്കെടുക്കുമ്പോൾ എ കെ ബാലൻ പാലക്കാടും പി കെ ശ്രീമതി മലപ്പുറത്തും ടി പി രാമകൃഷ്ണൻ കോഴിക്കോടും ഇ പി ജയരാജൻ കണ്ണൂരിലുമാണ് പങ്കെടുക്കുക. വയനാടിലും ഇടുക്കിയിലും സംഘടിപ്പിക്കുന്ന ശൃംഖലകളിൽ കെ കെ ശൈലജയും എം എം മണിയുമാണ് അണിചേരുക. 

തിരുവനന്തപുരം മുതൽ കാസർകോട് വരെ 70 ലക്ഷമാളുകൾ അണിനിരന്നുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന മനുഷ്യമഹാശൃംഖല, ഈ നാട് ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് വർഗീയതക്കെതിരായ പോരാട്ടങ്ങളിൽ മുന്നിൽതന്നെയുണ്ടാവും എന്ന ഉറച്ച പ്രഖ്യാപനമായിരിക്കും.

സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിജ്ഞാനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന വേദിയായി സൂപ്പര്‍ ഫാബ് ലാബുകള്‍ മാറും.


ഹാര്‍ഡ്‌വെയര്‍ മേഖലയ്ക്ക് വമ്പൻ കുതിച്ചുചാട്ടം നൽകുന്ന സൂപ്പർ ഫാബ് ലാബ് കേരളത്തിലും സജ്ജമാകുന്നു. കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ് കോംപ്ലക്‌സിലാണ്  ഫാബ് ലാബ് പ്രവര്‍ത്തനത്തിനായി ഒരുങ്ങിയത്. ലോകത്തെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യുമായി ചേർന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷനാണ് ലാബ് ആരംഭിക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് എം.ഐ.ടി നിർമ്മിക്കുന്ന ആദ്യത്തെ സൂപ്പർ ഫാബ് ലാബാണ്  ഇത്.

  ആഗോളനിലവാരത്തിനൊപ്പം നിൽക്കുന്ന ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയും നിർമ്മാണ സൗകര്യങ്ങളുമാണ് സൂപ്പർ ഫാബ് ലാബിൽ ഒരുങ്ങുക. സൂക്ഷ്മമായി അളവുകള്‍ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍ രൂപകല്‍പ്പനയ്ക്കും, നിര്‍മ്മാണത്തിനും പരിശോധനയ്ക്കുമുളള ഉപകരണങ്ങള്‍, കാര്‍ബണ്‍ ഫൈബറുകള്‍, ലോഹങ്ങള്‍, കോമ്പസിറ്റുകള്‍ എന്നിവയില്‍ ആദ്യമാതൃകകള്‍ നിര്‍മ്മിക്കുന്നതിനുളള ഉപകരണങ്ങള്‍ എന്നിവയുടെ അതിവൈദഗ്ദ്യമുളള ഒരുകൂട്ടം ഉപകരണങ്ങളാണ് സൂപ്പര്‍ ഫാബ് ലാബില്‍ അധികമായി ഉള്‍പ്പെട്ടിട്ടുളളത്.

 തിരുവനന്തപുരത്തും കളമശ്ശേരിയിലും ഇപ്പോള്‍ത്തന്നെ രണ്ടു ഫാബ്‌ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല എന്‍ജിനീയറിംഗ് കോളേജുകളിലായി ഇരുപത് മിനി ഫാബ്‌ലാബുകളുമുണ്ട്.സീവേജ് വൃത്തിയാക്കുന്നതിന് രൂപപ്പെടുത്തിയ “Bandicoot” റോബോട്ട് രൂപകല്‍പ്പന ചെയ്തതും ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ‍ഡ്രോണ്‍ Tuna രൂപകല്‍പ്പന ചെയ്തതും  ഫാബ് ലാബുകള്‍  കൂടി ഉപയോഗപ്പെടുത്തിയായിരുന്നു.  ആധുനിക നിര്‍മ്മാണ ശേഷി, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കാവശ്യമായ നൂതന സാങ്കേതിക സഹായം, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിജ്ഞാനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന വേദിയായി സൂപ്പര്‍ ഫാബ് ലാബുകള്‍ മാറും.

Thursday, January 23, 2020

നമുക്ക് നേതാജിക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും അര്‍ത്ഥവത്തായ പിറന്നാൾ സമ്മാനം അതായിരിക്കും. ജയ് ഹിന്ദ്.


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനമാണിന്ന്. കൊളോണിയൽ അടിമത്തിൽ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാൻ ജീവൻ ത്യജിച്ച ധീരനായ ദേശസ്നേഹിയായിരുന്നു അദ്ദേഹം. ഇന്ന് അദ്ദേഹത്തിൻ്റെ ജനനത്തിൻ്റെ ഒരു ശതാബ്ദത്തിനപ്പുറം എത്തി നിൽക്കുമ്പോൾ, നേതാജി സ്വന്തം ജീവിതം ത്യജിച്ചത് ഏതു മൂല്യങ്ങൾക്കു വേണ്ടിയാണോ, ഏതു തരം രാഷ്ട്രത്തിനു വേണ്ടിയായിരുന്നോ, അവയെല്ലാം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്കു മുൻപിൽ അരങ്ങേറുന്നത്. മാത്രമല്ല, രാജ്യത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ചുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നു. അദ്ദേഹത്തെ ഒരു ഹിന്ദു നേതാവ് മാത്രമാക്കി ചുരുക്കി അപമാനിക്കുകയാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. 

സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്തെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്.


സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്തെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാർ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്ക്കുകൊണ്ട് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ പ്രതിരോധത്തെ തീർത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്റെ വ്യാമോഹം. 

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. JNU വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും SFI നേതാവുമായ ഒയ്‌ഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നൽകിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഒയ്ഷി. ചികിത്സാർത്ഥം ആശുപത്രിയിൽ പോയ ഒയ്ഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ "ഹല്ലാ ബോൽ" എന്ന പുസ്തകം ഒയ്ഷിക്കുനൽകി.

ജെ.എൻ. യുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും.

Wednesday, January 22, 2020

ത്യജിക്കാനും സ്നേഹിക്കാനും കഴിയുന്നവരാണ് ഈ ലോകത്തിൻ്റെ ശക്തി. അവരുടെ ചിറകിലാണ് ചരിത്രം എന്നും മുന്നോട്ടു കുതിച്ചിട്ടുള്ളത്.


ത്യജിക്കാനും സ്നേഹിക്കാനും കഴിയുന്നവരാണ് ഈ ലോകത്തിൻ്റെ ശക്തി. അവരുടെ ചിറകിലാണ് ചരിത്രം എന്നും മുന്നോട്ടു കുതിച്ചിട്ടുള്ളത്. അക്കൂട്ടത്തിലൊരാളെ ഇന്നലെ കണ്ടുമുട്ടാനിടയായി. കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുള്ള. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി ഗവണ്മെൻ്റ് ആവിഷ്കരിച്ച ലൈഫ് പദ്ധതിയ്ക്ക് കൈത്താങ്ങായി കടയ്ക്കൽ പഞ്ചായത്തിലെ കോട്ടപ്പുറം വാർഡിൽ തൻ്റെ പേരിലുള്ള ഒരു ഏക്കർ ഭൂമിയുടെ ആധാരം കൈമാറാൻ തിരുവനന്തപുരത്ത് വന്നതായിരുന്നു അദ്ദേഹം. കടയ്ക്കലിൽ 87 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കാൻ സാധിക്കുന്ന ഫ്ളാറ്റ് സമുച്ചയമാണ് അദ്ദേഹത്തിൻ്റെ മഹാമനസ്കത കൊണ്ടു സാധ്യമാകുന്നത്.

Monday, January 20, 2020

കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖല. കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.


ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക്. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖല. കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. 
  
കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവിൽ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐയാണ് ഒന്നാമത്. കേരളബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവുമുണ്ട്. ഇതിനുപുറമേ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 1625 ഉം ലൈസൻസ്ഡ് അർബൻ ബാങ്കുകൾക്ക് 60 ഉം ശാഖകളുണ്ട്. ഇവയെല്ലാം കൂടിയുള്ളതാണ് കേരള ബാങ്കിന്റെ അംഗത്വം. ഈ ശൃംഖലയ്ക്ക് സംസ്ഥാനതാത്പര്യങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമാകും. അതുകൊണ്ടുതന്നെ, അടുത്ത മൂന്നുവർഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമാക്കുക എന്നത് അതിരുകവിഞ്ഞ സ്വപ്നമല്ല. കാർഷികവായ്പ പടിപിടിയായി ഉയർത്തുകയും കേരള ബാങ്കിന്റെ ലക്ഷ്യമാണ്.  

കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് മേഖലയുടെ സഹകരണസ്വഭാവം നഷ്ടപ്പെടുമെന്ന വാദം ശരിയല്ല. സഹകരണ ചട്ടങ്ങളും നിയമങ്ങളും പൂർണമായി പാലിച്ച് ബാങ്ക് മുന്നോട്ടുപോകുന്നതിനാൽ സഹകണസ്വഭാവം കൂടുതൽ ശക്തമാകും. സംസ്ഥാന സഹകരണ ബാങ്കിനുൾപ്പെടെ നിലവിൽ ആർ.ബി.ഐ നിയന്ത്രണം ഉള്ളതിനാൽ കേരളബാങ്കിനുള്ള ആർ.ബി.ഐ നിയന്ത്രണത്തെ പ്രശ്നമായി കാണേണ്ടതില്ല. ഒരു വഴിവിട്ട നീക്കത്തിനും ഇടവരില്ല എന്നതിനാൽ സാമ്പത്തിക അച്ചടക്കമുണ്ടാകുന്നത് ബാങ്കിന്റെ വളർച്ചക്ക് സഹായമാകും.

നെതര്‍ലന്‍റ്സും കേരളവും തമ്മില്‍ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കും.


