Thursday, October 17, 2019

ഈ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉപഭോക്തൃവിഹിതം അടക്കമുള്ള ബാക്കി തുക സംസ്ഥാനമാണ് നല്‍കുന്നത്.

 ഈ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉപഭോക്തൃവിഹിതം അടക്കമുള്ള ബാക്കി തുക സംസ്ഥാനമാണ് നല്‍കുന്നത്.


മൂന്നേക്കാല്‍ വര്‍ഷം കൊണ്ട് 1,37,400 കുടുംബങ്ങള്‍ക്ക് സ്വന്തം കിടപ്പാടമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലൂടെയാണ് ഇത്രയും കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കാനായത്. 1,00,244 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. (14-10-19 വരെയുള്ള പുരോഗതി റിപ്പോര്‍ട്ട് അനുസരിച്ച്) 2020 ഓടെ ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഭൂമിയും വീടുമില്ലാത്തവർക്കായി ഭവനസമുച്ഛയം നിർമിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. ഇതിൽ 56 ഭവനസമുച്ചയത്തിന്റെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്‌. റവന്യൂ, പൊതുമരാമത്ത്, ജലസേചനം, പട്ടികജാതി, വാണിജ്യ നികുതി, കേരള വാട്ടര്‍ അതോറിറ്റി, ഹൗസിംഗ് ബോര്‍ഡ് എന്നീ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഭവനസമുച്ഛയനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്.

ലൈഫ് പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് നാലു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പി എം എ വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും നാലു ലക്ഷം രൂപ സംസ്ഥാനം വീടു നിര്‍മ്മാണത്തിന് അനുവദിക്കും.പിഎംഎവൈ ( നഗരം ) പദ്ധതിയില്‍ 1.5 ലക്ഷം രൂപയും പിഎംഎവൈ ( ഗ്രാമം ) പദ്ധതിയില്‍ പരമാവധി 72,000 രൂപയുമാണ് കേന്ദ്രസഹായമായി നല്‍കുന്നത്. ഈ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉപഭോക്തൃവിഹിതം അടക്കമുള്ള ബാക്കി തുക സംസ്ഥാനമാണ് നല്‍കുന്നത്.

No comments:

Post a Comment