Tuesday, March 10, 2020

ഏതാണ്ടു രണ്ടു വർഷം മുൻപാണ് കാർത്ത്യായനിയമ്മയെ ആദ്യമായി കാണുന്നത്.


ഏതാണ്ടു രണ്ടു വർഷം മുൻപാണ് കാർത്ത്യായനിയമ്മയെ ആദ്യമായി കാണുന്നത്. സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കു ജേതാവായ കാർത്ത്യായനിയമ്മയ്ക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്ന ചടങ്ങിൽ വച്ചായിരുന്നു അത്. 96 വയസ്സുണ്ടായിരുന്ന അമ്മയുടെ സാന്നിദ്ധ്യം എല്ലാവർക്കും സന്തോഷവും പ്രചോദനവും നൽകുന്ന ഒന്നായിരുന്നു. ഇന്ന്, ആ അമ്മയെ വീണ്ടും കണ്ടു. രാജ്യത്തെ വനിതകൾക്കു നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയതിനു ശേഷം എന്നെ കാണാൻ വന്നതായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒരു നേട്ടമാണ് കാർത്ത്യായനിയമ്മ സമ്മാനിച്ചത്. പരീക്ഷയിൽ റാങ്ക് നേടിയതിനു ശേഷം സ്വീകരണവും പരിപാടികളുമൊക്കെയായി പഠനം വേണ്ടത്ര നടക്കുന്നില്ല എന്ന പരിഭവം ഉണ്ട്. അതൊക്കെ നടക്കട്ടെ, പക്ഷേ, പഠനം മുടക്കരുതെന്ന് പറഞ്ഞപ്പോൾ ആവേശത്തോടെ തന്നെ പഠനം തുടരും എന്ന ഉറപ്പു തന്നിട്ടുണ്ട്. ഇതുപോലെ തളരാത്ത മനുഷ്യർ സമ്മാനിക്കുന്ന ഊർജ്ജവും ഉത്സാഹവുമാണ് നമ്മുടെ നാടിനെ മുന്നോട്ട് നയിക്കുന്നത്. കാർത്ത്യായനിയമ്മ മഹത്തായ മാതൃകയാണ്.

No comments:

Post a Comment