നെതര്‍ലന്‍റ്സും കേരളവും തമ്മില്‍ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കും. ഇന്ത്യയിലെ നെതര്‍ലന്‍റ്സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ഡെന്‍ ബെര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

റോട്ടര്‍ഡാം പോര്‍ട്ടുമായി സഹകരിച്ച് കേരളത്തിലെ തുറമുഖങ്ങളുടെ വികസനം, സാംസ്കാരിക പൈതൃക പരിപാടി, പഴം-പച്ചക്കറി കൃഷി വികസനത്തിന് മികവിന്‍റെ കേന്ദ്രം സ്ഥാപിക്കല്‍, ട്രാന്‍സ്പോര്‍ട്ട് സാങ്കേതിക രംഗത്തെ സഹകരണം,  സ്പോര്‍ട്സ് മേഖലയിലെ സഹകരണം തുടങ്ങി നിരവധി മേഖലകളില്‍ കേരളവും നെതര്‍ലന്‍റ്സും സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. നെതര്‍ലന്‍റ്സിലെ റൂം ഫോര്‍ റിവര്‍ മാതൃക പ്രളയ പ്രതിരോധ നടപടികളുടെ ഭാഗമായി കേരളം പ്രാവര്‍ത്തികമാക്കുകയാണ്. 

നെതര്‍ലന്‍റ്സ് സന്ദര്‍ശിച്ചപ്പോഴും നെതര്‍ലന്‍റ്സ് രാജാവും രാജ്ഞിയും കേരളം സന്ദര്‍ശിച്ചപ്പോഴും എടുത്ത തീരുമാനങ്ങള്‍ വേഗം പ്രാവര്‍ത്തികമാക്കുന്നതിനാണ് മേല്‍നോട്ട സംവിധാനം ഉണ്ടാക്കുന്നത്.

Wednesday, January 15, 2020

ശയ്യാവലംബിയായ കരുനാഗപ്പള്ളി വടക്കുംതല കുറ്റിവട്ടം മല്ലയിൽ വീട്ടിൽ എം.


സാന്ത്വന പരിചരണ ദിനമാണിന്ന്.   

ശയ്യാവലംബിയായ കരുനാഗപ്പള്ളി വടക്കുംതല കുറ്റിവട്ടം മല്ലയിൽ വീട്ടിൽ എം. ഷറഫിനെ ഇന്ന് കൊല്ലത്ത് ആംബുലൻസിൽ ചെന്നാണ് കണ്ടത്. തദ്ദേശവകുപ്പിൽ സീനിയർ ക്ലർക്കായ ഷറഫ്  നാലു വർഷം മുമ്പാണ് ഒരു അപകടത്തിൽപ്പെട്ട് കിടപ്പിലായത്. സ്പൈനൽ കോഡ് തകർന്ന് സംസാര ശേഷി പൂർണമായും നഷ്ടപ്പെട്ട ഷറഫിന്  രണ്ടുവർഷം കഴിഞ്ഞ് സംസാരശേഷി തിരിച്ചുകിട്ടിയെങ്കിലും എഴുന്നേൽക്കാനായിട്ടില്ല.  

ആശ്രിത നിയമനം എന്ന ആവശ്യമാണ് ഭാര്യ മുംതാസ് മിഷ, മക്കളായ മിൽഹാൻ, ലിമ എന്നിവർ ഉന്നയിച്ചത്.  ആവശ്യം പരിശോധിക്കാമെന്ന് പറഞ്ഞ്  അവരെ യാത്രയാക്കി.

രോഗപീഡയിൽ ബുദ്ധിമുട്ടുന്ന നമ്മുടെ സഹജീവികളുടെ കണ്ണീരൊപ്പാം. അവർക്ക് കരുതലാകാം.


രോഗവിമുക്തിയ്ക് ആവശ്യമായ ചികിത്സ നൽകുന്നതു പോലെത്തന്നെ അതീവ പ്രാധാന്യമുള്ള ഒരു കാര്യമാണ് രോഗപീഡയാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സാന്ത്വനം നൽകുക എന്നതും.  

മാരക രോഗങ്ങളിൽ നിന്നും പൂർണമായ മോചനം സാധ്യമല്ലാതെ അവശതയനുഭവിക്കുന്നവർക്ക് രോഗം മൂലമുള്ള വൈഷമ്യതകളും വേദനകളും കഴിയാവുന്നത്ര കുറയ്ക്കാനും അവരുടെ ആത്മധൈര്യം ചോർന്നു പോകാതെ ആ സാഹചര്യത്തെ നേരിടാൻ അവരെ പ്രാപ്തരാക്കാനും സാന്ത്വന പരിചരണം അനിവാര്യമാണ്. നൂറു കണക്കിനാളുകൾ ഈ മേഖലയിൽ ത്യാഗസന്നദ്ധതയോടെ മഹത്തായ സേവനം അനുഷ്ഠിക്കുന്നുണ്ട്. എന്നാൽ ഇനിയും ഒരുപാടു പേർ മുന്നോട്ടു വന്നാൽ മാത്രമേ, സമൂഹത്തിൻ്റെ ആവശ്യം ഈ രംഗത്ത് പൂർണമായി നിറവേറ്റാൻ സാധിക്കുകയുള്ളു. അതുകൊണ്ട് സാന്ത്വന പരിചരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കാനും കൂടുതൽ ആളുകൾക്ക് ആ മേഖലയിലേയ്ക്ക് കടന്നുവരാൻ വേണ്ട പ്രചോദനം നൽകാനും ഇന്നത്തെ ദിവസം സാന്ത്വന പരിചരണ ദിനമായി സമുചിതമായി നമുക്ക് ആചരിക്കാം. രോഗപീഡയിൽ ബുദ്ധിമുട്ടുന്ന നമ്മുടെ സഹജീവികളുടെ കണ്ണീരൊപ്പാം. അവർക്ക് കരുതലാകാം.

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് - കേരളയെ


തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍റ് മാനേജ്മെന്‍റ് - കേരളയെ (ഐ.ഐ.ഐ.ടി.എം.കെ) ഡിജിറ്റല്‍ സര്‍വ്വകലാശാലയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും നിശ്ചയിച്ചു. 'ദി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍റ് ടെക്നോളജി' എന്ന പേരിലായിരിക്കും പുതിയ സര്‍വ്വകലാശാല.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായവും ഡിജിറ്റല്‍ സാങ്കേതികവിദ്യയും വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ രൂപീകരണം.  ഡിജിറ്റല്‍ ടെക്നോളജി എന്ന വിശാല മണ്ഡലത്തില്‍ നൂതന ഗവേഷണവും സംരംഭകത്വവും വളര്‍ത്തുന്നതിനും വ്യവസായ-വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചാണ് സര്‍വ്വകലാശാല രൂപീകരിക്കുന്നത്. ഗുണനിലവാരമുള്ള മാനവശക്തി വികസിപ്പിക്കാന്‍ ഇത് പ്രയോജനപ്പെടും.

ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍, കോഗ് നിറ്റീവ് സയന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ഓഗ് മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകള്‍ക്ക് ഡിജിറ്റല്‍ സര്‍വ്വകലാശാല ഊന്നല്‍ നല്‍കും. ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ്വകലാശാലയ്ക്കു കീഴില്‍ അഞ്ച് സ്കൂളുകള്‍ സ്ഥാപിക്കും. സ്കൂള്‍ ഓഫ് കമ്പ്യൂട്ടിംഗ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക്സ് ഡിസൈന്‍ ആന്‍റ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ബയോ സയന്‍സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നിവയാണ് അഞ്ച് സ്കൂളുകള്‍.

Monday, January 13, 2020

റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന സംവിധാനങ്ങളടങ്ങിയ ഗതാഗത വകുപ്പിന്റെ 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി.

റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന സംവിധാനങ്ങളടങ്ങിയ ഗതാഗത വകുപ്പിന്റെ 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കണ്ണൂരില്‍ വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. വാഹനം തടഞ്ഞുള്ള പരിശോധനകള്‍ ഒഴിവാക്കാനും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും കഴിയുമെന്നതാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെ സവിശേഷത. ലേസര്‍ ബേസ്ഡ് സ്പീഡ് റഡാര്‍ സംവിധാനം, പ്രകാശത്തിന്‍റെ തീവ്രത അളക്കുന്ന ലക്സ്മീറ്റര്‍, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്‍റ്റ് മീറ്റര്‍, ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവല്‍, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്സല്‍ ക്യാമറയോട് കൂടിയ ആല്‍ക്കോ മീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ഒരു ഇന്‍റര്‍സെപ്റ്റര്‍ വാഹനത്തിലുള്ളത്. നമ്പര്‍പ്ലേറ്റ് തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണവും ഈ റഡാര്‍ സംവിധാനത്തിലുണ്ട്. പരിസര നിരീക്ഷണത്തിനുള്ള സര്‍വൈലന്‍സ് ക്യാമറയും ഇതിന്റെ ഭാഗമാണ്. 
   
ഈ വര്‍ഷം കേരളത്തിലെ റോഡ് അപകടങ്ങള്‍ പകുതിയായി കുറക്കാനാവശ്യമായ ശക്തമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. നമ്മുടെ നാട്ടില്‍ നടക്കുന്ന അപകടങ്ങളിലേറെയും ഒഴിവാക്കാനാവുന്നവയാണെന്നാണ് അപകടങ്ങള്‍ സംഭവിക്കുന്ന രീതികള്‍ അവലോകനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത്. കൃത്യമായ ഇടപെടലിലൂടെ നമുക്ക് അത് തടയാനാകണം. ഉറക്കമൊഴിച്ചുള്ള ദീര്‍ഘമായ യാത്ര അപകടങ്ങളിലേക്കുത്തുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ പ്രധാന റോഡുകളില്‍ ഇടക്ക് വാഹനം നിര്‍ത്തി ചായയോ കാപ്പിയോ കഴിക്കാനും മറ്റുമുള്ള സൗകര്യം ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത അകലത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 
   
അപകട സാധ്യതയുള്ള  റോഡുകളില്‍  കൃത്യമായ അടയാളപ്പെടുത്തല്‍, ജാഗ്രതപ്പെടുത്തല്‍ എന്നിവ ശാസ്ത്രീയമായ രീതിയില്‍ കൂടുതല്‍ തെളിമയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ ചെയ്യണം.  വാഹനമോടിക്കുന്നവരെ ട്രാഫിക് നിയമം അറിയിക്കാനും ആ അറിവ് പരിശോധിക്കാനും ഉള്ള നടപടികളും വേണം. ഇതിന് ബഹുജനങ്ങളുടെ സഹകരണം പ്രധാനമാണ്. ഉദ്യോഗസ്ഥ സംവിധാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നടപടികളുമായി ജനങ്ങള്‍ സഹകരിക്കണം.

