Thursday, December 26, 2019

പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി തുടരുന്ന യുവാക്കളുടെ പ്രക്ഷോഭങ്ങളെ ആക്ഷേപിച്ച കരസേനാ മേധാവിയുടെ പ്രസ്താവനയില്‍ സിപിഐ എം പോളിറ്റ് ബ്യൂറോ ശക്തമായി പ്രതിഷേധിച്ചു.

പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരായി തുടരുന്ന യുവാക്കളുടെ പ്രക്ഷോഭങ്ങളെ ആക്ഷേപിച്ച കരസേനാ മേധാവിയുടെ പ്രസ്താവനയില്‍ സിപിഐ എം പോളിറ്റ് ബ്യൂറോ ശക്തമായി പ്രതിഷേധിച്ചു.   രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് കരസേനാ മേധാവി സംസാരിക്കുകയാണ്‌.

കരസേനയുടെ ഏറ്റവും ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ എത്ര ലജ്ജാകരാമാം വിധമാണ് തന്റെ പദവി മറന്ന് പ്രതികരിച്ചിരിക്കുന്നത്. മോഡി സര്‍ക്കാരിന്റെ ഭരണകാലത്ത് എങ്ങനെയാണ് ഒരു വിഷയം ദുഷിപ്പിക്കുന്നതെന്ന് ഇതടിവരയിടുന്നു.

സേനയെ രാഷ്ട്രീയവത്കരിക്കുന്ന പാകിസ്താന്റെ പാതയിലേക്ക് നമ്മുടെ രാജ്യം പോകണോ എന്ന ചോദ്യം അത്യന്താപേക്ഷിതമായും ഉയരേണ്ടതുണ്ട്. ജനാധിപത്യപരമായ പ്രക്ഷോഭങ്ങളോട് ഇത്തരത്തില്‍ നിന്ദ്യമായ രീതിയില്‍ പ്രതികരിച്ച ഉയര്‍ന്ന മിലിറ്ററി ഉദ്യോഗസ്ഥന്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
സേനയെ രാഷ്ട്രീയവത്കരിക്കുന്ന നാണംകെട്ട പ്രവൃത്തിക്കെതിരെ  മുഴുവന്‍ രാജ്യസ്‌നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Post a Comment