Saturday, January 11, 2020

അസൻഡ് കേരള 2020 സമ്മേളനത്തിൽ കേരളത്തിലെ ടൂറിസം രംഗത്തെ വളർച്ചയെയും നിക്ഷേപ സാധ്യതകളെയും കുറിച്ച് സംസാരിച്ചു.


അസൻഡ് കേരള 2020 സമ്മേളനത്തിൽ കേരളത്തിലെ ടൂറിസം രംഗത്തെ വളർച്ചയെയും നിക്ഷേപ സാധ്യതകളെയും കുറിച്ച് സംസാരിച്ചു.

കേരളത്തെ ഒരു ആഗോള, ആഭ്യന്തര ടൂറിസം ലക്ഷ്യസ്ഥാനമായി ഉറപ്പിക്കുന്നതിൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നിർണായക പങ്ക് സ്വകാര്യമേഖല വഹിച്ചിട്ടുണ്ട്. ടൂറിസത്തിലെ നിക്ഷേപത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വിനോദസഞ്ചാര അനുഭവത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.  ഗുണകരമായ ജനകീയ ഇടപെടല്‍ വിനോദസഞ്ചാര രംഗത്ത് ഉണ്ടാകണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. പരിസ്ഥിതിയെ പോറലേല്‍പ്പിക്കാതെ, അതേസമയം പ്രകൃതിസൗന്ദര്യം പ്രയോജനപ്രദമാക്കുന്ന വികസനമാണ് ടൂറിസത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടത്. സാംസ്‌കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യവും മുതല്‍ക്കൂട്ടാക്കി കേരളത്തെ ലോകത്തിന്റെ വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമാക്കി മാറ്റാനാകണം. അതിന് അതിഥിദേവോ ഭവ എന്നത് നമ്മുടെ പ്രചോദനവാക്യമാകണം. ആതിഥേയ മനസ്കരായ ജനത ടൂറിസം വികസനത്തിന് അത്യന്താപേക്ഷിതമാണ് . കേരളത്തിലെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് ഏറെ തൊഴില്‍ സാധ്യതകളാണ് വിനോദസഞ്ചാര മേഖലയില്‍ സൃഷ്ടിക്കാനാകുന്നത്. പ്രവാസികളുടെയും, സംരംഭക തല്‍പ്പരുടെയും സഹായത്തോടെ വിനോദസഞ്ചാര മേഖലയില്‍ മുന്നേറ്റം കൊണ്ടുവരാനാകും.

520 ടൂറിസം പദ്ധതികള്‍ക്കാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇതേവരെ അനുമതി നല്‍കിയത്. മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി, മുസിരിസ് ഹെറിറ്റേജ് - തലശ്ശേരി ഹെറിറ്റേജ് പദ്ധതികളുടെ രണ്ടാം ഘട്ടം, ആലപ്പുഴ ഹെറിറ്റേജ് പദ്ധതി, ആലപ്പുഴ ഹൗസ് ബോട്ട് ട്രാക്കിംഗ് സിസ്റ്റം, ഗ്രീന്‍ കാര്‍പറ്റ് പദ്ധതി, ചടയമംഗലത്തെ ജടായുപ്പാറ ടൂറിസം പദ്ധതി, ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതി, ഉത്തരവാദിത്ത ടൂറിസം പദ്ധതി, ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതി, കോവളം, ശംഖുമുഖം, വേളി, വര്‍ക്കല എന്നിവിടങ്ങളില്‍ സമഗ്ര വികസന പദ്ധതി, ധര്‍മ്മടം- മുഴുപ്പിലങ്ങാട് ബീച്ചുകളുടെ സമഗ്ര വികസന പദ്ധതി എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ തലശ്ശേരി പൈതൃക പദ്ധതിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും, സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കുകയും, അഡീഷണല്‍ ബ്ലോക്കുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുമുണ്ട്.

വിനോദസഞ്ചാരികളുടെ ആകര്‍ഷിക്കുന്നതിനായി പരമ്പരാഗത മേഖലകളെ ശക്തിപ്പെടുത്തുന്നതിനു പുറമെ, 2019 ൽ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബി‌എൽ) ആദ്യ പതിപ്പ് വിജയകരമായി നടത്തിക്കൊണ്ട് നമ്മുടെ വള്ളംകളിയെ കൂടുതല്‍ ആകര്‍ഷകമായി അവതരിപ്പിക്കുവാന്‍ നമുക്ക് സാധിച്ചു.

ഈ വളരെ പോസിറ്റീവ് ആയ സാഹചര്യത്തിൽ ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയും അവസരവുമുണ്ട്. ലോക ടൂറിസം ഭൂപടത്തിൽ നമ്മുടെതായ ഒരു വലിയ ഇടം സൃഷ്ടിക്കുന്നതില്‍ സ്വകാര്യ മേഖലയുടെ ഊർജ്ജസ്വലമായ പിന്തുണ കേരള ടൂറിസത്തിന് എല്ലായ്പ്പോഴും ഉണ്ടായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ തീർച്ചയായും ടൂറിസം മേഖലയിലെ നിക്ഷേപത്തെ തീര്‍ച്ചയായും സഹായിക്കും.ആവശ്യമെങ്കിൽ, കേരളത്തിലെ ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അക്കാര്യങ്ങളെക്കുറിച്ചു  നേരിട്ട് ചര്‍ച്ച ചെയ്യണമെങ്കില്‍ തീര്‍ച്ചയായും എന്നെ സമീപിക്കാവുന്നതാണ് എന്ന കാര്യം കൂടി സമ്മേളനത്തിൽ ഉറപ്പ് നൽകി.

കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയ്ക്ക് മറുപടി


*സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയ്ക്ക് മറുപടി*

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പടുവിച്ച പ്രസ്താവന എന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമായി കരുതുന്നു..  
 മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടുകളുടെയും  സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് വിമര്‍ശനം. അല്ലാതെ,  വ്യക്തിപരമല്ല.  വ്യക്തവും സുതാര്യവുമായ രാഷ്ട്രീയനിലപാട് മാത്രമാണു ഇുവരെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറുമല്ല.  

1) മുഖ്യമന്ത്രിയെ തീവ്രഹിന്ദുത്വവാദി എന്ന് ആക്ഷേപിക്കുന്നു
തീവ്രഹിന്ദുത്വത്തോടു മൃദസമീപനം എന്ന മുഖ്യമന്ത്രിയുടെ നിലപാടിലെ യാഥാര്‍ത്ഥ്യമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.  അതില്‍ ഉറച്ചുനില്ക്കുന്നു. സിപിഎമ്മിന്റെയും മുഖമന്ത്രിയുടെയും ചരിത്രം അതാണ്. 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ മുഖ്യമന്ത്രി അപ്പടി നടപ്പാക്കുമ്പോഴാണ്  മൃദുസമീപനം ഒന്നോന്നായി  പുറത്തുവരുു. മുഖ്യമന്ത്രി  സ്വന്തം പാര്‍ട്ടി  പ്രവര്‍ത്തകരെപ്പോലും യുഎപിഎ ചുമത്തി ജയിലിലടച്ചതും  7 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതും  പൗരത്വനിയമഭേദഗതിക്കെതിരേ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയം തള്ളിയ ഗവര്‍ണര്‍ക്കെതിരേ ഒരക്ഷരം മിണ്ടാത്തതും  കേന്ദ്രവിഹിതമായ ലഭിക്കേണ്ടി ജിഎസ്ടിയും പ്രളയസഹായവും നിഷേധിച്ചിട്ടും  ശക്തമായ പ്രതിഷേധിക്കാത്തത് പ്രീണനമല്ലാതെ മറ്റെന്താണ്? 
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹിന്ദുത്വപ്രീണനം തുടങ്ങിയിട്ട്  നാളേറെയായി.  മഹാത്മഗാന്ധിജിയെ സംഘപരിവാര്‍ ശക്തികള്‍ കൊലപ്പെടുത്തിയശേഷം അവര്‍ ഇന്ത്യയിലെ വെറുക്കപ്പെ'വരായി മാറിയിരുു. എാല്‍,  1957ലെ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്  സ്ഥാനാര്‍ത്ഥി അരുണ അസഫലിയെ മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുത്തത് സവര്‍ക്കറുടെ പ്രസ്ഥാനമായ ഹിന്ദുസഭയുടെ പിന്‍ബലത്തോടെയല്ലേ?  
1977ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുറത്താക്കാന്‍ ജനസംഘവുമായി കൈകോര്‍ത്തതും വാജ്‌പേയിയും അദ്വാനിയും അംഗങ്ങളായിരു  പ്രധാനമന്ത്രി  മൊറാര്‍ജി ദേശായിമന്ത്രിസഭയെ സിപിഎം പുറത്തുനിു പിന്താങ്ങിയതും എല്ലാ വ്യാഴാഴ്ചകളിലും ഇവര്‍ ഒരുമിച്ചിരു് ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും  രാജീവ് ഗാന്ധിയെ അധികാരഭ്രഷ്ടനാക്കാന്‍ വിപി സിംഗിന്റെ നേതൃത്വത്തില്‍ ദേശീയ മുണി രൂപീകരിച്ചപ്പോള്‍  ഹര്‍കിഷന്‍ സിംഗ് സൂര്‍ജിതും ഇഎംഎസ് നമ്പൂതിരിപ്പാടും  അടല്‍ ബിഹാരി വാജ്‌പേയിയും എല്‍കെ അഡ്വാനിയുമൊക്കെ കൈകോര്‍ത്തതുമൊക്കെ ചരിത്ര വസ്തുതകളല്ലേ?  
1984ല്‍ ലോക്‌സഭയില്‍ വെറും രണ്ടു സീറ്റ് മാത്രം ഉണ്ടായിരു ബിജെപി 1989ല്‍ 85 സീറ്റ് നേടിയത് 'രാജീവ് ഗാന്ധി ചോര്‍ ഹേ' എു ബിജെപിക്കാരും സിപിഎമ്മുകാരും രാജ്യവ്യാപകമായി വിളിച്ച മുദ്രാവാക്യത്തിലൂടെയാണ്.  
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  സ്ഥാനം ഒറ്റുകാരന്റേതാണ്. ക്വിറ്റ് ഇന്ത്യ സമരത്തെ സോവ്യറ്റ് യൂണിയന്റെ താത്പര്യപ്രകാരം തള്ളിപ്പറഞ്ഞ് ബ്രി'ന്റെ സേവകരായി കമ്യൂണിസ്റ്റുകാര്‍ പണിയെടുക്കുകയായിരുില്ലേ? 
ഗാന്ധിജി അവര്‍ക്ക് ബൂര്‍ഷ്വാസികളുടെ ഏജന്റും നെഹ്രു സാമ്രാജ്യത്ത്വത്തിന്റെ ചെരിപ്പുനക്കിയും ആരുില്ലേ? 
കുപ്രസിദ്ധമായ കല്‍ക്ക' തീസിസിലൂടെ നെഹ്രുസര്‍ക്കാരിനെ അട്ടിമറിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി  ശ്രമിച്ചത്. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 'ആപത്ത് 15' ആയിരുില്ലേ?
കേരളത്തില്‍ 1977ല്‍ തന്നെ സിപിഎം- ആര്‍എസ്എസ് ബന്ധം നിലവിലുണ്ടായിരുത് നിഷേധിക്കാനാകുമോ? 77ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ നേതാവും ആര്‍എസ്എസുകരാനുമായ കെജി മാരാര്‍ ഉദുമയില്‍ മത്സരിച്ചത് ഇടതുപക്ഷക്കാരനായിട്ടാണ്. മാരാര്‍ പിന്നിട് ബിജെപിയുടെ പ്രസിഡന്റുമായി 9 വര്‍ഷം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ പേരിലാണ് ബിജെപിയുടെ സംസ്ഥാന കാര്യാലയം അറിയപ്പെടുത്. പിണറായി വിജയന്‍ കൂത്തുപറമ്പില്‍ മത്സരിച്ചപ്പോള്‍ സംഘപരിവാറിന്റെ പിന്തുണ ഉണ്ടായിരുു. പാലക്കാട് ടി. ശിവദാസമോനോന്‍ ലോക്‌സഭയിലേക്കു മത്സരിച്ചപ്പോള്‍ എല്‍കെ അദ്വാനിയാണ് പ്രചാരണത്തിനെത്തിയത്. ഒ. രാജഗോപാലാണ് പരിഭാഷ ചെയ്തത്. 

2) പൗരത്വനിയമഭേദഗതിക്കെതിരേയുള്ള സംയുക്ത സമരത്ത മുല്ലപ്പള്ളി എതിര്‍ക്കുന്നു. കോൺഗ്രസ് നിയമസഭകള്‍ പ്രമേയം പാസാക്കിയില്ല. 

നിയമസഭ കേന്ദ്രനിയമത്തിനെതിരേ പാസാക്കുന്ന പ്രമേയത്തിനു നിയമപരമായ സാധുതയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും ഒരു സന്ദേശം നല്കാന്‍ അതിനു കഴിയുന്നു എന്നനിലയിലാണ് യുഡിഎഫ് അതിനെ പിന്തുണച്ചത്. 
പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്നതു കോൺഗ്രസാണ്. കോൺഗ്രസ് മുഖ്യമന്ത്രിമാരെല്ലാം സമരമുഖത്താണ്. കേരളത്തിലും പ്രക്ഷോഭം നയിക്കുന്നതു കോൺഗ്രസാണ്. കോൺഗ്രസ് എംപിമാരും ഡിസിസി പ്രസിഡന്റുമാരും നയിക്കു പ്രക്ഷോഭമാണ് കേരളത്തെ ഇളക്കിമറിക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരേ അതിശക്തമായ പ്രക്ഷോഭം നയിക്കാന്‍ കോൺഗ്രസിന് മറ്റാരുടെയും വാല്‍ ആകേണ്ട ആവശ്യമില്ല. പ്രക്ഷോഭം നയിച്ച കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖിനേയും 58 പേരെയും ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലിലടയ്ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. 

3) കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരേ മുഖ്യമന്ത്രി സമരം നടത്തുമ്പോള്‍ അദ്ദേഹത്തെ കടന്നാക്രമിക്കുന്നു . 

ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. സിപിഎമ്മുകാര്‍ കൊന്നൊടുക്കുന്നവരിലേറെയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. നാദാപുരത്തും പരിസരത്തും മാത്രം ഈ വിഭാഗത്തില്‍പ്പെട്ട ഏഴു പേരെയാണ് കൊന്നത്. വാരിയന്‍കണ്ടി കുഞ്ഞുമുഹമ്മദ് ഹാജി, പൊയില്‍ യൂസഫ് ഹാജി, കളത്തില്‍ പക്രന്‍, സിപി അബ്ദുള്ള, താനക്കൊട്ടൂര്‍ മൊയ്തു ഹാജി, മുഹമ്മദ് അസ്ലം തുടങ്ങിയവരാണിവര്‍. കൂടാതെ  അരിയില്‍ ഷുക്കൂര്‍,  തലശേരി ഫസല്‍, മട്ടൂർ  ഷുഹൈബ് തുടങ്ങിയവരും സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ടവരാണ്. യുഎപിഎ ചുമത്തിപിണറായി സര്‍ക്കാര്‍ ജയിലിലടച്ച അലന്‍, താഹ എന്നീ പാര്‍ട്ടി  പ്രവര്‍ത്തകരും ഈ വിഭാഗത്തില്‍പ്പെട്ടവരല്ലേ?

4) സ്വന്തം സ്ഥാനത്തിന്റെ മഹത്ത്വം ഇടിച്ചു താഴ്ത്തുന്നു

പിണറായിക്കും സിപിഎമ്മിനും സ്തുതി പാടനുള്ളതല്ല കെപിസിസി അധ്യക്ഷന്റെ കസേരയെന്ന് മനസിലാക്കണം. സിപിഎമ്മും പിണറായിയും കൊന്നൊടുക്കിയവരില്‍ ബഹുഭൂരിപക്ഷവും കോൺഗ്രസ് പ്രവര്‍ത്തകരാണ്. മലബാറില്‍ സിപിഎമ്മിന്റെ അതിക്രമത്തിന് ഇരയാകാത്ത കോൺഗ്രസ് പ്രവര്‍ത്തകരില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം 30 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നത്. ഇവരിലേറെയും കോൺഗ്രസ് പ്രവര്‍ത്തകരാണ്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ ഷുഹൈബ്, പെരിയ കല്യോട്ട്  ശരത്‌ലാല്‍, കൃപേഷ് തുടങ്ങിയവരുടെ രക്തം ഇനിയും ഉണങ്ങിയിട്ടില്ല. സിപിഎമ്മുകാര്‍ കൊന്നൊടുക്കിയ ഇവരുടെ ഘാതകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ 1.16 കോടി രൂപ ചെലവാക്കിയാണ് സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടുവന്നത്. ഇവരുടെയൊക്കെ വീടുകളില്‍ ഞാന്‍ പോയിട്ടുള്ളതാണ്. സിപിഎമ്മിനോടു കൈകോര്‍ത്താല്‍ ഇവരുടെ ആത്മാക്കള്‍ ക്ഷമിക്കുമെന്ന് കരുതുന്നില്ല. 
പിണറായി വിജയന്‍ അധികാരത്തില്‍ വന്ന ശേഷം യുഡിഎഫിലെ സമുന്നത നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനല്ലേ   ശ്രമിച്ചത്? സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും ഒരു ഒത്തുതീര്‍പ്പിനും അഡ്ജസ്റ്റ്‌മെന്റിനും ഞാനില്ല.  

5) മുല്ലപ്പള്ളിയുടെ എതിര്‍പ്പിന്റെ ഗുണഭോക്താവ് സംഘപരിവാറായിരിക്കും

കോൺഗ്രസിനെ തളര്‍ത്തി ബിജെപിയെ വളര്‍ത്തുകയാണ് പിണറായിയുടെ ലക്ഷ്യം. അതുകൊണ്ടാണ് പിണറായിയുടേത് സംഘപരിവാറിന്റെ മനസാണെന്ന്  ഞാന്‍ ആവര്‍ത്തിക്കുന്നത്. സിപിഎമ്മുമായി നിരന്തരം പോരാടി നിലനില്ക്കുന്ന പാര്‍ട്ടിയാണു കോൺഗ്രസ്. തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭയിലും പാര്‍ലമെന്റില്‍പോലും സിപിഎമ്മുമായി പോരാടുന്ന. ഈ പോരാട്ട വീര്യം കുറയ്ക്കാനാണ് പിണറായി, നമ്മള്‍ ഓന്നാണെന്ന് പറഞ്ഞ് മുന്നോട്ട് വരുന്നത്.

Friday, January 10, 2020

സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽ വന്നു.


സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽ വന്നു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 136 കോടതികളേയും 13 ജയിലുകളിലെ  38 സ്റ്റുഡിയോകളേയും ബന്ധിപ്പിക്കുന്ന സംവിധാനമാണ് നിലവില്‍ വന്നത്. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  സംസ്ഥാനത്തെ 53 ജയിലുകളിലും 372 കോടതികളിലും മാര്‍ച്ച് 31 നകം പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. 

തടവുകാരെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടുകയാണ് ആദ്യഘട്ടത്തില്‍ നടക്കുക. വിചാരണയും ഓൺലൈനായി നടത്തുന്നത് പരിഗണനയിലാണ്. തടവുകാരുടെ വാറണ്ട്, പരാതി തുടങ്ങിയവ ഓൺ ലൈനായി അയക്കുന്നതിനുള്ള സ്കാനർ സംവിധാനവും നിലവിൽ വന്നു. പോലീസ് ഉദ്യോഗസ്ഥർ വാറണ്ടുമായി കോടതികൾ കയറിയിറങ്ങുന്നതിലെയും കാത്തു നിൽക്കുന്നതിലെയും കാലതാമസവും ഒഴിവാക്കാം.

പോലീസുകാരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റമാണിത്. 600 മുതൽ 800 വരെ പോലീസുകാരാണ് പ്രതിദിനം സംസ്ഥാനത്ത് എസ്കോർട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്. അവരുടെ ബത്തയിനത്തിൽ കോടിക്കണക്കിന് രൂപ ചെലവാക്കേണ്ടി വരുന്നു. ഇതെല്ലാം ഒഴിവാക്കാനാകും. ഒരേ ദിവസം ഒന്നിലധികം കേസുകളിൽ ഹാജരാകേണ്ട തടവുകാരെ നിഷ്പ്രയാസം ഹാജരാക്കാൻ കഴിയും. രോഗബാധിതരും യാത്ര ചെയ്യാനാവാത്തതുമായ തടവുകാരെയും തീവ്രവാദികൾ അടക്കമുള്ള തടവുകാരെയും പുറത്തു കൊണ്ടു പോകുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനുമാകും.

Thursday, January 9, 2020

ഇന്ത്യയിലെ അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുക ലക്ഷൃം - മുഖ്യമന്ത്രി


ഇന്ത്യയിലെ അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുക ലക്ഷൃം - മുഖ്യമന്ത്രി

ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസെൻഡ് 2020 നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വ്യവസായ രംഗത്തിന്റെ വളർച്ചയ്ക്കായി വികസനത്തിനുതകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളത്തിൽ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. വ്യാവസായിക വളർച്ചയിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനും സാമ്പത്തിക മുന്നേറ്റത്തിനുമാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്ത 10 വർഷത്തിനകം തൊഴിലില്ലായ്മ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 

കേരളം കൈവരിച്ച നേട്ടങ്ങൾ നിക്ഷേപക വർധനയ്ക്ക് സഹായകരമാണ്. കേരളത്തിന്റെ പ്രത്യേകതകൾ, പ്രകൃതി വിഭവങ്ങൾ, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, സീപോർട്ടുകൾ എന്നിവ കേരളത്തിലുണ്ട്. ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂർത്തിയായി വരികയാണ്. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാതയിൽ ഈ വർഷം തന്നെ ബോട്ട് സർവീസ് ആരംഭിക്കും. തിരുവനന്തപുരം - കാസർഗോഡ് സെമി ഹൈസ്പീഡ് ട്രെയിനും തത്വത്തിൽ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.  
ഈ വർഷം അവസാനത്തോടെ കേരളത്തിലെ മുഴുവൻ റോഡുകളും മികച്ച രീതിയിൽ ഗതാഗത യോഗ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അഴിമതി കുറഞ്ഞ സാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിക്ഷേപം തുടങ്ങാൻ എത്തുന്നവർക്ക് മറ്റു രീതിയിൽ പണം ചെലവഴിക്കേണ്ട സാഹചര്യമില്ല. വിവിധ ഏജൻസികളുടെ റാങ്കിംഗിലും കേരളം മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഫെസിലിറ്റേഷൻ ആക്ട്, കെ-സ്വിഫ്റ്റ്, ഇൻവെസ്റ്റ്മെൻറ് കേരള പോർട്ടൽ തുടങ്ങിയ നിരവധി നടപടികൾ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സുഗമവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിനായി 7 നിയമങ്ങളും 10 ചട്ടങ്ങളും സർക്കാർ ഭേദഗതി ചെയ്തു. വ്യവസായം ആരംഭിക്കുന്നതിന് സർക്കാരുമായുള്ള ഇടപെടലുകൾ ഇ പ്ലാറ്റ്ഫോം വഴി ഏകജാലക സംവിധാനത്തിലൂടെയാണ് ഇപ്പോൾ നടന്നു വരുന്നത്. 

ഇത്തരത്തിൽ വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിന് സംവിധാനം വേഗത്തിലാക്കാൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്. 
തൊഴിൽ ശേഷിയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും നൈപുണ്യം വർധിപ്പിക്കുന്നതിനും സ്കിൽ ഡെവലപ്മെന്റ് നടപടികൾ കൈക്കൊള്ളും.

സംരംഭം തുടങ്ങാൻ അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാൽ അനുമതി ലഭിച്ചതായുള്ള ഡീംഡ് ലൈസൻസ് സംവിധാനം നിലവിലുണ്ട്. 

രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിക്ഷേപകരെ ആകർഷിക്കാനായി നിരവധി ആലോചനാ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളിൽ പങ്കെടുത്ത നിക്ഷേപകർ മുന്നോട്ടുവെച്ച ആശങ്കകളും പരാതികളും പരിഗണിച്ച് അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

കേരളത്തെ തൊഴിൽ രഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്നത് സർക്കാർ ലക്ഷ്യമാണ്.  മികച്ച തൊഴിൽ അന്തരീക്ഷവും  ഉറപ്പു വരുത്തണം.  
തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ബിപിസിഎൽ മാതൃക പരീക്ഷിക്കും. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശം സംക്ഷിക്കുന്നതിന് സമിതികൾ ഉണ്ടാക്കണം.
തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും.  തദ്ദേശ സ്ഥാപന പരിധിയിലെ ആയിരത്തിൽ അഞ്ചുപേർക്ക് വീതം തൊഴിലുറപ്പാക്കുന്ന രീതിയിൽ പദ്ധതി ആവിഷ്കരിക്കും.  

വൻ വ്യവസായങ്ങൾക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകുന്ന കാര്യവും പരിഗണനയിലാണ്. 15 ഏക്കറിലധികം ഭൂമി കൈവശം വെക്കരുതെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും 250 കോടിയിൽപ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് സർക്കാർ നടപടിയെടുക്കും.  

റോഡിന്റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിർമിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടൻ നടപടി സ്വീകരിക്കും.  നിലവിൽ എട്ട് മീറ്റർ വീതിയിലുള്ള റോഡിനു സമീപം 18,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള കെട്ടിടം അനുവദിക്കില്ല.

സ്ത്രീകൾക്ക് വൈകിട്ട് 7 മുതൽ രാവിലെ 6 വരെ ജോലി ചെയ്യാൻ അനുമതി നൽകും. സുരക്ഷിത താമസം അടക്കമുള്ള നടപടികൾ സ്ഥാപന ഉടമ സജ്ജീകരിക്കണം. വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കും. 20,000 ചതുരശ്ര അടിയിൽ അധികമുള്ള സിംഗിൾ ഫാക്ടറി കോംപ്ലക്സുകൾക്കുള്ള അനുമതി, ജിയോളജി വകുപ്പിന്റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തും. വൈദ്യുതി കണക്ഷൻ അപ്ഗ്രേഡ് ചെയ്യപ്പോൾ കെട്ടിവെക്കുന്ന തുക ഭാവിയിലേക്കുള്ള താരിഫിൽ നിന്ന് തുക കുറവ് ചെയ്ത് നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന നിക്ഷേപകർക്ക് തൊഴിലാളിയെ അടിസ്ഥാനമെടുത്തി 5 വർഷത്തേക്ക് സബ്സിഡി നൽകുന്ന പുതിയ പദ്ധതിയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കാർഷിക അഭിവൃദ്ധിയിലൂടെയും വ്യാവസായിക വളർച്ചയിലുടെയും സാമ്പത്തിക മുന്നേറ്റമാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. കേരളത്തിൽ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. കൊച്ചിയില്‍ നടക്കുന്ന അസെൻഡ് 2020 നിക്ഷേപക സംഗമത്തില്‍  സംസ്ഥാനത്തിന്റെ നിക്ഷേപ അനുകൂലസാഹചര്യങ്ങള്‍  വിശദീകരിച്ചു.     
  
കേരളത്തിന്റെ പ്രത്യേകതകൾ, പ്രകൃതി വിഭവങ്ങൾ, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണ്. 

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, സീപോർട്ടുകൾ എന്നിവ കേരളത്തിലുണ്ട്. 
ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുന്നു. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂർത്തിയായി വരുന്നു. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാതയിൽ ഈ വർഷം തന്നെ ബോട്ട് സർവീസ് ആരംഭിക്കും. തിരുവനന്തപുരം - കാസർഗോഡ് സെമി ഹൈസ്പീഡ് ട്രെയിനും തത്വത്തിൽ അംഗീകാരം ലഭിച്ചു. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുന്നു. ഈ വർഷം അവസാനത്തോടെ കേരളത്തിലെ മുഴുവൻ റോഡുകളും മികച്ച രീതിയിൽ ഗതാഗത യോഗ്യമാക്കും. 

അഴിമതി കുറഞ്ഞ സാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽ നിക്ഷേപം തുടങ്ങാൻ എത്തുന്നവർക്ക് മറ്റു രീതിയിൽ പണം ചെലവഴിക്കേണ്ട സാഹചര്യമില്ല. വിവിധ ഏജൻസികളുടെ റാങ്കിംഗിലും കേരളം മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഫെസിലിറ്റേഷൻ ആക്ട്, കെ-സ്വിഫ്റ്റ്, ഇൻവെസ്റ്റ്മെൻറ് കേരള പോർട്ടൽ തുടങ്ങിയ നിരവധി നടപടികൾ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞു. 

വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സുഗമവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിനായി 7 നിയമങ്ങളും 10 ചട്ടങ്ങളും സർക്കാർ ഭേദഗതി ചെയ്തു. വ്യവസായം ആരംഭിക്കുന്നതിന് സർക്കാരുമായുള്ള ഇടപെടലുകൾ ഇ പ്ലാറ്റ്ഫോം വഴി ഏകജാലക സംവിധാനത്തിലൂടെയാക്കി. 
വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിന് സംവിധാനം വേഗത്തിലാക്കാൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി. 
സംരംഭം തുടങ്ങാൻ അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാൽ അനുമതി ലഭിച്ചതായുള്ള ഡീംഡ് ലൈസൻസ് സംവിധാനം നിലവിലുണ്ട്. 

വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതിന് നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്.

വൻ വ്യവസായങ്ങൾക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവു നൽകുന്ന കാര്യം പരിഗണനയിലാണ്.  250 കോടിയിൽപ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് നടപടിയെടുക്കും.  
റോഡിന്റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിർമിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടൻ നടപടി സ്വീകരിക്കും.  നിലവിൽ എട്ട് മീറ്റർ വീതിയിലുള്ള റോഡിനു സമീപം 18,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള കെട്ടിടം അനുവദിക്കില്ല.

സ്ത്രീകൾക്ക് വൈകിട്ട് 7 മുതൽ രാവിലെ 6 വരെ ജോലി ചെയ്യാൻ അനുമതി നൽകും. സുരക്ഷിത താമസം അടക്കമുള്ള നടപടികൾ സ്ഥാപന ഉടമ സജ്ജീകരിക്കണം. 
വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കും. 

20,000 ചതുരശ്ര അടിയിൽ അധികമുള്ള സിംഗിൾ ഫാക്ടറി കോംപ്ലക്സുകൾക്കുള്ള അനുമതി, ജിയോളജി വകുപ്പിന്റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തിൽ ഉൾപ്പെടുത്തും. രജിസ്റ്റർ ചെയ്യുന്ന നിക്ഷേപകർക്ക് തൊഴിലാളിയെ അടിസ്ഥാനപ്പെടുത്തി 5 വർഷത്തേക്ക് സബ്സിഡി നൽകുന്ന പുതിയ പദ്ധതിയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്.

Wednesday, January 8, 2020

കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ മാതൃകയിലായിരിക്കും വിപുലീകരണം.


സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരണം യാഥാര്‍ത്ഥ്യമാകുന്നു. സേന വിപുലീകരിക്കുന്നതിന് രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ ആയിരം തസ്തികകള്‍ സൃഷ്ടിക്കും. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകള്‍ പ്രകാരമായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക.
 
റിക്രൂട്ട്മെന്‍റ് (നേരിട്ടുള്ള നിയമനം), പരിശീലനം, വിന്യാസം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. സംസ്ഥാന പോലീസ് മേധാവി, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
   
സര്‍ക്കാരിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍ക്കും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനാണ് 2011-ല്‍ സംസ്ഥാന വ്യവസായ സംരക്ഷണ സേന രൂപീകരിച്ചത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് സേന വിപുലീകരിക്കുന്നത്. നിലവില്‍ 979 പേരുള്ള സേനയുടെ അംഗബലം മുവായിരമായി ഉയര്‍ത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ മാതൃകയിലായിരിക്കും വിപുലീകരണം.

Tuesday, January 7, 2020

ഈ അനീതിയും അവഗണനയും അടിയന്തരമായി അവസാനിപ്പിക്കണമെന്ന്‌ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.


പ്രളയ ദുരിതശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തിന്‌ സഹായം അനുവദിക്കാത്തതില്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ ശക്തിയായി പ്രതിഷേധിച്ചു.

പുതുവത്സരദിനത്തില്‍ നടത്തിയ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ നടപടി തുടങ്ങി.

പുതുവത്സരദിനത്തില്‍ നടത്തിയ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ നടപടി തുടങ്ങി. പ്രളയത്തില്‍ തകര്‍ന്ന തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് 961.24 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ്  റോഡ് നിര്‍മ്മാണത്തിനുള്ള പണം അനുവദിച്ചത്.

ചടങ്ങില്‍ 800 കോടിയുടെ ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റ്മെന്റ് കമ്പനി ഉടമകള്‍ കൈമാറി.


മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള സംസ്ക്കരണ പ്ലാന്റ് കോഴിക്കോട് ഞെളിയന്‍ പറമ്പിലും  സ്ഥാപിക്കുന്നു. പ്ലാന്റിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈദ്യൂതി - സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ  ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും. 

Monday, January 6, 2020

200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക.


കേരളത്തിന്‍റെ സെമി ഹൈസ്പീഡ് റെയില്‍പാതയായ സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി നടത്തിയ ആകാശ സര്‍വെ വിജയകരമായി പൂര്‍ത്തിയാക്കി. ആകാശ സർവ്വേ പൂർത്തിയായത് സെമി സ്പീഡ് റെയിൽവേ യാഥാർത്ഥ്യമാകുന്നതിന്റെ ആദ്യ ചുവടുവെപ്പാണ്. 

രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍- കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.


രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍- കോളേജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.

​​ജനാധിപത്യക്കുരുതിയും നിയമവാഴ്‌ചയുടെ അന്ത്യവുമാണ്‌ ദില്ലി ജെ.എന്‍.യു ക്യാമ്പസിലെ കാവി ഭീകരതയെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

​​
ജനാധിപത്യക്കുരുതിയും നിയമവാഴ്‌ചയുടെ അന്ത്യവുമാണ്‌ ദില്ലി ജെ.എന്‍.യു ക്യാമ്പസിലെ കാവി ഭീകരതയെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

​​വിദ്യാർത്ഥികൾക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് സ. പിണറായി വിജയൻ പറഞ്ഞു.


​​വിദ്യാർത്ഥികൾക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് സ. പിണറായി വിജയൻ പറഞ്ഞു. ജവഹർലാൽ നെഹ്രു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണ്.

വിദ്യാര്‍ത്ഥികളെ അക്രമിച്ച ഗൂണ്ടകള്‍ക്കും പോലീസുകാര്‍ക്കും എതിരായ പ്രതിഷേധം എല്ലായിടത്തുനിന്നും ഉയര്‍ന്നുവരണം.


​​ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഇപ്പോൾ നടക്കുന്ന സംഘപരിവാർ നേതൃത്വത്തിലുള്ള ഗുണ്ടാ വിളയാട്ടത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്.

Saturday, January 4, 2020

സിപിഎമ്മിന്റെ കള്ളിക്കളി അസമില്‍ പൗരത്വനിയമ ഭേദഗതിയുടെ ആനുകൂല്യം കൂടുതല്‍ പേര്‍ക്കു കിട്ടുന്നതിന് എതിരേയാണ് എന്ന സത്യം കേരളജനത തിരിച്ചറിയണം.


പൗരത്വനിയമ ഭേദഗതി രാജ്യം മുഴുവന്‍ ഒരേ വിധത്തലല്ല ബാധിക്കുകയെന്നും വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥ സാഹചര്യമാണുള്ളതെന്നും തുറന്നു പറയാന്‍ സീതാറാം യെച്ചൂരിയുടെ അസം പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും സിപിഎം നേതൃത്വം തയ്യാറാകണം. പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതു

മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളേക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ.


മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളേക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മീഷന്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കി ദിവസങ്ങളായിട്ടും സിനിമ മേഖലയില്‍ നിന്ന് പ്രതികരണമുണ്ടാകാത്തത് അമ്പരപ്പിക്കുന്നു. ലൈംഗിക ചൂഷണം ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരുന്നുവെന്ന് അഭിനേതാക്കളായ സ്ത്രീകള്‍ മൊഴി നല്‍കിയെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പുറത്തു വന്ന ഭാഗങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരേ തെറ്റിദ്ധാരണ പരത്താന്‍ തെരുവില്‍ റാലി നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്ത പൃഥിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ വെളിപ്പെട്ടു കാണുന്നില്ല. ഇത്ര ഗുരുതരമായ വിഷയം കണ്മുന്നില്‍ ഉണ്ടായിട്ടും അത് അവസാനിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍ നടപടികളേക്കുറിച്ച് സര്‍ക്കാരിനോടു ചോദിക്കാനോ സ്ത്രീകളുടെ മാനത്തിന് വില കല്‍പ്പിക്കാത്ത 'കാസ്റ്റിംഗ് കൗച്ചു' കാരെ എന്നേക്കുമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കാനോ ഇവരാരും തയ്യാറായിട്ടില്ല. സാമൂഹിക പ്രതിബദ്ധത ആത്മാര്‍ത്ഥവും വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെങ്കില്‍ ഇവര്‍ ഈ നിശ്ശബ്ദത തുടരില്ല. പക്ഷേ, അവരാരും ഒരക്ഷരം പോലും മിണ്ടിക്കാണുന്നില്ല എന്നതുകൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് കുഴിച്ചുമൂടാമെന്ന് സര്‍ക്കാര്‍ കരുതരുത്. അതിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തുവിടണം.
തെളിവെടുപ്പിനിടെ സംസാരിക്കാന്‍ പലരും മടിച്ചെന്നും ഭയംകൊണ്ടാണ് അതെന്നും റിപ്പോര്‍ട്ടിലുണ്ട് എന്നും സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട് എന്നും കണ്ടെത്തലുകള്‍ ഗൗരവതരമാണെന്നും  മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അറിയിച്ചത്. കമ്മീഷന്‍ മുന്നോട്ടു വച്ചിരിക്കുന്ന പരിഹാര നിര്‍ദേശങ്ങളും സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. സ്ഥിരം പ്രക്ഷോഭകാരികളായ സിനിമക്കാരില്‍ ചിലരുടെ ഈ കാര്യത്തിലെ മൗനത്തിന്റെ കാരണവും റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവരുന്നതോടെ വ്യക്തമായേക്കും. ഇനിയും അത് പൂഴ്ത്തിവയ്ക്കാനാണ് ഭാവമെങ്കില്‍ കേരളത്തിലെ സ്ത്രീസമൂഹം ചൂഷണം ചെയ്യപ്പെടുന്ന തങ്ങളുടെ സഹജീവികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങേണ്ടി വരും.

ചെലവ് കുറഞ്ഞ രീതിയിൽ പരിസ്ഥിതി സൗഹൃദമായി കെട്ടിടങ്ങൾ നിർമ്മിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം


വനിതകളുടെ സുരക്ഷ ഉറപ്പാക്കലാണ് 2020ൽ കേരള പോലീസിന്റെ പ്രധാന പരിപാടികളിൽ ഒന്ന്. തൃശൂർ പോലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ 14 പോലീസ് സ്റ്റേഷനുകളും മലപ്പുറം വിജിലൻസ് ഓഫീസും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നൽകിയാണ് അദ്ദേഹം ഞങ്ങളെ യാത്ര അയച്ചത്.


വിദ്യാർത്ഥി ജീവിതകാലത്തെ കുറെ ഓർമ്മകൾ ഒന്നിച്ചു മുന്നിലെത്തിയ അനുഭവമാണ് ഇന്ന് ചരിത്രകാരനും യാത്രികനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ തൃശൂരിലെ വസതിയിലെത്തിയപ്പോൾ ഉണ്ടായത്. പെരളശ്ശേരി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അന്യായമായി പുറത്താക്കപ്പെട്ടപ്പോൾ രക്ഷകനായി എത്തിയത് അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്. 
മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും.

​​ജനുവരി 8 പണിമുടക്കിൽ തൊഴിലാളികൾ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ

​​ജനുവരി 8 പണിമുടക്കിൽ തൊഴിലാളികൾ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ

1) പൊതുവിതരണ സമ്പ്രദായത്തിന്റെ സാർവത്രികവൽക്കരണത്തിലൂടെയും ചരക്ക് വിപണിയിൽ ഊഹക്കച്ചവട വ്യാപാരം നിരോധിക്കുന്നതിലൂടെയും വിലക്കയറ്റം തടയുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണം.
2) തൊഴിലില്ലായ്മ നിരക്ക് ധ്രുതഗതിയിൽ വർധിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം.
3) യാതൊരു വിധത്തിലുള്ള ഉപാധികളുമില്ലാതെ എല്ലാ അടിസ്ഥാന തൊഴിൽ നിയമങ്ങളും കർശനമായി നടപ്പിലാക്കുക, അതോടൊപ്പം തന്നെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികളുണ്ടാവണം.
4) എല്ലാ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ പരിരക്ഷ ഉറപ്പുവരുത്തണം.
5) എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 21,000 രൂപയിൽ കുറയാത്ത മിനിമം വേതനം നൽകണം.
6) പതിനായിരം രൂപയിൽ കുറയാത്ത പെൻഷൻ തുക എല്ലാ തൊഴിലാളികൾക്കും നൽകുക.
7) കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ നിർത്തലാക്കുക.
8.) സ്ഥിരം തൊഴിലുകളിൽ നിയമനം നടത്താതെ കരാറടിസ്ഥാനത്തിലുള്ളതാക്കുന്നത് നിർത്തലാക്കണം, സമാന തൊഴിലെടുക്കുന്ന സ്ഥിരം തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും ഒരേ വേതനവും ആനുകൂല്യങ്ങളും ലഭ്യമാക്കണം.
9) ബോണസ്, പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ കണക്കും യോഗ്യതയും നിർണയിക്കുന്നതിനായി മുന്നോട്ടുവെക്കുന്ന ഉപാധികൾ നീക്കംചെയ്യണം, ഇതോടൊപ്പം ഗ്രാറ്റുവിറ്റി തുക വർദ്ധിപ്പിക്കുക.
10) അപേക്ഷ സമർപ്പിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ ട്രേഡ് യൂണിയനുകളുടെ രജിസ്ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കുക ; ഐ‌എൽ‌ഒ കൺവെൻഷനുകൾ സി 87, സി 98 എന്നിവ പ്രകാരമുള്ള ഉടമ്പടികൾ ഉടനടി അംഗീകരിക്കുക.
11) തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികളും തൊഴിൽ കോഡ് നിർമാണവും അവസാനിപ്പിക്കുക.
12) റെയിൽവേ, ഇൻഷുറൻസ്, പ്രതിരോധ മേഖലകളിലെ സ്വകാര്യവൽക്കരണവും നേരിട്ടുള്ള വിദേശനിക്ഷേപവും അനുവദിക്കാതിരിക്കുക.
13) പൗരത്വഭേദഗതി നിയമം പിൻവലിക്കുക, അതോടൊപ്പം ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും നടപ്പിലാക്കുന്നതിൽ നിന്ന് പിന്മാറുക.

കേന്ദ്രസർക്കാർ അമേരിക്കയുടെ സഖ്യശക്‌തിയായി മാറിയെന്നാണ്‌ ഇത്‌ കാണിക്കുന്നതെന്നും പി ബി പറഞ്ഞു.


​​ഇറാൻ ഖുദ്‌സ്‌ സേനാതലവൻ ജനറൽ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കൻ നടപടിയെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ ശക്‌തമായി അപലപിച്ചു. ബാഗ്‌ദാദ്‌ വിമാനത്താവളത്തിനടുത്ത്‌ ഡ്രോൺ ആക്രമണത്തിലുടെയാണ്‌ അമേരിക്ക സുലൈമാനിയെ കൊലപ്പെടുത്തിയത്‌.

ഇതെല്ലാംതന്നെ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിനുള്ള സുപ്രധാന പടവുകളാണ്.

​​

രാജ്യത്ത് ഹിന്ദുത്വ ഏകാധിപത്യ ഭരണക്രമം അടിച്ചേൽപ്പിക്കുന്നതിന്റെയും സാമ്പത്തികനില അതിദ്രുതം തകർന്നുകൊണ്ടിരിക്കുന്നതിന്റെയും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾക്കും ഭരണഘടനയ്‌ക്കുതന്നെയും എതിരായ

Thursday, January 2, 2020

ലോക കേരളസഭ എന്നൊന്ന് പ്രായോഗികമല്ല എന്ന് അന്നു കരുതിയവരുണ്ട്.


ലോക കേരളസഭ എന്നൊന്ന് പ്രായോഗികമല്ല എന്ന് അന്നു കരുതിയവരുണ്ട്. എന്നാൽ, രണ്ടുവർഷം കൊണ്ട്  കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും നടുവിലെ ദൃഢതയുള്ള ബന്ധത്തിന്റെ പാലമായി ലോക കേരളസഭ സാർത്ഥകമാവുന്നതാണു ലോകം കണ്ടത്. പ്രവാസി സമൂഹത്തിന്റെ വിഭവശേഷി മുതൽ ബുദ്ധിവൈഭവം വരെ കേരളത്തിന്റെ ഭൗതികവും വൈജ്ഞാനികവുമായ വളർച്ചയ്ക്കും വികാസത്തിനും മുതൽക്കൂട്ടാവുന്നതാണു കണ്ടത്. ഇരു ഭാഗത്തും പ്രയോജനപ്പെടും വിധമുള്ള ഈടുറ്റൊരു പ്രവർത്തന പ്ലാറ്റ്ഫോം രൂപപ്പെടുന്നതാണു ലോകം കണ്ടത്.

ലോക കേരളസഭ കേവലം സാങ്കൽപിക തലത്തിൽ നിന്നാൽ പോര, മറിച്ച് പ്രാവർത്തിക തലത്തിൽ യാഥാർത്ഥ്യമാവണം എന്ന കാര്യത്തിൽ വലിയ നിഷ്‌കർഷയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ലോക കേരളസഭാ സെക്രട്ടറിയറ്റ് രൂപീകരിക്കണമെന്ന് ആദ്യ സമ്മേളനത്തിൽ തീരുമാനിച്ചത്. തീരുമാനം വളരെ പെട്ടെന്നുതന്നെ നടപ്പിലായി. പത്തംഗ സെക്രട്ടറിയറ്റ് രൂപീകൃതമായി. വിവിധ വിഷയങ്ങളിൽ സ്റ്റാൻഡിങ് കമ്മറ്റികളായി; അവയ്ക്കു ചെയർമാൻമാരായി. ബന്ധപ്പെട്ട മേഖലകളിൽ കമ്മിറ്റികൾ സക്രിയമായ ഇടപെടലുകൾ നടത്തി. അവ ഫലം കാണുകയും ചെയ്തു.

Wednesday, January 1, 2020

കടകംപള്ളി സുരേന്ദ്രന്‍സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി


ശബരിമല മകരവിളക്ക് മഹോത്സവത്തിന് സുരക്ഷാക്രമീകരണങ്ങളും, തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങളും മുന്‍കൂട്ടി ഒരുക്കുവാനായി ഇന്നത്തെ അവലോകന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അഭൂതപൂര്‍വമായ തിരക്കാണ് ഈ ശബരിമല തീര്‍ത്ഥാടന കാലത്ത് അനുഭവപ്പെടുന്നത്. തിരക്കിനിടയിലും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും, സുഗമമായ ദര്‍ശനമൊരുക്കാനും വിവിധ വകുപ്പുകളിലെ ജീവനക്കാരും പോലീസും പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. അവരെ യോഗത്തില്‍ അഭിനന്ദിച്ചു. 

മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ എണ്ണം പമ്പയിലും നിലയ്ക്കലിലും വര്‍ധിപ്പിക്കും. മകരവിളക്ക് ദിവസം കെ എസ് ആര്‍ ടി സി 900 ബസുകള്‍ പമ്പയില്‍ നിന്നും സര്‍വീസ് നടത്തും.
ഗതാഗത കുരുക്കുണ്ടാകുന്ന പ്രദേശങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും സൗജന്യമായി വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും സഹകരിച്ച് പ്രവര്‍ത്തിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി ഗതാഗത നിയന്ത്രണം വേണ്ടി വരുന്നിടത്ത് ബയോ ടോയ് ലറ്റുകളും സ്ഥാപിക്കും.

തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ ഒരു വീഴ്ചയും ഉണ്ടാവാതെയിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കും. മകരവിളക്ക് കാണുന്നതിന് വേണ്ടി തീര്‍ത്ഥാടകര്‍ കൂടുതലായി കേന്ദ്രീകരിക്കുന്ന ഇടങ്ങളിലെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കും. പ്രത്യേകം സജ്ജീകരിച്ച 3 എമര്‍ജന്‍സി മെഡിക്കല്‍ ആംബുലന്‍സുകള്‍ സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് എത്താവുന്ന രീതിയില്‍ ക്രമീകരിക്കും. നിലവില്‍ ഇത്തരം 2 ആംബുലന്‍സുകളാണ് ഉള്ളത്. എയര്‍ ആംബുലന്‍സ് സേവനം ഉറപ്പ് വരുത്തുന്നതും പരിഗണിക്കുന്നുണ്ട്.

മണ്ഡല കാലത്ത് ഹൃദയാഘാതം വന്ന് 20 പേര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുകള്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ നല്‍കേണ്ടതുണ്ടെന്ന് ഉന്നത തല യോഗം വിലയിരുത്തി. 40 വയസില്‍ താഴെയുള്ള തീര്‍ത്ഥാടകര്‍ക്ക് കൂടുതലായി ഹൃദയാഘാതം ഉണ്ടാകുന്നത് കണക്കിലെടുത്ത് മല വേഗത്തില്‍ കയറരുതെന്ന് മുന്നറിയിപ്പ് നല്‍കും. ഒരു ലക്ഷത്തിലധികം പേരാണ് സന്നിധാനത്തും പമ്പയിലുമായി മെഡിക്കല്‍ സഹായം തേടിയത്. ഇതില്‍ 543 പേര്‍ മരണകാരണമായേക്കാവുന്ന അവസ്ഥയിലായിരുന്നു. സന്നിധാനത്തെ ഗവ. ആശുപത്രിയുടെ പുറത്തായി 50 ഓളം പേര്‍ക്ക് കൂടി ചികിത്സ നല്‍കാവുന്ന തരത്തില്‍ താല്‍ക്കാലിക സജ്ജീകരണം ഏര്‍പ്പെടുത്തും. 26 ആംബുലന്‍സുകള്‍ മകരവിളക്ക് സമയത്ത് ആരോഗ്യവകുപ്പ് വിവിധ ഇടങ്ങളിലായി സജ്ജമാക്കും.

കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി

ഈ സാമ്പത്തിക വർഷം തുടക്കംമുതൽ കൃത്യമായി തവണകൾ അടച്ചുവരുന്ന വായ്പക്കാർക്ക് അടച്ച ആകെ പലിശയുടെ പത്ത് ശതമാനം വരെ ഇളവ് നൽകാം.

സഹകരണ വായ്പ മേഖലയിലെ നിക്ഷേപതോത് വര്‍ദ്ധിപ്പിക്കുതിനായി  40-ാമത് നിക്ഷേപ സമാഹരണ ക്യാമ്പയിന്റെയും  നവകേരളീയം കുടിശിക നിവാരണം 2020 കാമ്പെയിന്റെയും സംസ്ഥാന തല ഉദ്‌ഘാടനം നിർവഹിച്ചു. ജനുവരി 1 മുതൽ ഫെബ്രുവരി 29 വരെയാണ് രണ്ട് പദ്ധതികളും സംഘടിപ്പിച്ചിട്ടുള്ളത്. നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ 6000 കോടി രൂപയുടെ നിക്ഷേപവര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, പ്രാഥമിക സഹകരണ കാര്‍ഷിക വായ്പ സംഘങ്ങള്‍, സര്‍വ്വീസ് സഹകരണ ബാങ്കുകള്‍, ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍ , മറ്റ് വായ്പാ സഹകരണ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന മറ്റ് വായ്‌പേതര സഹകരണ സംഘങ്ങള്‍ എന്നിവയെ  പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ നിക്ഷേപ സമാഹരണ ക്യാമ്പയിന്‍ നടത്തുന്നത്. ഈ കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചിട്ടുളള സര്‍ക്കുലര്‍ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ പലിശ നല്‍കാവുന്നതാണ്. 

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായുള്ള പദ്ധതിയാണ് നവ കേരളീയം കുടിശ്ശിക നിവാരണം. പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കുടിശിക ആയവർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഉദാരവ്യവസ്ഥകളോടെയാണ് നടപ്പിലാക്കുന്നത്. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നൽകുന്നതുമായ എല്ലാ സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക ഇതുപ്രകാരം അടച്ചുതീര്‍ക്കാനാകും. ക്യാൻസർ ബാധിതർ, കിഡ്നി സംബന്ധമായ രോഗംമൂലം ഡയാലിസിസിന് വിധേയരായവർ, ഗുരുതരമായ ഹൃദയസംബന്ധ ശസ്ത്രക്രിയക്ക് വിധേയരായവർ, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളർന്ന് കിടപ്പായവർ, എയ്ഡ്സ് രോഗം ബാധിച്ചവർ, ലിവർ സിറോസിസ് ബാധിച്ചവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കാനാകും. വായ്പക്കാരന്റെ നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി, തിരിച്ചടവ്ശേഷി എന്നിവ ഭരണസമിതി വിലയിരുത്തണം. എല്ലാ വായ്പാ ഒത്തുതീർപ്പുകളിലും പിഴപ്പലിശ പൂർണമായും ഒഴിവാക്കും. എന്നാൽ ആർബിട്രേഷൻ/എക്സിക്യൂഷൻ ഫീസ്, കോടതിച്ചെലവുകൾ/പരസ്യച്ചെലവുകൾ എന്നിവ വായ്പക്കാരനിൽനിന്നും ഈടാക്കും. ഈ സാമ്പത്തിക വർഷം തുടക്കംമുതൽ കൃത്യമായി തവണകൾ അടച്ചുവരുന്ന വായ്പക്കാർക്ക് അടച്ച ആകെ പലിശയുടെ പത്ത് ശതമാനം വരെ ഇളവ് നൽകാം.

കടകംപള്ളി സുരേന്ദ്രന്‍  
സംസ്ഥാന സഹകരണ ബാങ്ക്

സംസ്ഥാനത്ത്‌ സി.പി.ഐ (എം) നയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തിയുള്ള യോജിച്ച പ്രതിഷേധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കണം.

​​സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള നിയമസഭ പ്രമേയം പാസാക്കിയത്‌ അഭിനന്ദനാര്‍ഹമായ നടപടിയാണ്‌. ഈ നിയമത്തിനെതിരെ നിലപാട്‌ സ്വീകരിച്ചിരിക്കുന്ന പാര്‍ടികള്‍ നയിക്കുന്ന സര്‍ക്കാരുകളും സമാനമായ നടപടിക്ക്‌ നേതൃത്വം നല്‍കണം. കോണ്‍ഗ്രസ്‌ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അഖിലേന്ത്യാ നേതൃത്വം മുന്‍കൈയെടുത്ത്‌ കേരളത്തിലേതുപോലെ പ്രമേയം പാസ്സാക്കണം. ഇവിടെ സര്‍ക്കാരിനൊപ്പം ശരിയായ നിലപാട്‌ സ്വീകരിച്ച്‌ ഒപ്പം നിന്ന കോണ്‍ഗ്രസ്‌, അഖിലേന്ത്യാ നേതൃത്വത്തിനോട്‌ ഇതിനായി ആവശ്യപ്പെടണം. സംസ്ഥാന നിയമസഭകള്‍ പ്രമേയങ്ങള്‍ പാസ്സാക്കുന്നത്‌ പൗരത്വ നിയമത്തിനെതിരായ പോരാട്ടങ്ങള്‍ക്ക്‌ കരുത്തു പകരും.
രാജ്യത്തെയാകെ ബാധിക്കുന്നതും ഭരണഘടന വിരുദ്ധവുമായ നിയമ നിര്‍മ്മാണത്തെ സംബന്ധിച്ച്‌ നിലപാട്‌ വ്യക്തമാക്കാന്‍ ഫെഡറല്‍ ഘടന നിലവിലുള്ള രാജ്യത്ത്‌ സംസ്ഥാനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. അതിനു മുന്‍കൈയെടുത്ത മുഖ്യമന്ത്രിയേയും ഒപ്പം നിന്ന പ്രതിപക്ഷ നേതാവും മതനിരപേക്ഷ ഇന്ത്യക്ക്‌ പ്രതീക്ഷയാണ്‌ നല്‍കിയത്‌. എന്നാല്‍, ഇത്‌ പാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യം ചെയ്യലാണ്‌ എന്ന ബി.ജെ.പിയുടെ വാദം അടിസ്ഥാനരഹിതമാണ്‌. പൗരത്വത്തെ സംബന്ധിച്ച്‌ നിയമം പാസ്സാക്കാന്‍ പാര്‍ലമെന്റിന്‌ അധികാരം നല്‍കുന്നത്‌ ഭരണഘടനയാണ്‌. ഇവിടെ ഭരണഘടനയെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളിച്ചിരിക്കുന്നത്‌. അതിന്‌ ഭൂരിപക്ഷം ഉപയോഗിച്ച്‌ പാര്‍ലമെന്റിനെ ദുരുപയോഗപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. ഇത്രയും ഗൗരവമായ നിയമം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കേന്ദ്രമോ, പാര്‍ലമെന്റോ തേടിയിട്ടില്ല. 2019ലെ ബില്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക്‌ അയക്കാന്‍ തയ്യാറായില്ല. 2016 ലെ ബില്‍ സംയുക്ത കമ്മിറ്റിക്ക്‌ വിട്ടുവെന്ന വാദവും നിലനില്‍ക്കുന്നതല്ല. ആ കമ്മിറ്റി സംസ്ഥാന സര്‍ക്കാരുകളെയോ ബന്ധപ്പെട്ട മറ്റുള്ളവരെയോ കേട്ടില്ലെന്ന പരാതി അംഗങ്ങള്‍ തന്നെ അന്നേ ഉയര്‍ത്തിയിട്ടുണ്ട്‌. അതു കൊണ്ട്‌ തന്നെ ഇതു സംബന്ധിച്ച്‌ ജനങ്ങള്‍ക്കുള്ള ഉത്‌കണ്‌ഠ പ്രകടിപ്പിക്കുന്നതിനും ഭരണഘടന വിരുദ്ധത ചൂണ്ടി കാണിക്കുന്നതിനും സംസ്ഥാന നിയമസഭകള്‍ക്ക്‌ അവകാശമുണ്ട്‌. ഇത്‌ ബി.ജെ.പി ഇതര കക്ഷികള്‍ക്ക്‌ ഭരണമുള്ള സംസ്ഥാനങ്ങളിലെ നിയമസഭകളും മാതൃകയാക്കണം.
തമിഴ്‌നാട്ടില്‍ പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്‌. രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജനാധിപത്യ വേദികളും ഭാഗമാകണം. സംസ്ഥാനത്ത്‌ സി.പി.ഐ (എം) നയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തിയുള്ള യോജിച്ച പ്രതിഷേധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കണം.